നെടുമങ്ങാട്ട് സ്വാതന്ത്ര്യസമര സ്മൃതി പാ‍ർക്കും ഒാഡിറ്റോറിയവും
Friday, February 3, 2023 11:53 PM IST
നെടുമങ്ങാട്: സംസ്ഥാന ബജറ്റിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ഒട്ടേറെപദ്ധതികൾ ഉൾപ്പെട്ടുവെന്നും നിയോജക മണ്ഡലത്തിന്‍റെ സമഗ്ര പുരോഗതിക്ക് പ്രഖ്യാപനം സഹായകരമാകുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പാലിറ്റി ടൗണ്‍ ഹാളിന്‍റെ സമീപത്തെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട ഭൂമി വാങ്ങി ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സ്വാതന്ത്ര്യ സമരസ്മൃതി പാര്‍ക്കും ഓപ്പണ്‍ ഒാഡിറ്റോറിയവും ഉൾപ്പെടെ പശ്ചാത്തലസൗകര്യം ഒരുക്കുന്നതിന് അഞ്ചു കോടി രൂപ നീക്കിവച്ചു. കല്ലയം-ശീമവിള റോഡ് പൂർത്തീകരണത്തിന് രണ്ടാം ഘട്ടമായി മൂന്നു കോടി രൂപ അനുവദിച്ചു.
പോത്തൻകോട്-അണ്ടൂർക്കോണം പഞ്ചായത്തുകളിൽക്കൂടി കടന്നുപോകുന്ന വാവറ അമ്പലം - പാച്ചിറ റോഡ് നവീകരണത്തിന് രണ്ടു കോടിയും മുനിസിപ്പാലിറ്റി റോഡുകളായ കരിപ്പൂര് വില്ലേജോഫീസ് -കാവുമ്മൂല-ഇടമല- ഉഴപ്പാക്കോണം റോഡ്, ബ്ലോക്ക് ഓഫീസ് ജംഗ്ഷന്‍ ഉളിയൂർ -കന്നിയോട്-നാഗരുകാവ് റോഡ്, മുക്കോല-പൂവത്തൂർ എന്നീ റോഡുകൾക്ക് 1.75 കോടി രൂപയും, ഗ്രാമീണ റോഡുകളായ മാണിക്കൽ പഞ്ചായത്തിലെ പൂലന്തറ – വാവറ അമ്പലം റോഡ്, കരകുളം പഞ്ചായത്തിലെ മുല്ലശ്ശേരി-നമ്പാട്-പേഴുംമൂട്-കുരിശടി റോഡ്, വെമ്പായം പഞ്ചായത്തിലെ പെരുംകൂർ-ഇടയില-നരിക്കൽ എന്നീ റോഡുകളുടെ നവീകരണത്തിന് 1.70 കോടി രൂപയും മണ്ഡലത്തിലെ കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന ജലസേചന പ്രവൃത്തികളും പ്രകൃതിദത്ത സ്രോതസ്‌സുകളുടെ പുനരുജ്ജീവനവും പാർശ്വഭിത്തി നിർമാണത്തിനും തുക അനുവദിച്ചു.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പന്തടിക്കളത്തിന് സമീപം കിള്ളിയാറിന്‍റെ വലതുകരയിൽ പാർശ്വഭിത്തിയും നടപ്പാത നിർമാണത്തിനും, വെമ്പായം പഞ്ചായത്തിലെ തീപ്പുകൽ വാര്‍ഡിലെ ആഴാംകോണം കല്ലിടാഞ്ചി തോടിലെ നവീകരണത്തിനും പാലത്തിന്‍റെ പ്രവൃത്തിക്കും, കരകുളം പഞ്ചായത്തിലെ മുക്കോല വാര്‍ഡിലെ ആനൂർ തോടിന്‍റെ പാര്‍ശ്വഭിത്തി നിര്‍മാണത്തിനും മാണിക്കൽ പഞ്ചായത്തിൽ ഇടത്തറ വാര്‍ഡിൽ ഒഴുകുപാറ തോടിന്‍റെ പാര്‍ശ്വഭിത്തി നിര്‍മാണത്തിനും1.10 കോടി രൂപയും, പോത്തൻകോട് മാർക്കറ്റ് ആധുനിക സംവിധാനങ്ങളോടുകൂടിയ നവീകരണത്തിനായി ആദ്യഘട്ടമായി രണ്ടു കോടി രൂപയും ഉൾപ്പെടെ 16.55 കോടി രൂപയാണ് ബജറ്റിൽ തുക അനുവദിച്ചിട്ടുള്ളത്.

