കാട്ടാക്കടകാർക്ക് മറക്കാനാവില്ല ബാലകൃഷ്ണൻ കാട്ടാക്കടയെ
Sunday, October 2, 2022 11:39 PM IST
കാട്ടാക്കട : ഒരു നാടിന്‍റെ പേരിൽ ആ നാട്ടുകാരനല്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ. കാട്ടാക്കട എന്ന പേരിൽ അറിയപ്പെടുന്ന ബാലകൃഷ്ണൻനായർ കാട്ടാക്കടക്കാരനല്ല. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ജനനവും പിന്നെ മാവേലിക്കരയിൽ താമസവുമുള്ള ഇദ്ദേഹം അറിയപ്പെടുന്നത് കാട്ടാക്കട എന്നാണ്.
മകളുടെ മുന്നിലിട്ട് ഒരു പിതാവിനെ ക്രൂരമായി മർദിക്കപ്പെടുകയും മുഴുവൻ പ്രതികളെ പിടിക്കാതിരിക്കുകയും ചെയ്യുന്ന കാട്ടാക്കടയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ പഴയ പോലീസ് ഓഫീസറുടെ ഡ്യൂട്ടിയുടെ ഓർമകളാണ് ഇവിടെ വിരിയുന്നത്.
പത്ത് അടിക്ക് തുല്യവും
ഒരടി ഒരു വെടിക്ക് തുല്യവും
1971 ലാണ് അമ്പലപ്പുഴ സ്വദേശി ടി.ജി. ബാലക്യഷ്ണൻനായർ കാട്ടാക്കടയിൽ എസ്ഐ ആയി എത്തുന്നത്.അന്ന് കാട്ടാക്കട സ്റ്റേഷന്‍റെ വിസ്തൃതി അങ്ങ് അമ്പൂരി , നെയ്യാർഡാം മുതൽ ആര്യനാട് , വിതുരവരെ നീണ്ടു കിടന്നിരുന്നു. കാട്ടാക്കട അക്കാലത്ത് അക്രമികളുടെ കേന്ദ്രമായിരുന്നു. ഗുണ്ടകളും കവർച്ചാസംഘങ്ങളും കാരണം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.
നിരവധി കൊലപാതകങ്ങൾ പിന്നെ ചാരായം വാറ്റും . ഇവിടെ ചാർജെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെപ്പോലും ആക്രമിക്കുന്ന കവലചട്ടമ്പികളും, തെമ്മാടികളും . ഈ സാഹചര്യത്തിലാണ് നാട്ടിലെ നേതാക്കൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ഇവിടയേ്ക്ക് ബാലകൃഷ്ണൻനായരെ നിയമിക്കുന്നതും. ആദ്യനിയമനവുമായി ഇവിടെ എത്തുമ്പോൾ കാത്തിരിക്കുന്നത് ക്രിമിനലുകളുടെ ലിസ്റ്റുകളാണ്. ഏതാണ്ട് ആറ് അടിയിൽ അധികം ഉയരമുള്ള അദ്ദേഹത്തിൻെ യാത്ര ബുള്ളറ്റിലായിരുന്നു.
പകലും രാത്രിയിലും വിശാലമായ സ്റ്റേഷൻ പരിധിയിലെ പട്രോളിംഗ്. അതോടെ അക്രമികൾ ഒതുങ്ങി. എസ്ഐ ആയി ചാർജെടുത്ത ദിവസം തന്നെ ഒറ്റയ്ക്ക് ഗുണ്ടകളെ നേരിടാൻ പോയി. തന്നെ ആക്രമിക്കാൻ വന്ന ചട്ടമ്പികളെ അടിച്ചമർത്തി അന്നു മുതൽ അദ്ദേഹം ആ നാടിന്‍റെ പേരിൽ അറിയപ്പെടാൻ തുടങ്ങി.
