ഓപ്പറേഷൻ ആഗ്: നഗരത്തിൽ 113 പേർ പിടിയിൽ
Sunday, February 5, 2023 10:52 PM IST
തിരുവനന്തപുരം: ഗുണ്ടാപ്രവർത്തനങ്ങൾക്കെതിരെ പോലീസ് നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേരള പോലീസ് സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന ഓപ്പറേഷൻ ആഗ് (ആക്സിലറേറ്റഡ് ആക്ഷൻ എഗൈൻസ്റ്റ് ആന്‍റി സോഷ്യൽ ആൻഡ് ഗുണ്ടാസ്) ന്‍റെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ 113 പേർ പിടിയിലായി.ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളവരും, പൊതുജന സുരക്ഷക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും, വിവിധ കേസുകളിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളവരുമാണ് സിറ്റി പോലീസിന്‍റെ മിന്നൽ പരിശോധനയിൽ വിവിധ സ്റ്റേഷൻ പരിധികളിലായി പിടിയിലായത്. ഇതിൽ ക്രിമിനൽ നടപടി നിയമം സെക്ഷൻ 151 പ്രകാരം കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ 22 പേരുൾപ്പെടെ 72 പേരും, കോടതി വാറണ്ട് പുറപ്പെടുവിച്ച 41 പ്രതികളും, ഗുണ്ടാനിയമ പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള ഒരു പ്രതിയും ഉൾപ്പെടുന്നു. പിടിയിലായവരുടെ വിരലടയാളമുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ തയാറാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു അറിയിച്ചു.

ഒരാൾ കാപ്പ
നിയമപ്രകാരം
അറസ്റ്റിൽ

വധശ്രമം, അടിപിടി, പോക്സോ കേസുകൾ ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം പോലീസ് പിടികൂടി. വെങ്ങാനൂർ മുട്ടക്കാട് കൈലി പാറ കോളനിയിൽ വി.പി. 11/496ൽ നിധിൻ( കിച്ചു ,24)നെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ഓപ്പറേഷൻ ആഗിന്‍റെ ഭാമായുള്ള പരിശോധനയിലാണ് പിടിയിലായത്.
കോവളം മുട്ടക്കാട് സ്വദേശിയെ മാരകായുധമുപയോഗിച്ച് സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കോവളം, തിരുവല്ലം പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ ഏഴ് കേസുകൾ നിലവിലുണ്ട്.പൊതുജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയായി ഇയാൾ നിരന്തരം ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെട്ട് കേസുകളിൽ പ്രതിയായതിനെ തുടർന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണർ വി. അജിത്തിന്‍റെ ശിപാർശ പ്രകാരം ജില്ലാ കളക്ടർ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.