കാട്ടാക്കട കെഎസ്ആർടിസിയിൽ അച്ഛനും മകൾക്കും മർദനം; സംഭവം നടന്നിട്ട് ഒരാഴ്ച; പ്രതികൾ കാണാമറയത്തെന്ന് പോലീസ്
Tuesday, September 27, 2022 11:45 PM IST
കാട്ടാക്കട : കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ കൺസഷൻ കാർഡ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. സസ്പെൻഷനിലായ പ്രതികൾ ഒളിവിലാണെന്നാണ് സംഭവം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിടുന്പോഴും പോലീസ് പറയുന്നത്. അതേസമയം, പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപിച്ച അപേക്ഷ അഡീഷനൽ സെഷൻസ് കോടതിക്കു കൈമാറുകയായിരുന്നു. പ്രേമനൻ വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ തെറ്റായ പരാതികൾ നൽകുന്നയാളാണെന്നും അദ്ദേഹത്തിനെതിരെ വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ടെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ പറയുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തു കാമറയുമായാണ് മറ്റൊരാളോടൊപ്പമാണ് പ്രേമനൻ സ്റ്റാൻഡിലേക്കു വന്നത്. കെഎസ്ആർടിസി ജീവനക്കാരെ മോശക്കാരാണെന്നു കാണിക്കാൻ വിഡിയോ ചിത്രീകരിച്ച് ഉടനെ മാധ്യമങ്ങൾക്കു കൈമാറുകയായിരുന്നെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ പറയുന്നു.
ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമന‌ൻ മകൾ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയപ്പോളാണ് കെഎസ്ആർടിസി ജീവനക്കാരുടെ മർദനമേറ്റത്. സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരായ അഞ്ചു പേർക്കെതിരേ കേസെടുത്തിരുന്നു.

വീഡിയോ
ചിത്രീകരിച്ചത്
തങ്ങളല്ലെന്ന്
രേഷ്മ

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ സംഭവത്തിൽ ആമച്ചൽ സ്വദേശി പ്രേമനൻ ആസൂത്രിത നീക്കം നടത്തിയതാണെന്നും കെഎസ്ആർടിസി ജീവനക്കാരെ മോശക്കാരായി ചിത്രീകരിക്കാൻ കാമറയുമായി എത്തിയെന്നും വിഡിയോ മാധ്യമങ്ങൾക്കു കൈമാറിയെന്നുമുള്ള പ്രതികളുടെ ആരോപണം നിഷേധിച്ച് പ്രേമനന്‍റെ മകൾ രേഷ്മ. കൺസഷന്‍റെ പേരിൽ വാക്കുതർക്കം മാത്രമാണ് ആദ്യമുണ്ടായത്. പിന്നീട് സുരക്ഷാ ജീവനക്കാരനും മറ്റും പിതാവിനെ മർദിക്കുകയായിരുന്നു. വീഡിയോ പകർത്തി പ്രചരിപ്പിച്ചത് അവിടെ ഉണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാരനാണെന്നും രേഷ്മ പറഞ്ഞു.