ബാലകൃഷ്ണൻനായരുടെ ഒാർമയിൽ കാട്ടാക്കട
ആര്യനാട് കോട്ടയ്ക്കകത്ത് വൻ തോതിൽ ചാരായം വാറ്റും പിന്നെ തുടരെ തുടരെ കൊലപാതകങ്ങളും. അന്ന് പോലീസിന് ജീപ്പില്ല. ഒരു കാറിൽ അവിടെ എത്തുന്നു. വാറ്റ് കേന്ദ്രം കണ്ടെത്തി വാറ്റുപകരണങ്ങൾ നശിപ്പിച്ചതോടെ ആൾക്കാർ എത്തി തന്നെ വളഞ്ഞു. ആയുധങ്ങളുമായി അക്രമികൾ എത്തി.
ഇതിനിടെ അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ വെട്ടാനായി വന്നു അയാളെ തുടർന്ന് വെടിവച്ചിട്ടു. അതോടെ അക്രമികൾ ഓടി ഒളിയ്ക്കുകയായിരുന്നു. നെയ്യാർഡാം അന്ന് കാട്ടാക്കടയുടെ പരിധിയിലാണ്. അണക്കെട്ടിൽ ആൾക്കാരെ കൊന്ന് മൃതദേഹങ്ങൾ ഇടുന്ന പതിവുണ്ടായിരുന്നു. കൊലപാതകികളെ ആരെയും പിടികൂടാറില്ല. എന്നാൽ ബാലകൃഷ്ണൻനായർ അതിനു തുമ്പുണ്ടാക്കുകയും ചെയ്തതോടെ കാട്ടാക്കടയുടെ പേര് പോലീസിനു തന്നെ അഭിമാനമായി മാറുകയായിരുന്നു. താൻ കുറച്ച് കാലം മിലിട്ടറി സർവീസിൽ ആയിരുന്നു.
ആ സമയത്ത് ഹിമാലയൻ മലനിരകളിൽ ഡ്യൂട്ടി നോക്കിയിരുന്നു. അവിടുത്തെ ലാമമാരിൽ നിന്നും ചില കായികഅഭ്യാസങ്ങൾ പഠിച്ചെന്നും അത് തനിക്ക് മുതൽകൂട്ടായെന്നും അദ്ദേഹം പറയുന്നു. എവിടെ പ്രശ്നങ്ങൾ ഉണ്ടായാലും കാട്ടാക്കട അവിടെ എത്തും. രണ്ടു വർഷം ഇവിടെ എസ്ഐ ആയി ജോലിനോക്കി. പിന്നെ ഏതു സ്റ്റേഷനിവും ജോലിനോക്കിയാലും കാട്ടാക്കട എന്നേ അറിയപ്പെടൂ. ഇപ്പോൾ താമസിക്കുന്ന മാവേലിക്കര തട്ടാരമ്പലത്തുപോലും അറിയപ്പെടുന്നത് കാട്ടാക്കട എന്ന പേരിലാണ്. രണ്ടു മക്കളേയും വിളിക്കുന്നത് കാട്ടാക്കടയുടെ മക്കളെന്നാണ്. അദേഹം കായംകുളം എസ്ഐ ആയ സമയത്ത് കായംകുളം മാർക്കറ്റ്, ഐക്യ ജംഗഷൻ, പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാഗം ഒക്കെ ഗുണ്ടകളുടെ താവളമായിരുന്നു.
കാട്ടാക്കട ബാലകൃഷ്ണൻ നായർ കായംകുളത്ത് സ്റ്റേഷനിൽ ചാർജെടുത്ത ദിവസം തന്നെ കുഴപ്പക്കാരെയെല്ലാം സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീതു ചെയ്തു വിട്ടു. ചട്ടമ്പികളെയും കള്ളന്മാരെയും അടിച്ചമർത്തി കായംകുളത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കിയത് അദ്ദേഹമാണ്.
ചെങ്ങന്നൂർ ഡിവൈഎസ്പിയായി റിട്ടയർ ചെയ്ത അദ്ദേഹം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്.