തിരുവനന്തപുരം: കെഎസ്‌യു ഇന്നലെ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റു. സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശിനും പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് തലയ്ക്കും ദേഹത്തും മര്‍ദിക്കുകയായിരുന്നുവെന്നു കെഎസ്‌യു പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, കാമ്പസുകളിലെ എസ്എഫ്‌ഐ അക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു ഇന്നലെ കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിയമസഭയിലേക്കു മാര്‍ച്ച് നടത്തിയത്. എതിരാളികളെ ഇല്ലാതാക്കാന്‍ ഇരുണ്ട മുറികള്‍ നടത്തുന്ന എസ്എഫ്‌ഐക്ക് കുട പിടിച്ചു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

എസ്എഫ്‌ഐക്കാര്‍ക്ക് അധ്യാപകരെ തല്ലാനുള്ള അവകാശമുണ്ടെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ റോഡില്‍ വീണു. മൂന്നു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചശേഷം പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തി വീശി.

ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ നഗരമധ്യത്തിലേക്ക് നീങ്ങുകയും പാളയം ഭാഗത്തേക്ക് സംഘര്‍ഷം വ്യാപിക്കുകയും ചെയ്തു. ഫൈന്‍ ആര്‍ട്‌സ് കോളജിനു സമീപം തമ്പടിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ വീണ്ടും മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. തുടര്‍ന്ന് എംജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകരും പോലിസും തമ്മില്‍ കൈയാങ്കളിയുണ്ടായി.

സമരത്തെത്തുടര്‍ന്ന് ഒന്നര മണിക്കൂറോളം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചു. പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ഇ-ഗ്രാന്‍റ് വിതരണം കൃത്യമാക്കുക, സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കുക, ബസ് കണ്‍സഷനില്‍ കൃത്യമായ ഇടപെടല്‍ നടത്തുക, നാലുവര്‍ഷ ഡിഗ്രി കോഴ്‌സിലെ പിഴവുകള്‍ പരിഹരിക്കുക.

സര്‍ക്കാര്‍ കോളജുകളില്‍ സ്ഥിരം പ്രിന്‍സിപ്പലിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ്‌യു അവകാശ പത്രിക മാര്‍ച്ച് സംഘടിപ്പിച്ചത്.