വാമനപുരത്ത്
10.5 കോടിയുടെ
പ്രവൃത്തികൾക്ക്
അനുമതി

വാമനപുരം നിയോജക മണ്ഡലത്തിൽ 10.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി.
പുല്ലമ്പാറ പഞ്ചായത്തിലെ പുല്ലമ്പാറ സിഎച്ച്സി കെട്ടിട നിർമാണം ( 2.5 കോടി), പനവൂർ പഞ്ചായത്തിലെ കോതകുളങ്ങര- ചെമ്പൻകോട് -നീർപ്പാറ - താന്നിമൂട് റോഡ് നവീകരണം (രണ്ടു കോടി), പാങ്ങോട് പഞ്ചായത്തിലെ ചെറ്റക്കടമുക്ക് - പാകിസ്ഥാൻമുക്ക് - കൊച്ചാലുംമൂട് - ചടയൻമുക്ക് റോഡ് നവീകരണം (രണ്ടു കോടി), നെല്ലനാട് പഞ്ചായത്തിലെ ആലന്തറ-നീന്തൽകുള നവീകരണം (ഒരു കോടി), പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ സ്റ്റേഡിയം നവീകരണം (ഒരു കോടി ), പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ ഗവൺമെന്‍റ് ട്രൈബൽ ഹൈസ്കൂൾ കെട്ടിട നിർമാണത്തിന് (ഒരു കോടി) പനവൂരിൽ അഗ്രോ സർവീസ് സെന്‍റർ (എസ്‌ടി) കെട്ടിടം നവീകരണം ( ഒരു കോടി), എന്നീ പദ്ധതികൾക്കാണ് തുക വകയിരുത്തിയിട്ടുഉള്ളതെന്ന് ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.

അരുവിക്കരയിൽ
13 കോടി രൂപയുടെ
അനുമതി

അരുവിക്കര നിയോജക മണ്ഡലത്തിൽ 13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി. , കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിനായി ഒരു കോടി രൂയും, അരുവിക്കര ജി വി രാജ സ്പോർട്സ് സ്കൂളിന്, കണ്ണൂർ സ്പോർട്സ് ഡിവിഷനോടൊപ്പം ചേർന്ന് അപ്ഗ്രേഡേഷനും ശേഷി വർധിപ്പിക്കലിനുമായി 20 കോടി രൂപ അനുവദിച്ചു. അരുവിക്കര പഞ്ചായത്തിലെ വെള്ളൂർക്കോണം-കരുമരക്കോട്-കക്കോട് റോഡ് നവീകരണത്തിന് മൂന്നു കോടി, ആര്യനാട് പഞ്ചായത്തിലെ ആര്യനാട് കോട്ടയ്ക്കകം-പറണ്ടോട് റോഡ് നവീകരണത്തിന് മൂന്ന് കോടി, തൊളിക്കോട് പഞ്ചായത്തിലെ ഇരപ്പിൽ -ആനപ്പെട്ടി-മരുതുംമൂട് റോഡ് നവീകരണത്തിന് മൂന്നു കോടി, ഉഴമലയ്ക്കൽ പഞ്ചായത്തിലെ കളിയൽനട- മരങ്ങാട്-വലിയകലുങ്ക് റോഡ് നവീകരണത്തിന് രണ്ടരക്കോടി.
പൂവച്ചൽ പഞ്ചായത്തിലെ മൈലോട്ടുമൂഴി-ചായ്ക്കുളം-ആമച്ചൽ റോഡ് നവീകരണത്തിന് ഒന്നരക്കോടി എന്നീ പദ്ധതികൾക്കാണ് തുക വകയിരുത്തിയിട്ടുള്ളതെന്ന് ജി.സ്റ്റീഫൻ എംഎൽഎ അറിയിച്ചു.