പോക്സോ കേസ് പ്രതിക്ക് 14 വർഷം തടവ്
Saturday, March 2, 2024 6:24 AM IST
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ വിധിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് വാർഡിൽ സത്യൻ നഗർ സ്വദേശി മുജീബ് റഹ്‌മാനെയാണ് (43) 14 വർഷത്തെ കഠിനതടവിനും 50,000രൂപ പിഴയൊടുക്കുന്നതിനും പോക്‌സോ കോടതി ശിക്ഷിച്ചത്.

പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2015 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.


രക്ഷിതാക്കൾ നൽകിയ പരാതിയിലായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.