നെയ്യാറ്റിന്‍കര : കഥാകൃത്ത് എസ്.വി. വേണുഗോപന്‍ നായരുടെ 41 -ാം ചരമദിനത്തില്‍ "രേഖയുള്ള ഒരാൾ' എന്ന ശീർഷകത്തിൽ ദ്യുതി അക്ഷരക്കൂട്ടായ്മയും സ്വദേശാഭിമാനി കൾച്ചറൽ സെന്ററും സംയുക്തമായി സ്മൃതി സായാഹ്നം സംഘടിപ്പിച്ചു. ധനുവച്ചപുരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ ചടങ്ങില്‍ ഡോ. എം. രാജീവ്കുമാർ എസ്വി അനുസ്മരണ പ്രഭാഷണം നടത്തി.
അഡ്വ. കെ. വിനോദ് സെന്‍ ആമുഖപ്രസംഗം നിര്‍വഹിച്ചു. തെരഞ്ഞെടുത്ത എസ്വി കഥകളിലെ പ്രസക്തഭാഗങ്ങൾ ഡോ. ബിജു ബാലകൃഷ്ണൻ, ഷിബു ആറാലുംമൂട്, സുമേഷ് കൃഷ്ണൻ, ഡോ. ഹരീഷ് ശക്തിധരൻ, സപ്ന സിന്ധ്യ, എൽ.കെ. ബിന്ദു, ശ്രീകാന്ത് നിള, മണികണ്ഠൻ മണലൂർ, ഗിരീഷ് പരുത്തിമഠം, മനോഹരൻ അരുവിയോട് എന്നിവര്‍ വായിച്ചു.
നാടകകൃത്ത്, ഗവേഷകൻ, കോളമിസ്റ്റ്, വിവർത്തകൻ, അധ്യാപകൻ, മെന്റർ എന്നീ രംഗങ്ങളിലുള്ള എസ്വിയുടെ സംഭാവനകൾ വിലയിരുത്തുന്ന സിമ്പോസിയം കഥാതീതത്തില് അഡ്വ. കെ.ആർ. പത്മകുമാർ, ഡോ. ജെ. കുമാർ , ഡോ. ശ്രീജാ ശങ്കർ, സിന്ധു വാസുദേവൻ, സതീഷ് കിടാരക്കുഴി, വി.എസ്. അജിത്ത് എന്നിവർ പങ്കെടുത്തു.
ഡോ. ബെറ്റി മോൾ മാത്യു, എ.പി. ജിനൻ, കുന്നിയോട് രാമചന്ദ്രൻ, രചന വേലപ്പൻനായർ, കരിയ്ക്കകം ശ്രീകുമാർ എന്നിവര്‍ എസ്വി ഓര്‍മ്മകള്‍ പങ്കുവച്ചു. സി.വി. സുരേഷ്, ആർ.വി. അജയഘോഷ്, ഹരി ചാരുത , അജയൻ അരുവിപ്പുറം എന്നിവര്‍ നേതൃത്വം നല്കി. എസ്വിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശിഷ്യരും ചടങ്ങില്‍ സംബന്ധിച്ചു.