ആനാവൂർ ഊട്ടുപറമ്പ് റോഡ് കുളമായി
Sunday, June 16, 2024 6:58 AM IST
സമരത്തിനൊരുങ്ങി നാട്ടുകാർ

കാട്ടാക്കട : റോഡ് ചെളിക്കുളമായതോടെ സമരത്തിനൊരുങ്ങി നാട്ടുകാർ. ആനാവൂർ ഊട്ടുപറമ്പ് റോഡിനാണീ ശോച‍്യാവസ്ഥ . റോഡ് ചെളിക്കുളമായിട്ട് മാസങ്ങളേറെയാവുന്നതായി നാട്ടുകാർ .

മഴ തുടങ്ങിയതോടെ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളാവുന്നതായും നാട്ടുകാർ പറയുന്നു. സ്‌കൂൾ തുറന്നതോടെ ആനാവൂർ സ്‌കൂളിലേക്ക് കാൽനടയായി പോകുന്ന കുട്ടികളും ഏറെ ദുരിതത്തിലായിട്ടുണ്ട്.
ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.

റോഡ് പൂർണമായും തകർന്നതിനെത്തുടർന്ന് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇതുവഴി ഓട്ടോ ടാക്‌സി വാഹനങ്ങൾ വരാറില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. റോഡിന്‍റെ അവസ്ഥ കാരണം അവരും ഇതു വഴിയുള്ള യാത്ര നിറുത്തിയതോടെ വലയുന്നത് പ്രദേശവാസികളാണ്.

അടിയന്തരമായി റോഡിന്‍റെ ശോച‍്യാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങളായി ഇവിടെ പേരിനുപോലും അറ്റകുറ്റപണികൾ നടത്താറില്ലെന്നാണ് ആക്ഷേപം.

നാട്ടുകാരുടെ നിവേദനത്തിന്‍റെയും സമരത്തിന്‍റെയും പശ്ചാത്തലത്തിലാണ് ഇവിടെ റോഡ് നിർമിച്ചത്. നാട്ടുകാർ റോഡിനായി സ്ഥലം വരെ നിട്ടും നൽകി. തുടർന്ന് പഞ്ചായത്ത ഏറ്റെടുത്തു.

പഞ്ചായത്തിന്‍റെ റോഡായാതിനാൽ എംഎൽഎ ഫണ്ട് ഉപയോഗിക്കാനും കഴിയില്ല. പലപ്പോഴും ഒരു ഇലക്ഷൻ വാഗ്ദാനമാണ് ഈ റോഡിന്‍റെ നവീകരണമെന്ന് നാട്ടുകാർ ആക്ഷേപമുയർത്തുന്നു.