കേരളത്തിൽ നടത്തുന്നത് വാഗ്ദാന ലംഘനത്തിന്‍റെ ഘോഷയാത്ര: കെ.സുധാകരൻ എംപി
Friday, December 2, 2022 11:00 PM IST
തിരുവനന്തപുരം: വാഗ്ദാന ലംഘനത്തിന്‍റെ ഘോഷയാത്രയാണ് ഇടതുപക്ഷ സർക്കാർ കേരളത്തിൽ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി. കേരളാ എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെ മൗലിക അവകാശങ്ങൾ പരിഗണിക്കാനുള്ള സന്മനസ് ഇടതുപക്ഷ സർക്കാർ കാണിക്കുന്നില്ല. അണികൾക്കുപോലും സിപിഎം നേതൃത്വത്തിൽ വിശ്വാസമില്ല. തൊഴിലാളി വർഗപാർട്ടിയെന്ന അവകാശവാദം ഉന്നയിക്കുന്ന സിപിഎം ജീവനക്കാരുടെ അവകാശങ്ങളെ കശാപ്പ് ചെയ്യുകയാണ്. ഈ ഭരണത്തിൽ സർക്കാർ ജീവനക്കാർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു.
ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണ് സർക്കാർ. മെഡിസെപ്പ് പദ്ധതിപോലും തട്ടിപ്പാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയും ഉദ്യോഗാർത്ഥികളെയും വഞ്ചിച്ചു. വഴിവിട്ട് സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലിനൽകുന്നു. പരസ്പരം കൊടുക്കൽ വാങ്ങൽ നടത്തിയ ശേഷം മുഖ്യമന്ത്രിയും ഗവർണറും ഇപ്പോൾ വ്യാജ ഏറ്റുമുട്ടൽ നടത്തുകയാണ്. ഗവർണർ സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും ഉള്ളം കൈയിലെ കളിപ്പാവയായിരുന്നെന്നും സുധാകരൻ പറഞ്ഞു. കേരളാ എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, കെ.ജയന്ത്, മരിയാപുരം ശ്രീകുമാർ, ജി സുബോധൻ, കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രൻ, വി.എസ്. ശിവകുമാർ, ശരത് ചന്ദ്രപ്രസാദ്, സംഘടനാ ഭാരവാഹികളായ ഉദയസൂര്യൻ, കെ.എം. ജാഫർഖാൻ തുടങ്ങിയവർ പങ്കെടുത്തു.