കളറായി കലാശം
Thursday, April 25, 2024 3:51 AM IST
യുഡിഎഫ് ആവേശം കൊടുമുടിയില്‍

അങ്കമാലി: ഒരു മാസത്തിലേറെയായി ചാലക്കുടിയുടെ മനസില്‍ നിറഞ്ഞ യുഡിഎഫ് പ്രചാരണത്തിന് ആവേശമായ കൊട്ടിക്കലാശം. ഗ്രാമ നഗരങ്ങള്‍ പിന്നിട്ട് കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും പ്രവര്‍ത്തകരുമടങ്ങുന്ന ജനസഞ്ചയമാണ് ചാലക്കുടിയിൽ രണ്ടാമൂഴത്തിനിറങ്ങിയ ബെന്നി ബഹനാന് പിന്തുണയുമായെത്തിയത്.

വൈകുന്നേരം നാലോടെയാണ് ചാലക്കുടി നോര്‍ത്ത് ബസ് സ്റ്റാന്‍ഡില്‍നിന്നും യുഡിഎഫ് സ്ഥാനാർഥിയുടെ റാലി ആരംഭിച്ചത്. യുഡിഎഫിന്‍റെ പ്രമുഖ നേതാക്കളും കലാശകൊട്ടിന്‍റെ ഭാഗമായി. സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ക്രെയിനില്‍ കയറി പാർട്ടി കൊടി വാനിലിയുര്‍ത്തിയാണ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. ചെണ്ടമേളവും ബാന്‍റ് സെറ്റും നാസിക്ക് ഡോലും കലാശകൊട്ടിന് മാറ്റ് കൂട്ടി.

നാടും നഗരവും ഇളക്കിമറിച്ച് രവീന്ദ്രനാഥ്

അങ്കമാലി: നാടും നഗരവും ഇളക്കിമറിച്ചുള്ള പരസ്യ പ്രചാരണത്തിനാണ് ചാലക്കുടി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. സി. രവീന്ദ്രനാഥ് അങ്കമാലിയില്‍ സമാപനം കുറിച്ചത്.

ചാലക്കുടിക്ക് കീഴിലുള്ള ഏഴ് മണ്ഡലങ്ങളും ചുറ്റിയ മെഗാ റോഡ് ഷോയ്‌ക്ക് ശേഷമായിരുന്നു അങ്കമാലി സിഗ്നല്‍ ജംഗ്ഷനിലെ കൊട്ടിക്കലാശത്തിലേക്ക് സ്ഥാനാര്‍ഥി എത്തിയത്. വാദ്യമേളങ്ങളും കാവടിയാട്ടം ഉള്‍പ്പെടെ ഉള്ളവയുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ആര്‍ത്തിരമ്പിയെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ സ്ഥാനാര്‍ഥി പാര്‍ട്ടി കൊടി വീശി അഭിവാദ്യമര്‍പ്പിച്ചതേടെ അങ്കമാലി ആവേശത്തിലായി.

രാവിലെ എട്ടിന് കുന്നത്തുനാട് മണ്ഡലത്തിലെ കോലഞ്ചേരിയില്‍നിന്ന് ആരംഭിച്ച മെഗാ റോഡ് ഷോ പെരുമ്പാവൂര്‍, ആലുവ, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങളിലൂടെ തുറന്ന വാഹനത്തില്‍ സഞ്ചരിച്ചാണ് അങ്കമാലിയിലെത്തിയത്.

നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും നിരവധി കാറുകളുടെയും ഓട്ടോറിക്ഷകളുടെയും അകമ്പടിയോടെയായിരുന്നു യാത്ര. റോഡ് ഷോയ്‌ക്ക് എംഎല്‍എമാരായ പി.വി. ശ്രീനിജിൻ, ഇ.ടി. ടൈസണ്‍, വി.ആര്‍. സുനില്‍കുമാര്‍, സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ്, മുന്‍ മന്ത്രി ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ നേതൃത്വ നല്‍കി.

ശക്തിപ്രകടനവുമായി ചാര്‍ളി പോള്‍

കൊച്ചി: ശക്തിപ്രകടനവുമായി കോലഞ്ചേരിയില്‍ ചാലക്കുടി ലോക്സഭാ മണ്ഡലം ട്വന്‍റി20 സ്ഥാനാര്‍ഥി അഡ്വ. ചാര്‍ളി പോളിന്‍റെ പരസ്യ പ്രചാരണങ്ങള്‍ക്ക് സമാപനം. വൈകിട്ട് നാല് മുതല്‍ ആരംഭിച്ച കൊട്ടിക്കലാശത്തിലേക്ക് ഉച്ചമുതല്‍ ആളുകള്‍ പാര്‍ട്ടിയുടെ കൊടിയുമേന്തി എത്തി.

വൈകിട്ടോടെ പ്രവര്‍ത്തകരെക്കൊണ്ട് പ്രദേശം നിറഞ്ഞു. തെരഞ്ഞെടുപ്പ് ഗാനങ്ങളും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. പരിപാടി കളര്‍ഫുള്‍ ആക്കാന്‍ വാദ്യമേളങ്ങളും ബാന്‍റ് സെറ്റും സ്ഥാനാര്‍ഥിയുടെയും പാര്‍ട്ടിയുടെ ചിഹ്നവും കട്ടൗട്ടുകളും അണിനിരന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് സ്ഥാനാര്‍ഥി കൂടിനിന്നവര്‍ക്കിടയിലേക്ക് എത്തിയത്. പാര്‍ട്ടി പ്രസിഡന്‍റ് സാബു എം. ജേക്കബും കൊട്ടിക്കാലാശത്തില്‍ പങ്കെടുക്കാനെത്തി.