തിരുവനന്തപുരം വൈഎംസിഎ ശതോത്തര സുവർണ ജൂബിലി നിറവിൽ
Friday, September 30, 2022 12:20 AM IST
തിരുവനന്തപുരം: 1873 ൽ സ്ഥാപിതമായ തിരുവനന്തപുരം വൈഎംസിഎ ശതോത്തര സുവർണ ജൂബിലി നിറവിൽ. കോൽക്കത്തയ്ക്കു ശേഷം സ്ഥാപിതമായ തിരുവനന്തപുരം വൈഎംസിഎ ഇന്ത്യയിലെ രണ്ടാമത്തെ വൈഎംസിഎ ആണ്. യുവാക്കളുടെ മാനസികവും ശാരീരികവും ആത്മീയവുമായ വളർച്ചയും വികസനവുമാണ് വൈഎംസിഎയുടെ ലക്ഷ്യം. മ്യൂസിയം ബെയിൻസ് കോന്പൗണ്ടിൽ വിദ്യാർഥികൾക്കുള്ള ഹോസ്റ്റലും മറ്റു പ്രവർത്തനങ്ങളുമായി തുടങ്ങിയ വൈഎംസിഎയ്ക്ക് 1917 ൽ തിരുവിതാംകൂർ മഹാരാജാവ് സെക്രട്ടേറിയറ്റിനു സമീപം ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തെ 78 സെന്‍റ് സ്ഥലം നൽകി. 1925 ൽ വിദ്യാർഥികളുടെ ഹോസ്റ്റലും ഹാളും പൂർത്തീകരിച്ചു. സിറ്റിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊണ്ട് എക്യുമെനിക്കൽ കരോൾ തുടങ്ങി. ഇന്നും മുടക്കം കൂടാതെ ഡിസംബറിലെ ആദ്യഞായറാഴ്ച ക്രിസ്മസ് കരോൾ നടന്നു വരുന്നു.

സ്വാതന്ത്ര്യസമരം കത്തി നിന്നിരുന്ന കാലത്ത് ഇതുമായി ബന്ധപ്പെട്ട ആലോചനകളും യോഗങ്ങളും നടന്നിരുന്നത് വൈഎംസിഎയിലായിരുന്നു. ഇതിന്‍റെ പേരിൽ അന്നു വൈഎംസിഎ സെക്രട്ടറി ആയിരുന്ന ടി.സി. ഇടിക്കുളയെ ദിവാൻ സർ സി.പി. വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. 1947 ലെ സ്വാതന്ത്ര്യ പുലരിയിൽ ദേശീയ പതാക ഉയർത്തുന്നത് സർ സി.പി. നിരോധിച്ചപ്പോൾ വൈഎംസിഎ ആണ് പതാക ഉയർത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തത്. പട്ടം താണുപിള്ള അന്നു വൈഎംസിഎയിൽ ഒരുക്കിയിരുന്ന കൊടിമരത്തിൽ പതാക ഉയർത്തി.

തിരുവനന്തപുരം നഗരത്തിലെത്തുന്ന വിദ്യാർഥികൾക്കായി ആദ്യത്തെ ബഹുനില ഹോസ്റ്റൽ 1963 ൽ ഇന്ത്യൻ പ്രസിഡന്‍റ് ആയിരുന്ന വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ടേബിൽ ടെന്നീസ് പരിശീലന കേന്ദ്രവും അതേവർഷം വൈഎംസിഎയിൽ പ്രവർത്തനം ആരംഭിച്ചു. ഒളിന്പ്യൻ അംബിക രാധിക, ബോണാ തോമസ് ജോണ്‍ തുടങ്ങിയവർ ഇവിടെ പരിശീലനം നേടിയവരാണ്.

1976 ൽ അരുവിക്കരയിൽ തുടങ്ങിയ ഗ്രാമവികസന കേന്ദ്രത്തിൽ നൂതന കൃഷി രീതികളിൽ കൃഷിക്കാർക്കു പരിശീലനം നൽകി വരുന്നുണ്ട്. 1977 ൽ വേറ്റിനാട് തുടങ്ങിയ ഗ്രാമ വികസന കേന്ദ്രവും വൊക്കേഷണൽ ട്രെയിനിംഗ് സെന്‍ററും നിരവധി യുവജനങ്ങൾക്കു തൊഴിൽ നേടിക്കൊടുക്കുവാൻ സഹായിക്കുന്നു. വേറ്റിനാട് യൂത്ത് സെന്‍ററിൽ ട്രെയിനിംഗ് ഹാളുകളും നൂറു പേർക്കു താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി യൂത്ത് സെന്‍ററിന്‍റെ ഒന്നാം ഘട്ട വികസന പരിപാടികൾ പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായി ഗാലറിയോടു കൂടിയ സെവൻസ് ഫുട്ബോൾ ടർഫിന്‍റെ പണി പൂർത്തിയാക്കും. വൈഎംസിഎ ലൈബ്രറിയും ഇ ലേണിംഗ് സെന്‍ററും മത്സര പരീക്ഷകൾക്കു തയാറെടുക്കുന്ന യുവജനങ്ങൾക്കു പ്രയോജനപ്പെടുന്നുണ്ട്.

ശതോത്തര സുവർണ ജൂബിലി
ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: തിരുവനന്തപുരം വൈഎംസിഎയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉച്ചകഴിഞ്ഞു 3.30 നു വൈഎംസിഎയിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്‍റെ പ്രതിമയുടെ അനാച്ഛാദനം നിർവഹിക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. നിർധനരായ കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കും. വൈഎംസിഎ ദേശീയ പ്രസിഡന്‍റ് ജസ്റ്റീസ് ജേക്കബ് ബെഞ്ചമിൻ കോശി മുഖ്യപ്രഭാഷണവും പോസ്റ്റൽ കവർ പ്രകാശനവും നിർവഹിക്കും. 150 വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുന്ന പദ്ധതി ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.