വെള്ളറട: പെരുങ്കടവിള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിൽ സൂപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഹെല്‍ത്ത് സെന്ററിന്റ പ്രവര്‍ത്തനം പകല്‍ മാത്രം ആകുകയും ഫാര്‍മസി അടച്ചുപൂട്ടുകയും ഡോക്ടര്‍, ആംബുലന്‍സ് ഡ്രൈവര്‍, തുടങ്ങിയവരുടെ ഒഴിവ് നികത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം .എസ്.അനില്‍, കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള എന്നിവരുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ളയും മാരായമുട്ടം എസ്ഐ ഷാജി,
ആശുപത്രി സൂപ്രണ്ട് ഡോ. സുനിത കുമാരി എന്നിവരുമായി നടത്തിയ ചർച്ചയിൽ ആശുപത്രിയുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ ആയി പുന ക്രമീകരിക്കുന്നതിനും, ഫാര്‍മസി തുറന്നു പ്രവര്‍ത്തിക്കുന്നതിനും അടിയന്തരമായി ഡോക്ടർ,ആംബുലന്‍സ് ഡ്രൈവര്‍, ബാക്കി കുറവുള്ള ജീവനക്കാരെ നിയമിക്കുന്നതിന് തീരുമാനിച്ചു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുവിപ്പുറം കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം നടത്തിയത്.
പുനയല്‍ സന്തോഷ്, അയിരൂര്‍ സുഭാഷ്, മണ്ണൂര്‍ ശ്രീകുമാര്‍, മണ്ണൂര്‍ ഗോപന്, ജിബു കാക്കണം, തത്തിയൂര് സുരേന്ദ്രന്, അഭിജിത്ത് ചുള്ളിയൂര്‍, അമ്പലത്തറ അനീഷ്, തോട്ടവാരം അനുജിത്ത്, ആഷിക് പെരുങ്കടവിള, കാക്കണം രതീഷ്, തത്തമല നിതിന്‍, അയിരൂര്‍ നിഷാം , നിരപ്പില്‍ അഖില്‍, തൃപ്പലവൂര്‍ ഹരിപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.