Fifa2022
മെസി, ഹാ! ചരിത്രം; അർജന്‍റീന ലോക ജേതാക്കൾ, എംബാപ്പെ ഹാട്രിക് വിഫലം
മെസി, ഹാ! ചരിത്രം; അർജന്‍റീന ലോക ജേതാക്കൾ, എംബാപ്പെ ഹാട്രിക് വിഫലം
Monday, December 19, 2022 1:30 AM IST
ദോഹ: ലോകാദരങ്ങളിൽ വാഴുന്നവനായ സുൽത്താന്‍റെ കിരീട ധാരണം. ലോകം മുഴവൻ നേടിയിട്ടും ആത്മാവിനെ നഷ്ടമാക്കിയവനെന്ന മുറിപ്പാട് ലയണൽ ആൻഡ്രെസ് മെസിയെന്ന കുറിയ വലിയ മനുഷ്യൻ മായിച്ചുകളഞ്ഞിരിക്കുന്നു. അതെ, ഇത് നിയോഗം. മണൽപ്പരപ്പുകൾക്ക് മേലെ, ഈത്തപ്പനയോലകൾക്ക് മേലെ ആൽബിസെലെസ്റ്റെന്‍റെ സൂര്യൻ ജ്വലിച്ച രാവിൽ, ഫ്രഞ്ച് പടയെ അർജന്‍റീനയുടെ ഇളംനീലകുപ്പായക്കാർ ജയിച്ചിരിക്കുന്നു.

അധികസമയവും കഴിഞ്ഞ് മുന്നേറിയ തീപാറുന്ന പോരാട്ടത്തിൽ ഫ്രാൻസിനെ പെനാൽ‌റ്റി ഷൂട്ടൗട്ടിലാണ് അർജന്‍റീന മറികടന്നത്. ക്വാർട്ടറിൽ നെതർലൻഡിനെ തടുത്തിട്ട എമിലാനോ മാർട്ടീനസ് വീണ്ടും ആൽബിസെലെസ്റ്റെന്‍റെ രക്ഷകനായി. കോമാന്‍റെ കിക്ക് എമിലാനോ തടിത്തിട്ടപ്പോൾ ഓറലീൻ ചൗമേനിയുടെ കിക്ക് പുറത്തേക്ക്. അവസാന നിമിഷംവരെ പൊരുതിയ ഫ്രാൻസിൽനിന്നും ലോകകപ്പ് അകന്നുപോയിരിക്കുന്നു. കിടിലൻ കളിയുമായി കളംനിറഞ്ഞ കിലിയൻ എംബാപ്പെയുടെ ഹാട്രിക് വിഫലം. പെനാൽറ്റി ഷൂട്ടൗട്ടിൽ മെസി, ഡിബാല, പരദേസ്, മോണ്ടിയാൽ എന്നിവരുടെ കിക്ക് ലക്ഷ്യം കണ്ടു. എംബാപ്പെയും റാണ്ടാൽ കോലോ മൗനിയും മാത്രമാണ് ലക്ഷ്യം അർജന്‍റീന പോസ്റ്റിൽ പന്ത് എത്തിച്ചത്.

കൊണ്ടുംകൊടുത്തും മുന്നേറിയ ത്രില്ലർ പോരാട്ടത്തിൽ ആദ്യ പകുതി അർജന്‍റീനയ്ക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. ഫ്രഞ്ച് എഞ്ചിൻ ഗ്രീസ്മാനെ അർജന്‍റീനയുടെ കുട്ടികൾ പൂട്ടിയതോടെ എംബാപ്പെയ്ക്കും ജിറൂദിനും പന്ത് എത്താതെയായി. അർജന്‍റീന നിരന്തരം ഫ്രഞ്ച് ബോക്സിൽ റെയ്ഡ് നടത്തിക്കൊണ്ടിരുന്നു. അതിനു ഫലമെന്നോണം ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ.


ഗോൾ വന്ന വഴി

21 ാം മിനിറ്റിൽ മരിയ ഫ്രാൻസിന് ആദ്യ ആഘാതം നൽകി. വലത് കോർണറിൽ ഡംബലയെ വട്ടംകറക്കി ബോക്സിലേക്ക് മരിയ കുതിച്ചു. പിന്നാലെ ഓടിയ ഡംബലെ ബോക്സിനുള്ളിൽ മരിയയെ കാൽവച്ചു വീഴ്ത്തുന്നു. റഫറിയുടെ വിസിൽ മുഴങ്ങി. ലുസെയ്ൽ സ്റ്റേഡിയം ഒരു നിമിഷം നിശബ്ദം. പിന്നാലെ നീലക്കടൽ ഇളകിയാർത്തു. പെനാൽറ്റി.

ലയണൽ മെസി ഒരു പിഴവും കൂടാതെ ഹ്യൂഗോ ലോറിസിനെ ഇടത്തേയ്ക്കു പറഞ്ഞയച്ച് പന്തിനെ ഇടംകാലിൽ വലത്തേക്ക് എറ്റിവിട്ടു. അർജന്‍റീന ഒരു ഗോളിനു മുന്നിൽ.

