കവർച്ച കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍
Thursday, October 6, 2022 12:14 AM IST
അഞ്ചല്‍ : കവർച്ച കേസില്‍ ഒളിവില്‍ പോയ പ്രധാന പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍. കാസര്‍കോഡ്‌ ഒളിവില്‍ താമസിച്ചിരുന്ന നിലമ്പൂര്‍ സ്വദേശിയും അഞ്ചല്‍ കോട്ടുക്കല്‍ ഷംന മന്‍സിലില്‍ താമസിച്ചു വരികയുമായിരുന്ന ഉണ്ണി എന്ന സഖറിയ (38) ആണ് അഞ്ചല്‍ പോലീസിന്‍റെ പിടിയിലായത്.
2005 ജനുവരിയിലാണ് സംഭവം. ഇടമുളയ്ക്കല്‍ പാലമുക്കില്‍ അനില്‍കുമാറിന്‍റെ കടയില്‍ അതിക്രമിച്ചു കടക്കുകയും സഖറിയ ഉള്‍പ്പെടുന്ന മൂന്നംഗ സംഘം കത്തി കഴുത്തില്‍ വച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കടയില്‍ ഉണ്ടായിരുന്ന പണം അപഹരിച്ചു കടന്നു കളയുകയായിരുന്നു.
കേസില്‍ മറ്റുരണ്ട് പ്രതികളായ ഞെരക്കം സന്തോഷ്‌, സാജന്‍ ആന്‍റണി എന്നിവരെ അഞ്ചല്‍ പോലീസ് പിടികൂടിയിരുന്നു. ഉണ്ണി കാസര്‍ഗോഡ്‌ ജില്ലയില്‍ കേരള കര്‍ണാടക അതിര്‍ത്തിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെയെത്തിയപ്പോള്‍ ഇയാള്‍ കല്ലോട് പെരിയ എന്ന സ്ഥലത്തേക്ക് മുങ്ങി.
പിന്തുടര്‍ന്ന അഞ്ചല്‍ പോലീസ് ഇവിടെ നിന്നുമാണ് ഉണ്ണിയെ പിടികൂടിയത്. കൊലപാതക ശ്രമം അടക്കം ഇരുപതിലധികം കേസുകളില്‍ പ്രതിയാണ് പിടിയിലായ ഉണ്ണി.
ഇയാളെ പലതവണ പോലീസ് പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായി. ഒരിക്കല്‍ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ കൈവിലങ്ങ് അഴിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഇയാള്‍ താമസിച്ചിരുന്ന കോട്ടുക്കലിലെ വീട്ടില്‍ പ്രത്യേക തുരങ്കം നിര്‍മിച്ചു. പോലീസ് എത്തുമ്പോള്‍ ഇതുവഴിയാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നത്.