കോണ്‍ഗ്രസിന്റെ‘സമരാഗ്നി’ഇന്ന് ജില്ലയില്‍
1395786
Tuesday, February 27, 2024 2:35 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നേതൃത്വം നല്കുന്ന "സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരേ ഒൻപതിനു കാസര്‍ഗോഡ് നിന്നാരംഭിച്ചതാണ് യാത്ര.
ഇന്ന് വൈകുന്നേരം നാലിനു ആറ്റിങ്ങല്‍ മാമം വക്കം പുരുഷോത്തമന് നഗറില്‍ നടക്കുന്ന സമ്മേളനം യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി അംഗം ഡോ.ശശിതരൂര്‍ എംപി, അടൂര്‍ പ്രകാശ് എംപി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. തുടര്‍ന്ന് വൈകുന്നേരം 5.30ന് നെടുമങ്ങാട് കല്ലിംഗല്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന് നന്ദാവനം മുസ്ലീം അസോസിയേഷന് ഹാളില്‍ ജനകീയ ചര്‍ച്ചാ സദസ്സ് നടക്കും. വൈകുന്നേരം 4.30ന് പുത്തരിക്കണ്ടം ഇ.കെ.നായനാര്‍ പാര്‍ക്കില്‍ ജില്ലാ കോണ്‍ഗ്രസ്സ് മീഡിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭദുരിതപ്പെയ്ത്തിന്റെ നേര്‍ക്കാഴ്ച’ ഫോട്ടോ പ്രദര്‍ശനം ഡോ.ശശിതരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷം വഹിക്കും. 29ന് വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം ഉമ്മന്‍ചാണ്ടി നഗറില്‍ നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ അരലക്ഷം പേര് പങ്കെടുക്കും. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും.
എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന് പൈലറ്റ് മുഖ്യാതിഥിയായിരിക്കും. ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ഡോ.ശശി തരൂര്‍ എം.പി, കെ.മുരളീധരന് എം.പി, എം.എം.ഹസന്, അടൂര്‍ പ്രകാശ് എംപി, പി.വിശ്വനാഥ പെരുമാള്‍ എന്നിവര്‍ പ്രസംഗിക്കും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിക്കും.