ഭർത്തൃമാതാവ് യുവതിയേയും കുഞ്ഞിനേയും വീട്ടിൽനിന്നും ഇറക്കിവിട്ട് ഗേറ്റ് പൂട്ടി
Friday, October 7, 2022 11:15 PM IST
കൊട്ടിയം: ഭർത്തൃമാതാവ് യുവതിയേയും കുഞ്ഞിനെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട് ഗേറ്റും വീടും പൂട്ടി. 21 മണിക്കൂറിന് ശേഷം അമ്മയും മകനും വീട്ടിനുള്ളിൽ കയറി. ഇവർക്ക് മതിയായ സംരക്ഷണം നൽകണമെന്ന് മന്ത്രി വീണാ ജോർജ് ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകി. സംഭവത്തിൽ യുവതിക്കും കുഞ്ഞിനും പോലീസ് നീതി നിഷേധിച്ചു കൊണ്ട് ഭർത്തൃമാതാവിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാണ്. പോലീസിന്‍റെ നടപടിയും അത്തരത്തിലായിരുന്നു. സംഭവമുണ്ടായ വ്യാഴാഴ്ച രാത്രി നാട്ടുകാരെ ലാത്തി കൊണ്ടടിക്കാൻ പോലും പോലീസ് തയാറായി. ലാത്തിയടിയിൽ രണ്ടു പേർക്ക് പരിക്കേറ്റു.
കൊട്ടിയം തഴുത്തല പികെ ജംഗ്ഷൻ ശ്രീനിലയത്തിൽ അതുല്യയ്ക്കും മകനുമാണ് ഭർത്തൃമാതാവിൽ നിന്നും ദുരനുഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ഒന്നടങ്കം തടിച്ചു കൂടി. അതുല്യയ്ക്കും മകനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ അതുല്യ സ്കൂൾ ബസിൽ വന്ന അഞ്ചു വയസുകാരനായ മകനെ വിളിക്കാനായി വീട്ടിന് പുറത്തേയ്ക്ക് പോയി. ഈ സമയം അതുല്യയുടെ ഭർത്തൃമാതാവ് വീടിന്‍റെ രണ്ട് ഗേറ്റും പൂട്ടി കതകുകളുമടച്ചു. അതുല്യയ്ക്കും കുഞ്ഞിനും വീട്ടിൽ കയറാനായില്ല. അതുല്യ രണ്ടു തവണ സിറ്റി പോലീസ് കമ്മീഷണറെ വിളിച്ചു വിവരം അറിയിച്ചു. മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ച് വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.
രാത്രി പന്ത്രണ്ടോടെ നാട്ടുകാരുടെ സഹായത്തോടെ മതിൽ ചാടിയാണ് വീടിന്‍റെ കോമ്പൗണ്ടിൽ കടന്നത്. ഇതോടെ ഭർത്തൃമാതാവ് ലൈറ്റുകൾ അണച്ചു. വീടിന്‍റെ സിറ്റൗട്ടിലാണ് ഇരുട്ടത്ത് അമ്മയും കുഞ്ഞും കഴിഞ്ഞത്. ഇവരെ പോലീസ് സ്റ്റേഷനിലേയ്ക്ക് നീക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. കോടതിയുടെ ഉത്തരവുള്ളതിനാൽ ഇടപെടാനാവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
ഭർത്തൃമാതാവിന്‍റെ പുരയിടത്തിലാണ് വീട്. അതുല്യയുടെ സ്വർണാഭരണങ്ങൾ വിറ്റും സ്ത്രീധനമായി ലഭിച്ച പണവും അതുല്യയുടെ വീട്ടുകാർ നല്കിയ പണവും ഉപയോഗിച്ചാണ് വീട് നിർമിച്ചതെന്ന് അതുല്യയുടെ അമ്മ വ്യക്തമാക്കുന്നു. അജിതകുമാരിയുടെ കുടുംബ വീടും ഇതേ പുരയിടത്തിലാണ്. അതുല്യയുടെ ഭർത്താവ് കേരളത്തിന് പുറത്താണ്. ഭർത്തൃ സഹോദരന്‍റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമമുണ്ടായെന്നും ഇത് സംബന്ധിച്ച് കേസ് കോടതികളിലുണ്ടെന്നും സ്ഥലത്തെത്തിയ ഭർത്തൃ സഹോദരന്‍റെ ഭാര്യ പറഞ്ഞു. കുറെ നാൾ മുമ്പും അതുല്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്താക്കാൻ ഭർത്തൃമാതാവ് ശ്രമിച്ചിരുന്നു.നീണ്ട 21 മണിക്കൂർ വീട്ടിന് പുറത്ത് കഴിയേണ്ടി വന്ന അതുല്യയേയും കുഞ്ഞിനെയും ഇന്നലെ പന്ത്രണ്ട് ഓടെയാണ് വീട്ടിൽ പ്രവേശിപ്പിച്ചത്. വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ, ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൻ മനോജ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. ചാത്തന്നൂർ എ സി പി ബി.ഗോപകുമാർ, കൊട്ടിയം എസ് എച്ച് ഒ ജിൻസ്റ്റൺ എന്നിവർ ഭർത്തൃമാതാവുമായി സംസാരിച്ച് ധാരണ ഉണ്ടാക്കുകയായിരുന്നു. ഭർത്തൃമാതാവ് നിലവിലുള്ള കുടുംബവീട്ടിൽ താമസിക്കാനും ധാരണയായി. അഞ്ചു വയസുകാരനായ കുഞ്ഞിനോട് വീട്ടിൽ കയറ്റാതെ ക്രൂരത കാണിച്ച വർക്കെതിരെ ക്രിമിനൽ കേസ്െടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പക്ഷേ പോലീസിന്‍റെ ഭാഗത്തു നിന്നും ഇതുവരെ അത്തരം നടപടികൾ ഉണ്ടായിട്ടില്ല.