മേയറുടെ രാജി: യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
Tuesday, December 6, 2022 11:31 PM IST
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തിൽ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ വിഷ്ണുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഗ്രനേഡ് കാലിൽ വീണു പൊട്ടിയതിനെ തുടർന്നാണ് വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ വിഷ്ണുവിനെ എസ്പി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് നിയമസഭയ്ക്ക് സമീപം പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമത്തിനെതിരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകൻ പിൻമാറാതെ വന്നതോടെയാണ് പോലീസ് കണ്ണീർവാതകവും ടിയർ ഗ്യാസും പ്രയോഗിച്ചത്.

പ്രവർത്തകരും പോലീസും തമ്മിൽ ഒരു മണിക്കൂറോളം സംഘർഷമുണ്ടായി. പോലീസിന്‍റെ ജലപീരങ്കി പ്രയോഗത്തിൽ പ്രകോപിതരായ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജും നടത്തി. ചിതറിയോടിയ പ്രവർത്തകർ പ്രതിഷേധവുമായി മടങ്ങിയെത്തിയതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. തുടർന്ന് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറന്പിൽ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. നിയമന കത്ത് വിവാദ അന്വേഷണം അട്ടിമറിക്കുകയാണെന്നും സമരം ശക്തമാക്കുമെന്നും ഷാഫി പറന്പിൽ പറഞ്ഞു. . വിഷ്ണുവിനെതിരെയുള്ള പോലീസ് അതിക്രമത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഷാഫി പറന്പിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാവൈസ് പ്രസിഡന്‍റ് മലയിൻകീഴ് ഷാജി അധ്യക്ഷത വഹിച്ചു.

പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്കു കൊണ്ടുപോകുവാൻ പോലീസ് തടസം നിന്നെന്നാരോപിച്ചും പ്രതിഷേധമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയിൽ സ്ഥലത്തെത്തിയ എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, റോജി എം.ജോണ്‍ , അൻവർ സാദത്ത്, ടി.സിദിഖ് എന്നിവർ പ്രവർത്തകരെ പിന്തിരിപ്പിച്ചു. ഇതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.