ശ്രീകുമാരൻ തന്പിയും പി. ജയചന്ദ്രനും ആർജവമുള്ള കലാപ്രതിഭകൾ: കേന്ദ്രമന്ത്രി വി. മുരളീധരൻ
Saturday, January 28, 2023 11:53 PM IST
തിരുവനന്തപുരം: സ്ഥാനമാനങ്ങൾക്കു വേണ്ടി തങ്ങളുടെ നിലപാടുകളും വിശ്വാസങ്ങളും മാറ്റുന്നവരല്ല ശ്രീകുമാരൻതന്പിയും പി. ജയചന്ദ്രനുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ശ്രീകുമാരൻ തന്പി ഫൗണ്ടേഷന്‍റെ പ്രഥമ പുരസ്കാരം പിന്നണി ഗായകൻ പി.ജയചന്ദ്രനു നൽകുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടാഗോർ തീയറ്ററിലായിരുന്നു ചടങ്ങ്.

മനുഷ്യന്‍റെ ആത്മാവിൽ സ്പർശിക്കുന്ന ഗായകനാണ് പി. ജയചന്ദ്രൻ എന്നും പാടിത്തുടങ്ങിയ അതേ കാലത്തെ യൗവനമാണ് ഇന്നും ജയചന്ദ്രന്‍റെ ശബ്ദത്തിനെന്നും വി. മുരളീധരൻ പറഞ്ഞു. പകരം വയ്ക്കുവാൻ ഇല്ലാത്ത ആഴത്തിലും പരപ്പിലും വ്യാപിച്ചു കിടക്കുന്ന കലാസപര്യയാണ് ശ്രീകുമാരൻ തന്പിയുടേതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ശ്രീകുമാരൻ തന്പി ഫൗണ്ടേഷന്‍റെ ആദ്യ സംഗീത പുരസ്കാരം സാംസ്കാരിക മന്ത്രി സജി ചെറിയാൻ പി. ജയചന്ദ്രനു സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കലയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ചവരാണ് ശ്രീകുമാരൻ തന്പിയും പി. ജയചന്ദ്രനുമെന്ന് മന്ത്രി സജി ചെറിയാൻ. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗായകൻ ജയേട്ടൻ ആണെന്നും മന്ത്രി പറഞ്ഞു. ഇന്ന് ജീവിച്ചിരിക്കുന്ന പ്രണയ ഗാനങ്ങളുടെ തന്പുരാൻ എന്ന് ശ്രീകുമാരൻ തന്പിയെ മന്ത്രി സജി ചെറിയാൻ വിശേഷിപ്പിച്ചു. അവശ കലാകാരൻമാരെ സഹായിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫൗണ്ടേഷൻ രക്ഷാധികാരി ഗോകുലം ഗോപാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കവി പ്രഭാവർമ പ്രശസ്തി പത്രം വായിച്ചു. മുൻ സ്പീക്കർ എം. വിജയകുമാർ, സൂര്യ കൃഷ്ണമൂർത്തി, ദിനേശ് പണിക്കർ, രാജശേഖരൻ (ഉദയ സമുദ്ര), പ്രസ് ക്ലബ് പ്രസിഡന്‍റ് രാധാകൃഷ്ണൻ, നിംസ് എംഡി ഫൈസൽ ഖാൻ, കോട്ടുകാൽ കൃഷ്ണകുമാർ, ജ്യോതിഷ് ചന്ദ്രൻ, ഫൗണ്ടേഷൻ സെക്രട്ടറി സി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. പി. ജയചന്ദ്രൻ മറുപടി പ്രസംഗം നടത്തി. പ്രസിഡന്‍റ് ജയശേഖരൻ നായർ ആമുഖ പ്രസംഗം നടത്തി. ചടങ്ങിനു ശേഷം പി.ജയചന്ദ്രൻ നയിച്ച സംഗീത സന്ധ്യ അരങ്ങേറി.