ഇടിവണ്ണ കോളനിയിലെ ജലസംഭരണി നിലംപൊത്തി
Friday, June 4, 2021 11:16 PM IST
നിലന്പൂർ: ഇടിവണ്ണ നാലുസെന്‍റ് കോളനിയിലെ കുടിവെള്ള സംഭരണി നിലംപൊത്തി. പ്രവൃത്തി പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിലാണ് ജലസംഭരണി തകർന്നത്. ജലസംഭരണിയുടെ പ്രവൃത്തിയിൽ അപാകതയുണ്ടെന്ന് ചാലിയാർ പഞ്ചായത്ത് പ്രസിഡന്‍റ് പി. മനോഹരനും വാർഡ് അംഗവും നിർമാണ തുടക്കത്തിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതായി ഗുണഭോക്താകൾ പറഞ്ഞു.

എന്നാൽ നിർമാണത്തിൽ അപാകതയില്ലെന്നാണ് അസിസ്റ്റന്‍റ് എൻജിനീയറുടെ അഭിപ്രായം. വാർഡ് അംഗം പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി, അസിസ്റ്റന്‍റ് എൻജിനീയർ എന്നിവർക്ക് ഇതു സംബന്ധിച്ച് പരാതി നൽകി. ചാലിയാർ പഞ്ചായത്തിന്‍റെ രണ്ടു ലക്ഷം രൂപ ചെലവഴിച്ച് ഇടിവണ്ണ നാല് സെന്‍റ് കോളനിയിലെ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നിർമിച്ച പദ്ധതിയുടെ സംഭരണിയാണ് വ്യാഴാഴ്ച തകർന്നു വീണത്. 5000 ലിറ്ററിന്‍റെ സംഭരണി സ്ഥാപിച്ചതോടെ അടിത്തറയുടെ ബലക്ഷയം മൂലം നിലംപൊത്തുകയായിരുന്നു. മന്പാട് സ്വദേശിയായ കരാറുകാരനാണ് പ്രവൃത്തി നടത്തിയത്.

പ്രവൃത്തിക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ട്. ഈ വിഷയത്തിൽ പഞ്ചായത്ത് എഇയോട് വിശദീകരണം തേടുമെന്നും പ്രസിഡന്‍റ് പറഞ്ഞു. നിലവിൽ കോളനിയിലുള്ള സംഭരണി പതിനായിരം രൂപ ചെലവഴിച്ച് ഉയർത്തിയാൽ എല്ലാവർക്കും വെള്ളം കിട്ടുമായിരുന്നു. തന്‍റെ നിർദേശം അവഗണിച്ചാണ് ഒന്നര ലക്ഷത്തിന്‍റെ പദ്ധതി കൊണ്ടുവന്നതെന്നും പ്രസിഡന്‍റ് ആരോപിച്ചു. അടിയന്തരമായി കുടിവെള്ള പദ്ധതി പുനസ്ഥാപിക്കാൻ കരാറുകാരന് നിർദേശം നൽകാൻ വാർഡംഗം ബീനാ ജോസഫ് ആവശ്യപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ നിർമാണ പ്രവർത്തനങ്ങളിൽ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകെട്ടിന്‍റെയും അവസാന ഉദാഹരണമാണ് നാല് സെന്‍റ് കോളനിയിലെ കുടിവെള്ള പദ്ധതി തകരാൻ കാരണമെന്ന് പ്രദേശവാസിയായ ബൈജു ആൻഡ്രൂസ് വലിയകുളത്തിൽ പറഞ്ഞു. മഴവെള്ളം ഇറങ്ങിയതാണ് വാട്ടർ ടാങ്ക് തകരാൻ കാരണമെന്നാണ് അസിസ്റ്റന്‍റ് എൻജിനീയറുടെ വാദം.