അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ
Thursday, December 1, 2022 12:15 AM IST
പാലോട്: വീടും വസ്തുവും എഴുതി കൊടുക്കാത്തതിന്‍റെ പേരിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. തെന്നൂർ കൊളച്ചൽ കൊന്നമൂട് തോന്തംകുഴി ശകുന്തള വിലാസത്തിൽ ജിനേഷ് (33)ആണ് മാതാവായ ശകുന്തളയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് പിടിയിലായത്. കഴിഞ്ഞമാസം എഴിന് മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ശകുന്തളയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ശകുന്തളയുടെ നിലവിളികേട്ട് നാട്ടുകാർ ഓടി കൂടിയപ്പോൾ പ്രതി രക്ഷപ്പെട്ടു. തുടർന്ന് പാലോട് സിഐ പി. ഷാജിമോന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ നിസാറുദീൻ, റഹീം, എഎസ്ഐ അൽ അമാൻ, സിപിഒ രഞ്ജിത്ത് രാജ് എന്നിവരടങ്ങുന്ന സംഘം പാരിപ്പള്ളിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റ ശകുന്തള ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനുമുമ്പും പ്രതി പലതവണ ശകുന്തളയെ ആക്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.