അരുവിക്കരയിൽ നിന്നുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി : നഗരത്തിൽ രണ്ടുദിവസം ജലവിതരണം തടസപ്പെടും
Monday, October 7, 2024 6:38 AM IST
തിരുവനന്തപുരം: അരുവിക്കരയിൽ നിന്നു നഗരത്തിലേക്കു ശുദ്ധജലമെത്തിക്കുന്ന വാട്ടർ അഥോ റിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും (ചൊവ്വ, ബുധൻ) നഗരത്തിൽ ജലവിതരണം തടസപ്പെടും.

നഗരത്തിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിന്‍റെ വാൽവ് തകരാറിലായിരുന്നു. പുതിയ വാൽവ് സ്ഥാപിക്കുന്നതിനായി അരുവിക്കര 86 എം എൽ ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം ചൊവ്വാഴ്ച്ച രാത്രി എട്ടു മുതൽ ബുധനാഴ്ച്ച രാവിലെ നാലു വരെ നിർത്തിവെയ്ക്കുമെന്നും വാട്ടർ അഥോറിറ്റി അറിയിച്ചു.

ഈ സാഹചര്യത്തിൽ പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത് സിംഗ് നഗർ, ചൂഴന്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരിവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗർ, ഉൗളന്പാറ, പൈപ്പിന്മൂ ട്, ശാസ്തമംഗലം, വെള്ളയന്പലം, കവടിയാർ, നന്ദൻകോട്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം,


കുമാരപുരം, മെഡിക്കൽ കോളജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അന്പലമുക്ക്, ശ്രീകാര്യം എൻജിനീയറിംഗ് കോളജ്, ഗാന്ധിപുരം, ചെന്പഴന്തി പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മണ്‍വിള, മണക്കുന്ന്, അലത്തറ, ചെറുവക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്,

സിആർപിഎഫ് ക്യാന്പ്, പള്ളിപ്പുറം, പുലയനാർകോട്ട, പ്രശാന്ത് നഗർ, പോങ്ങുമൂട്,ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം എന്നീ പ്രദേശങ്ങളിലെ ശുദ്ധജല വിതരണം തടസപ്പെടുമെന്നു വാട്ടർ അഥോറിറ്റി അറിയിച്ചു. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാട്ടർ അഥോറിറ്റി മുന്നറിയിപ്പു നൽകി.