ട്രിപ്പിൾ ലോക്ഡൗണ്‍ റബർ കർഷകരെയും ടാപ്പിംഗ് തൊഴിലാളികളെയും ദുരിതത്തിലാക്കുന്നു
Thursday, May 20, 2021 12:00 AM IST
എടക്കര: ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണ്‍ നിലവിൽ വന്നതോടെ മലയോര മേഖലയിലെ ചെറുകിട, നാമമാത്ര റബർ കർഷകർ കടുത്ത പ്രതിസന്ധിയിലായി. മരങ്ങൾ റെയിൻ ഗാർഡിംഗ് നടത്താൻ കഴിയാത്തതാണ് റബർ കർഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ട്രിപ്പിൾ ലോക്ക് ഡൗണ്‍ വന്നതോടെ അവശ്യ സാധനങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാത്രമാണ് രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ തുറന്ന് പ്രവർത്തിക്കുന്നത്. എന്നാൽ റെയിൻ ഗാർഡിംഗ് നടത്തുന്ന സാധന സാമഗ്രികൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി ഇല്ലാത്തതാണ് പ്രതിസന്ധി.
മേയ് മുപ്പത്തിയൊന്നിന് കാലവർഷം ആരംഭിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കെ എന്ത് ചെയ്യണമെന്നറിയാതെ കർഷകർ കടുത്ത ദുരിതത്തിലാണ്.
ലോക്ക് ഡൗണിന് പുറമെ ഒരാഴ്ചയായി ന്യൂനമർദം മൂലമുള്ള മഴയും കർഷകർക്ക് വിനയായിരിക്കുകയാണ്. ലോക്ക് ഡൗണിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് തീരുമാനങ്ങളുണ്ടാകാത്തതിനാൽ റെയിൻ ഗാർഡിംഗ് വിൽപന നടത്തുന്ന സ്ഥാപനങ്ങൾ എന്ന് തുറക്കാൻ കഴിയുമെന്നതിൽ ഉറപ്പുമില്ല.
ഇക്കാര്യത്തിൽ സർക്കാരിന്‍റെ അടിയന്തിരശ്രദ്ധ പതിയണമെന്നാണ് റബർ കർഷകരുടെ ആവശ്യം. റബർ സംഭരണം നടക്കുന്നില്ലെങ്കിലും ടാപ്പിംഗ് നടത്തി ഷീറ്റുകൾ ശേഖരിച്ച് ലോക്ക് ഡൗണ്‍ മാറുന്ന മുറയ്ക്ക് വിൽപന നടത്താമെന്ന കാഴ്ചപ്പാടിലാണ് കർഷകർ.