തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്‍റെ ഭാഗമായുള്ളതും റെയിൽവെയുടെ അധീനതയിലുള്ളതുമായ പഴവങ്ങാടി തോടിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാർ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീടുവച്ചു നൽകാനുള്ള സന്നദ്ധത നഗരസഭ സർക്കാരിനെ അറിയിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ.

നാടിനെയാകെ കണ്ണീരിലാഴ്ത്തിയ വേർപാടാണ് ജോയിയുടേത്. കുടുബത്തിന്‍റെ അത്താണിയായിരുന്നു ജോയി. ജോയിക്കു പകരമാകില്ലെങ്കിലും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ കണ്ണീരൊപ്പാൻ ആകുന്നതൊക്കെ ചെയ്യുമെന്നും മേയർ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ കുടും ബത്തിനു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജോയിയുടെ കുടുംബത്തിന് ഒരു വീടുവച്ച് നൽകുവാനുള്ള നഗരസഭയുടെ താല്പര്യം അടുത്ത കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ച് സർക്കാരിന് സമർപ്പിക്കും. നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി എത്രയും വേഗം വീടുവച്ചു നൽകാനാണ് തീരു മാ നം. ജോയിയുടെ കുടുംബത്തിന്‍റെ ദുഃഖവും നഷ്ടവും വളരെ വലുതാണെന്നു തിരിച്ചറിയുന്നു വെന്നും മേയർ ആര്യാ രാജേ ന്ദ്രൻ പത്രക്കുറിപ്പിൽ പറഞ്ഞു.