15 കാരനെ കൊലപ്പെടുത്തിയ കേസ്: അന്വേഷണം പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
Wednesday, October 9, 2024 8:05 AM IST
തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നതു വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ അന്വേഷണം ഇതുവരെ പൂർത്തിയായില്ലെങ്കിൽ റൂറൽ ഡിവൈഎസ്പിയുടെ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ മേൽനോട്ടത്തിൽ കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന്‍റെ വിരോധത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്നു കാട്ടാക്കട ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു.

പൂവച്ചലിൽ അരമണിക്കൂറോളം കാത്തുനിന്നശേഷം പ്രതി 2023 ഓഗസ്റ്റ് 30ന് വൈകുന്നേരം 5.24നു ക്ഷേത്രമൈതാനത്തിനു മുന്നിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന കുട്ടിയെ മനഃപ്പൂർവം കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയെന്നു റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 11നു പ്രതി പ്രിയരഞ്ജനെ കളിയിക്കാവിളയിൽ നിന്നും അറസ്റ്റ് ചെയ്തു.


കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ്ഷീറ്റ് കോടതിയിൽ സമർപ്പിക്കാമെന്നു ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.