35 ാം മിനിറ്റിൽ വീണ്ടും ഡി മരിയ. മൈതാന മധ്യത്തുനിന്നും ലഭിച്ച പന്ത് മെസി ആൽവാരസിന് മറിക്കുന്നു. മുന്നിലേക്ക് ഓടിക്കയറിയ മെക്കാലിസ്റ്റന് ഒരു നിമിഷം വൈകാതെ അൽവാരസ് പന്ത് നീട്ടി. കയറിപ്പോയ ഫ്രഞ്ച് പ്രതിരോധ നിരയെ മറികടന്ന് ഓടിയെത്തിയ ഡി മരിയ്ക്കു ബോക്സിലേക്ക് മെക്കാലിസ്റ്റൻ പന്ത് നൽകുന്നു. മരിയയുടെ ഷോട്ട്. ഹ്യൂഗോ ലോറിസിനെ കടന്ന് പന്ത് വലയിൽ. അർജന്‍റീനയ്ക്ക് നിർണായകമായ രണ്ട് ഗോൾ ലീഡ്.

ദിദിയെ ദേഷാംപ് ഇടപെടുന്നു, കളി തിരിയുന്നു

രണ്ടാം പകുതിക്കുകാക്കാതെ 40 ാം മിനിറ്റിൽ ദേഷാംപ് ജിറൂദിനെയും ഡംബലെയെയും പിൻവലിക്കുന്നു. പന്ത് കിട്ടാതെ മൈതാനത്ത് അലഞ്ഞുതിരിഞ്ഞ ജിറൂദിന് പകരം തുറാം. ഡെംബലെയ്ക്കു പകരം കോലോ മൗനിയും കളത്തിലേക്ക്. 63 ാം മിനിറ്റിൽ ഡിമരിയയെ പിൻവലിച്ച് അർജന്‍റീന അക്യൂനയെ കളത്തിലിറക്കി.

71 ാം മിനിറ്റിൽ ആരെയും അദ്ഭുതപ്പെടുത്തി ദേഷാംപ് ഗ്രീസ്മാനെയും ഹെർണാണ്ടസിനെയും തിരിച്ചുവിളിച്ചു. പകരമെത്തിയത് കവിംഗയും കോമാനും. ഇതോടെ ഫ്രാൻസ് ടോപ് ഗിയറിലേക്ക് മാറി. അർജന്‍റീന പ്രതിരോധത്തിലേക്കും. എംബാപ്പെയ്ക്കു നിരന്തരം പന്ത് എത്തിത്തുടങ്ങി. ഓടിത്തളർന്ന അർജന്‍റീന പ്രതിരോധത്തിനു എംബാപ്പെ തലവേദനയായി.

80ാം മിനിറ്റിൽ എംബാപ്പെയുടെ അവതാരം. ഗ്രീസ്മാന് പകരമെത്തിയ തുറാമിനെ ബോക്സിൽ വീഴ്ത്തിയതിന് ഫ്രാൻസിന് പെനാൽറ്റി. എംബാപ്പെയ്ക്കു പിഴച്ചില്ല. ഒരു ഗോൾ കടം വീട്ടി. അതുംകൊണ്ടും എംബാപ്പെ അവസാനിപ്പിച്ചില്ല. മെസിയുടെ കാലിൽനിന്നും കോമാൻ റാഞ്ചിയ പന്ത് തുറാമിന്. തുറാം പന്ത് എംബാപ്പെയ്ക്കു മറിക്കുന്നു. എംബാപ്പെ വീണ്ടും തുറാമിന് നൽകി ബോക്സിലേക്ക് ഓടിക്കയറി. തുറാം നീട്ടിനൽകിയ പന്തിനെ കിടിലൻ ഹാഫ് വോളിയിലൂടെ ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. ലുസൈൽ സ്റ്റേഡിയത്തിലെ നീലക്കടൽ ചാവുകടലായി. ആൽബിസെലെസ്റ്റെന്‍റെ ഹൃദയം നിലച്ചു. 90 സെക്കൻഡിൽ തിമിർത്ത് ആടിയ എംബാപ്പെ ഫ്രാൻസിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

അധികസമയ ത്രില്ലർ

105 ാം മിനിറ്റിൽ അർജന്‍റീന വീണ്ടും മുന്നിൽ. വൺടച്ച് പാസിൽ മുന്നേറിയ മെസിയും ലൗത്താര മാർട്ടിനസും. മാർട്ടിനസ് ലൈനിൽനിന്ന് അകത്തേക്ക് പന്ത് അടിക്കുന്നു. ഹ്യൂഗോ ലോറിസ് തടുത്തിട്ട പന്ത് അർജന്‍റീന നായകന്‍റെ കാലിൽ. മെസി ഗോളിലേക്ക് പന്ത് തട്ടിയിട്ടു. ഒരിക്കൽ കൂടി അർജന്‍റീന മുന്നിൽ(3-2). അർജന്‍റീന സ്വന്തമാക്കിയെന്നു ലോകം കരുതിയ നിമിഷത്തിൽ വീണ്ടും എംബാപ്പെയുടെ നാടകീയ ഇടപെടൽ. അർജന്‍റീന ബോക്സിൽ പന്ത് കിട്ടിയ എംബാപ്പെയുടെ ഷോട്ട്. ബോക്സിനുള്ളിൽനിന്നും പ്രതിരോധിച്ച മോണ്ടിയലിനു പിഴച്ചു. പന്ത് കൈയിൽ തട്ടി. ഫ്രാൻസിന് പെനാൽറ്റി. എംബാപ്പെ വീണ്ടും. എമിലാനോയെ എതിർവശത്തേക്ക് പറഞ്ഞുവിട്ട് വലത്തേക്ക് എംബാപ്പെയുടെ കിക്ക്. ഫ്രാൻസ് വീണ്ടും സമനില (3-) വീണ്ടെടുത്തു. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. ഇനിയുള്ളത് ചരിത്രം.