Fifa2022
ലുസൈലിൽ മെസിയിസം ചിറകുവിരിച്ചു; ക്രൊയേഷ്യ തവിടുപൊടി; അർജന്‍റീന ഫൈനലിൽ
ലുസൈലിൽ മെസിയിസം ചിറകുവിരിച്ചു;  ക്രൊയേഷ്യ തവിടുപൊടി; അർജന്‍റീന ഫൈനലിൽ
Wednesday, December 14, 2022 3:12 AM IST
ദോഹ: ലോകമാകെയുള്ള ആരാധകർ നെഞ്ചിടിപ്പോടെ കാത്തിരുന്നത് വെറുതെയായില്ല. ലുസൈൽ സ്റ്റേഡിയത്തിൽ ലയണൽ മെസി നിറഞ്ഞാടിയപ്പോൾ ക്രൊയേഷ്യ തവിടുപൊടി. ലോകകപ്പിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ തങ്ങളെ എഴുതിത്തള്ളിയവരെ നിശബ്ദരാക്കി അർജന്‍റീന ഫൈനലിലേക്ക് കുതിച്ചു.

മെസി ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നിത്തിളങ്ങിയ മത്സരത്തിൽ അർജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്. മെസി മാജിക്കിനൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന അത്ഭുതം കൂടി ചേര്‍ന്നതോടെ ലോകകപ്പിന്‍റെ ആറാം ഫൈനലിലേക്ക് അര്‍ജന്‍റീനയ്ക്ക് മുന്നിലെ തടസ്സങ്ങളെല്ലാം നിഷ്പ്രഭം.

മെസി ഒരു തവണയും അൽവാരസ് രണ്ടു തവണയും ഗോൾ നേടി. 34-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസിയാണ് അർജന്‍റീനയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 39-ാം മിനിറ്റിലും 69-ാം മിനിറ്റിലും ഗോൾ നേടി അൽവാരസ് അർജന്‍റീനയുടെ വിജയം ഉറപ്പിച്ചു.

2018ലെ മാനക്കേടിന് അതേ നാണയത്തിൽ തിരിച്ചടി നൽകിയാണ് അർജന്‍റീന ഫൈനലിലേക്ക് കുതിച്ചത്. എട്ടു വർഷത്തിന് ശേഷമാണ് അർജന്‍റീന ഫൈനലിൽ എത്തിയത്. ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള സെമി പോരാട്ടത്തിലെ വിജയികളാണ് കലാശപോരിൽ മെസിയുടെയും കൂട്ടരുടെയും എതിരാളികൾ.

ഗോളുകൾ പിറന്നതിങ്ങനെ

ആദ്യ ഗോൾ: ക്രൊയേഷ്യൻ പ്രതിരോധക്കാരെ കബളിപ്പിച്ച് ബോക്സിലേക്ക് കടന്നുകയറിയ അർജന്‍റീനയുടെ അൽവാരസിനെ തടയാൻ ശ്രമിച്ച ഗോൾകീപ്പർ ലിവക്കോവിച്ചിനു പിഴച്ചു. പന്ത് തട്ടിയകറ്റാൻ ശ്രമിക്കുന്നതിനിടെ അൽവാരസിനെ വീഴ്ത്തിയതിന് ലിവക്കോവിച്ചിനു മഞ്ഞകാർഡും അർജന്‍റീനയ്ക്ക് പെനാൽറ്റിയും. കിക്കെടുത്ത മെസി അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം ഗോൾ: മധ്യവരയ്ക്കു സമീപത്തുനിന്നും മെസി നൽകിയ ഉഗ്രൻ പാസിൽ നിന്ന് അൽവാരസ് നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിച്ചത്. ക്രൊയേഷ്യൻ താരങ്ങൾ പന്തു തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എതിര്‍താരത്തിന്‍റെ കാലില്‍ നിന്നു തട്ടിയെടുത്ത് പന്തുമായി ബോക്‌സില്‍ കയറിയ അൽവാരസ് ഉഗ്രൻ ഷോട്ടിലൂടെ വീണ്ടും വലകുലുക്കി.

മൂന്നാം ഗോൾ: വലതുവിംഗിലൂടെ മെസി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് അർജന്‍റീനയ്ക്ക് മൂന്നാമത്തെ ഗോൾ സമ്മാനിച്ചത്. ക്രൊയേഷ്യൻ യുവതാരം ഗ്വാർഡിയോൾ തടയാനെത്തിയെങ്കിലും പന്ത് വിട്ടുനൽകാതെ മെസി മുന്നേറി. ബോക്സിനകത്തുവച്ച് പന്ത് അൽവാരസിനു നൽകി. അൽവാരസ് നിഷ്പ്രയാസം പന്ത് വലയിലെത്തിച്ചു.