Fifa2022
സ്വപ്ന യാത്രയ്ക്ക് വിരാമം; മൊറോക്കോ മടങ്ങുന്നു, തലയുയർത്തി തന്നെ...
സ്വപ്ന യാത്രയ്ക്ക് വിരാമം; മൊറോക്കോ മടങ്ങുന്നു, തലയുയർത്തി തന്നെ...
Thursday, December 15, 2022 5:36 AM IST
ദോഹ: ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ പുതുചരിത്രം പിറന്നില്ല. കലാശപോരിനായുള്ള ഫ്രഞ്ച് പടയുടെ തേരോട്ടത്തിൽ ആഫ്രിക്കൻ സൂര്യൻ അസ്തമിച്ചു. നിലവിലെ ചാമ്പ്യന്മാർക്ക് മുന്പിൽ സ്വപ്നങ്ങൾ ചിതറിത്തെറിച്ചെങ്കിലും തലയുയർത്തി തന്നെയാണ് ഹക്കീം സിയെച്ചിന്‍റെ മൊറോക്കോ മടങ്ങുന്നത്. ആരാധകരുടെ ഹൃദയവും കീഴടക്കി...

ഖത്തർ ലോകകപ്പിന്‍റെ ഫിക്സ്ചറിംഗ് കഴിഞ്ഞപ്പോൾ എല്ലാവരും എഴുത്തിത്തള്ളിയ ടീമാണ് മൊറോക്കോ. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും വമ്പന്മാരായ ബെൽജിയവും ഉൾപ്പെട്ട ഗ്രൂപ്പ് എഫിൽ താരതമ്യേന ദുർബലരായ മൊറോക്കോയ്ക്ക് യാതൊരു സാധ്യതയും കല്പിച്ചിരുന്നില്ല. എന്നാൽ ഈ കണക്കുക്കൂട്ടലുകൾ തെറ്റുന്ന പോരാട്ടമാണ് മൊറോക്കോ ഖത്തറിൽ കാഴ്ചവച്ചത്.

ആദ്യ മത്സരത്തിൽ ശക്തരായ ക്രൊയേഷ്യയാണ് മൊറോക്കോ നേരിട്ടത്. മോഡ്രിച്ചും കൊവാസിച്ചും പെരിസിച്ചും അടങ്ങുന്ന ക്രൊയേഷ്യൻ നിരയ്ക്ക് മുമ്പിൽ മൊറോക്കൻ പ്രതിരോധം പതറിയില്ല. ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കോ വരവറിയിച്ചു. മൊറോക്കന്‍ ഗോള്‍കീപ്പര്‍ ബോനോ മികച്ച സേവുകളുമായി അവരുടെ ഹീറോയായി മാറി.

അടുത്ത മത്സരത്തിൽ ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയമായിരുന്നു മൊറോക്കോയുടെ എതിരാളികൾ. എന്നാൽ ബെൽജിയത്തിന്‍റെ സുവർണനിരയുടെ മുട്ടിടിക്കുന്ന കാഴ്ചയായിരുന്നു മൈതാനത്ത് കണ്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മൊറോക്കോ ചുവന്ന ചെകുത്താന്മാരെ തോൽപ്പിച്ചു.

ഗ്രൂപ്പ് എഫിലെ മൂന്നാമത്തെ ടീമായ കാനഡയെയും തോൽപ്പിച്ച് (2-1) ഗ്രൂപ്പ് ചാന്പ്യന്മാരായാണ് മൊറോക്കോ പ്രീക്വാർട്ടറിൽ എത്തുന്നത്. പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനും മൊറോക്കോയെ വീഴ്ത്താനായില്ല. നിശ്ചിതസമയത്തും അധികസമയത്തും ഗോൾവീഴാതിരുന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയ മത്സരത്തിൽ മൊറോക്കോ വിജയം നേടി.

ചരിത്രനേട്ടത്തോടെ മൊറോക്കോ ലോകകപ്പിൽ ആദ്യമായി ക്വാർട്ടറിലെത്തി. ലോകകപ്പിന്‍റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യം കൂടിയായിയിരുന്നു അവര്‍. കാമറൂൺ (1990), സെനഗൽ (2002), ഘാന (2010) എന്നീ രാജ്യങ്ങളാണ് ഇതിനുമുമ്പ് ക്വാർട്ടറിൽ എത്തിയ ആഫ്രിക്കൻ രാജ്യങ്ങൾ.

സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് കീഴടക്കിയ പോർച്ചുഗല്ലായിരുന്നു ക്വാർട്ടറിൽ മൊറോക്കോയുടെ എതിരാളികൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കിരീടമെന്ന സ്വപ്നം തകർത്തുകൊണ്ട് മൊറോക്കോ ജയിച്ചു. റൊണാൾഡോയെ ബെഞ്ചിലിരുത്തിയാണ് പോർച്ചുഗൽ തുടങ്ങിയത്.

തുടക്കംമുതൽ ആക്രമിച്ച കളിച്ച മൊറോക്കോ ആദ്യ പകുതിയിൽ തന്നെ ലീഡെടുത്തു. രണ്ടാം പകുതിയില്‍ റോണോയെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മൊറോക്കോ വര്‍ധിതവീര്യത്തോടെ ഉറച്ചുനിന്നു. മുന്നേറ്റങ്ങളെല്ലാം പ്രതിരോധക്കോട്ടയില്‍ തട്ടിത്തെറിച്ചു. ഒടുവിൽ മൊറോക്കോ ജയമാഘോഷിച്ചപ്പോൾ കണ്ണീരോടെ കളം വിട്ടു റൊണാൾഡോ.

എന്നാൽ സെമിയിൽ ഫ്രഞ്ച് വീര്യത്തിന് മുമ്പിൽ മൊറോക്കോ മുട്ടുമടക്കി. ടൂർണമെന്‍റിൽ ഇത് വരെ ഗോൾ വഴങ്ങാതിരുന്ന മൊറോക്കൻ പ്രതിരോധത്തെ മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽ തന്നെ ഫ്രാൻസ് മറികടന്നു. പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് മൊറോക്കൻ വല കുലുക്കിയത്. കിലിയൻ എംബപ്പെയുടെ ബുള്ളറ്റ് ഷോട്ട് മൊറോക്കോ പ്രതിരോധത്തിൽ തട്ടി തെറിച്ചതിനു പിന്നാലെയാണ് റീബൗണ്ടിൽ നിന്ന് ഹെർണാണ്ടസ് ലക്ഷ്യം കണ്ടത്.

തുടക്കത്തിലെ ഗോൾ വഴങ്ങിയതോടെ മൊറോക്കോയും പ്രത്യാക്രമണം കടുപ്പിച്ചു. എന്നാൽ മികച്ച മുന്നേറ്റങ്ങൾ ഗോളാക്കി മാറ്റുന്നതിൽ മൊറോക്കൻ നിര പരാജയപ്പെട്ടു. ആക്രമണങ്ങൾ തുടരുന്നതിനിടെ 79-ാം മിനിറ്റിൽ കോളോ മുവാനി വീണ്ടും ഫ്രാൻസിനായി ഗോൾ നേടിയതോടെ മൊറോക്കൻ കുതിപ്പിന് അന്ത്യമായി.