ഊരുട്ടന്പലത്തെ കുഴികൾ മരണക്കെണികളാകുന്നു; പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ
Wednesday, February 8, 2023 12:16 AM IST
കാട്ടാക്കട : കാട്ടാക്കട കോവളം മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം- കാട്ടാക്കട റോഡിൽ ഊരുട്ടമ്പലം വരെയുള്ള ഭാഗത്തെ കുഴികൾ മരണക്കെണികളാകുന്നു . കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ കുഴിയിൽ തെന്നിവീണ് ഒരാൾ മരിച്ചതോടെ പ്രതിഷേധം രൂക്ഷമായി. രണ്ടു ദിവസം മുൻപ് എട്ട് അപകടങ്ങളാണ് ഇവിടെ നടന്നത്.

കാട്ടാക്കട- ബാലരാമപുരം റോഡിന്‍റെ പുനഃരുദ്ധാരണത്തിന് നാല് വർഷം മുൻപ് 8.5 കോടി അനുവദിച്ചിരുന്നു. കാട്ടാക്കട മുതൽ ഊരൂട്ടമ്പലം വരെ റോഡിലെ ടാറിംഗ് പൂർത്തീകരിച്ചെങ്കിലും ബാലരാമപുരം വരെയുള്ള പുനഃരുദ്ധാരണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. ചപ്പാത്തിനു പുറമേ, ചാനൽപ്പാലം ജംഗ്ഷൻ, തേമ്പാമുട്ടം, തണ്ണിക്കുഴി ജംഗ്ഷൻ എന്നിവിടങ്ങളിലും റോഡിൽ ഭീമൻകുഴികൾ രൂപപ്പെട്ട് അപകടക്കെണിയായി മാറി. റോഡിലെ കുഴികൾക്കു പുറമേ പൈപ്പിടാൻ റോഡിന്‍റെ ഒരു വശം കീറിമുറിച്ചതോടെ സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. സ്കൂട്ടർ യാത്രക്കാരാണ് ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത്. അത്യാവശ്യത്തിന് വിളിച്ചാൽ ഓട്ടോറിക്ഷ പോലും വരാതായതോടെ വയോധികരും രോഗികളും ബുദ്ധിമുട്ടിലാണ്.

ആദ്യ കരാറുകാരന്‍റെ മരണത്തെത്തുടർന്ന് റീടെൻഡർ വിളിച്ച് പുതിയ കരാറുകരാൻ പണി ഏറ്റെടുത്ത് രണ്ട് വർഷം കഴിഞ്ഞിട്ടും നിർമാണജോലികൾ പുനരാരംഭിച്ചിട്ടില്ല. ഇതിനിടെ ലക്ഷങ്ങൾ ചെലവിട്ട് കുഴിയടയ്ക്കാൻ നീക്കം നടന്നെങ്കിലും അതും പ്രഹസനമായി മാറി.

റോഡിൽ മിക്കയിടത്തും ഒരു മീറ്ററോളം അഗാധത്തിൽ കുഴികൾ രൂപപ്പെടുകയാണ്. മാസങ്ങൾക്ക് മുൻപ് എരുത്താവൂരിന് സമീപത്തെ അപകടക്കുഴി മൂടണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കിടയിലേക്ക് അവിചാരിതമായി എത്തിയ ഒരു ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ഉയർന്നത് വാർത്തയായിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ പ്രയോജനവും ഇല്ലാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു. താത്കാലിക കുഴിയടയ്ക്കൽ ജോലികൾ ഇനി അനുവദിക്കില്ലെന്നും അനുവദിച്ച ഫണ്ടിൽ നിന്നു ബാക്കി നിർമാണ ജോലികൾ ഉടൻ പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നത്.