സെന്‍റ് ജോണ്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്കുന്ന കലാലയം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ
Friday, September 27, 2024 6:20 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്‍റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്കുന്ന കലാലയമെന്നു മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. സെന്‍റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ രജത ജൂബിലി ആഘോഷം ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്ക ബാവ.

മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ മറ്റ്ു വിദ്യാലയ കേന്ദ്രങ്ങള്‍ക്കൊപ്പം അതിവേഗം വളര്‍ന്നുവരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. പാഠ്യ രംഗത്തെന്ന പോലെ കലാകായിക രംഗത്തും സ്‌കൂളിന്‍റെ സ്ഥാനം വിജയത്തിന്‍റെ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സിവില്‍ സര്‍വീസ് മേഖലയിലും മറ്റ് എണ്ണപ്പെട്ട രംഗത്തുമെല്ലാം സെന്‍റ് ജോണ്‍സിന്‍റെ പൂര്‍വവിദ്യാര്‍ഥികള്‍ വിവിധ നിലകളില്‍ ശോഭിക്കുന്നുണ്ട്.

നാടിന്‍റെ സംസ്‌കാര രൂപീകരണത്തില്‍ മാര്‍ ഈവാനിയ സ് വിദ്യാനഗര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. നഗരത്തിലെ എല്ലാ വിഭാഗം കുട്ടികള്‍ക്കും ഈ കാമ്പസില്‍ പഠന അവസരം ഒരുക്കുന്നതില്‍ മാനേജ്‌മെന്‍റ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതായും കര്‍ദിനാള്‍ പറഞ്ഞു.

സാധാരണ കുടുംബങ്ങളിലെ മകള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു സെന്‍റ് ജോണ്‍സിലൂടെ അവസരമൊരുക്കുന്നതായും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. 2000-ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചതിനുശേഷം സെന്‍റ് ജോണ്‍സ് സ്‌കൂളിനുണ്ടായ പുരോഗതി ചെറുതല്ല. സ്‌കൂളിന്‍റെ രൂപീകരണത്തിനു നേതൃത്വം നല്‍കിയ ബനഡിക്ട് മാര്‍ ഗ്രിഗോറിയസ്, സിറിള്‍ മാര്‍ ബസേലിയസ് എന്നിവരുടെ പങ്ക് പ്രത്യേകം സൂചിപ്പിച്ചു. കഠിനാധ്വാനത്തിലൂടെ യാണ് ഇന്നത്തെ നിലയില്‍ ഈ വിദ്യാലയം എത്തിയതെന്നും കര്‍ദിനാള്‍ പറഞ്ഞു.


ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി സ്‌കൂള്‍ ഓഡിറ്റോറിയത്തിന് തറക്കല്ലിട്ടു. സ്‌കൂള്‍ ഓഡിറ്റോറയത്തിന്‍റെ നിര്‍മാണത്തിനായി 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നതായി ബാവ പറഞ്ഞു. നിര്‍മാണത്തിന്‍റെ ആദ്യഘട്ടമായി ഒരു ലക്ഷം രൂപ പ്രിന്‍സിപ്പലിന് കൈമാറി. ജൂബിലി ലോഗോ, ജൂബിലി തീം സോഗ് എന്നിവയുടെ പ്രകാശനവും ബാവ നിര്‍വഹിച്ചു. 25 ഇന കര്‍മ പരിപാടികള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് ചരുവില്‍ പ്രഖ്യാപിച്ചു. ജൂബിലിയുടെ ഭാഗമായി കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നായി അഞ്ച് ഷെഡ്യൂളുകള്‍ മാര്‍ ഈവാനിയസ് വിദ്യാനഗറിലേക്ക് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

സ്‌കൂള്‍ കറസ്‌പോണ്ടന്‍റ് മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചരുവില്‍, വൈസ് പ്രിന്‍സിപ്പല്‍ ബിജോ ഗീവര്‍ഗീസ്, പ്രഥമ പ്രിന്‍സിപ്പല്‍ കെ.ഒ. തോമസ്, പിടിഎ പ്രസിഡന്‍റ് ഡോ. ജോജു ജോണ്‍, സ്‌കൂള്‍ ലീഡര്‍ കെ.വി. മഹാദേവന്‍, വൈസ് ചെയര്‍മാന്‍ ആഷിഷ് സുജി എന്നിവര്‍ പ്രസംഗിച്ചു.