അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ ശരീരവും രക്തവുമായി തീരുന്ന പുണ്യസങ്കേതമാണ് ദേവാലയം: ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
Saturday, June 15, 2024 6:22 AM IST
പോത്തൻകോട്: അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ തിരുശരീരവും തിരുരക്തവുമായിത്തീരുന്ന പുണ്യസങ്കേതങ്ങളാണ് ദേവാലയങ്ങളെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ.

കോലിയക്കോട് സെന്‍റ് ആന്‍റണീസ് ദേവാലയത്തിന്‍റെ ആശീർവാദകർമം നിർവഹിച്ചു ദിവ്യബലി മധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പുതിയ നിയമത്തിൽ യഥാർഥ ദേവാലയം ക്രിസ്തുവം വിശ്വാസികൾ ജീവിക്കുന്ന കല്ലുകളുമാണ്. പരിശുദ്ധാത്മാവ് വസിക്കുന്ന ആലയമായി ഓരോ വിശ്വാസിയും മാറണം.

ദേവാലയത്തിൽ കടന്നുവരുന്നവർക്ക് ക്രിസ്തുവിനെ കണ്ടുമുട്ടുന്ന ദിവ്യാനുഭവം ഉണ്ടാകണം. ആഴമായ മാനസാന്തരത്തിലൂടെ മാത്രമേ രക്ഷയുടെ അനുഭവം സ്വന്തമാക്കുവാൻ കഴിയുകയുള്ളൂ.

സക്കേവൂസ് യേശുവിനെ കണ്ടുമുട്ടിയപ്പോൾ തന്നെ രക്ഷയുടെ അനുഭവം സ്വന്തമാക്കി. നമുക്കും നമ്മുടെ കുടുംബവും രക്ഷ പ്രാപിക്കുവാൻ നവീകരണപ്പെടണം.

രക്ഷകനായ ക്രിസ്തുവിനെ കണ്ടെത്തെണമെന്നു ബിഷപ് പറഞ്ഞു. ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ, മോണ്‍. ഫാ. ജോർജ് പോൾ, ഫാ. ശെൽവൻ, റവ. ഡോ. ജോർജ് ഗോമസ്, ഫാ. ഭാസ്കർ ജോസഫ്, ഫാ. ആൻഡ്രൂസ് കോസ്മോസ്, ഫാ. എസ്.ബി. ആന്‍റണി, ഫാ. ദീപക് ആന്‍റോ‍, ഫാ. ജോണ്‍സണ്‍ കൊച്ചുതുണ്ടിൽ തുടങ്ങി നിരവധി വൈദികർ സഹകാർമികരായിരുന്നു.