Fifa2022
ചരിത്രം പേരിൽക്കൂട്ടാൻ; ശക്തമായ നിരയുമായി ഫ്രാൻസ്
ചരിത്രം പേരിൽക്കൂട്ടാൻ; ശക്തമായ നിരയുമായി ഫ്രാൻസ്
Sunday, December 18, 2022 7:32 PM IST
ദോഹ: ചവിട്ടിയാൽ കാൽപൂഴ്ന്നുപോകുന്ന മണൽ വനങ്ങളുടെ നാട്ടിൽ പേരിൽക്കൂട്ടാനിരിക്കുന്ന ചരിത്രത്തെ വഴുതിക്കളയില്ലെന്നുറപ്പിച്ച് ഫ്രഞ്ച് ആശാൻ ദി ദിയെ ദേഷാംപ്. ലോകകപ്പ് കലാശപ്പോരിൽ അർജന്‍റീനയ്ക്കെതിരെ ശക്തമായ ടീമിനെ അണിനിരത്തി ദേഷാംപിന്‍റെ ഫ്രഞ്ച് കമ്പനി.

സെമിയിൽ പരിക്കുമൂലം പുറത്തിരുന്ന അഡ്രിയാൻ റാബിയോ, ഡാലോട്ട് ഉപമെക്കാനോ എന്നിവർ ആദ്യ ഇലവനിൽ തിരിച്ചെത്തി. ഉസ്മാൻ ഡെംബെലെയും ആൻത്വാൻ ഗ്രീസ്മാനും മധ്യനിര നയിക്കുമ്പോൾ ഒപ്പം ചാവാമെനി, അഡ്രിയാൻ റാബിയോ എന്നിവരുമുണ്ട്.

ഒലിവർ ജുറൂദാണ് മുന്നേറ്റത്തിലെ കുന്തമുന. വിംഗിൽ കാലിൽ ചിറകുമായി എംബാപ്പെയും നീലക്കുപ്പായത്തിൽ ഇറങ്ങുന്നു.

പനി മൂലം സംശയത്തിന്‍റെ നിഴലിലായിരുന്ന റാഫേൽ വരാനെ തന്നെയാണ് ഇക്കുറിയും പ്രതിരോധക്കോട്ട കാക്കുക. യൂൾസ് കുണ്ടേ, ഡാലോട്ട് ഉപമെക്കാനോ, തിയോ ഹെർണാണ്ടസ് എന്നിവർ വരാനെയോടൊപ്പം പ്രതിരോധം ഉറപ്പിക്കും. ഗോൾവലയ്ക്കു കീഴിൽ നീലപ്പടയുടെ വിശ്വസ്തൻ ഹ്യൂഗോ ലോറിസ് തന്നെ.