മാരകായുധങ്ങളുമായി ഗുണ്ടാസംഘം പിടിയിൽ
Sunday, January 29, 2023 11:17 PM IST
തിരുവനന്തപുരം: ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസം ആക്രമണ പദ്ധതി തയാറാക്കുന്നതിനിടയിൽ മാരകായുധങ്ങളുമായി കുപ്രസിദ്ധ ഗുണ്ട അടക്കം മൂന്നു പേർ പിടിയിൽ.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ തുന്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍ (33), കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി അഖിൽ (22),കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് (36) എന്നിവരെയാണ് കഠിനംകുളത്ത് മാരാകായുധങ്ങളുമായി പോലീസ് പിടികൂടിയത്.
കഴിഞ്ഞ വർഷം തുന്പയിൽ യുവാവിന്‍റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് മൂന്നുപേരും. ഗുണ്ടാ ആക്രമണം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിൽ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്നു കഠിനംകുളം പോലീസ് അറിയിച്ചു. പ്രതികളിൽ നിന്നു വടിവാൾ, വെട്ടുകത്തി, മഴു തുടങ്ങി ആയുധങ്ങൾ കണ്ടെടുത്തു.
ഇവർക്കെതിരേ കഴക്കൂട്ടം, തുന്പ, പേട്ട, അയിരൂർ, കഠിനംകുളം, മംഗലപുരം സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. ലിയോണ്‍ ജോണ്‍സണ്‍ 28 കേസുകളിൽ പ്രതിയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ കഠിനംകുളം സ്റ്റേഷനിൽ എത്തി പ്രതികളെ ചോദ്യം ചെയ്തു.