Fifa2022
മെസിയും മോഡ്രിച്ചും കളത്തിൽ; അര്‍ജന്‍റീന ടീമില്‍ രണ്ട് മാറ്റങ്ങൾ
മെസിയും മോഡ്രിച്ചും കളത്തിൽ; അര്‍ജന്‍റീന ടീമില്‍ രണ്ട് മാറ്റങ്ങൾ
Wednesday, December 14, 2022 12:34 AM IST
ദോഹ: ഫെെനൽ ബർത്ത് ഉറപ്പിക്കാൻ മെസിയുടെ അര്‍ജന്‍റീനയും മോഡ്രിച്ചിന്‍റെ ക്രൊയേഷ്യയും കളത്തിൽ. രണ്ട് മാറ്റങ്ങളുമായി ആണ് അര്‍ജന്‍റീന ഇറങ്ങിയിരിക്കുന്നത്. അക്യൂനയ്ക്ക് പകരം ടാഗ്ലിയാഫിക്കോയും ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ലിയാന്‍ഡ്രോ പെരെഡെസും ടീമിലിടം നേടി. മറുവശത്ത് മാറ്റങ്ങളില്ലാതെയാണ് ക്രൊയേഷ്യ ഇറങ്ങിയിരിക്കുന്നത്.

ലോകകപ്പ് ചരിത്രത്തിൽ ഇതു മൂന്നാം തവണയാണ് അർജന്‍റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടുന്നത്. നോക്കൗട്ട് റൗണ്ടിൽ ഇത് ആദ്യമായാണ് നേർക്കുനേർ വരുന്നത്. 1998 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് 1-0ന് അർജന്‍റീന ജയിച്ചു. 2018 ലോകകപ്പിൽ വീണ്ടും ഗ്രൂപ്പ് ഘട്ടത്തിൽ മുഖാമുഖം, 3-0ന് ക്രൊയേഷ്യ ജയിച്ചു.

2018 ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ തുടർച്ചയായ രണ്ടാം കിരീടപോരാട്ടമാണ് ലക്ഷ്യമിടുന്നത്. തുടർച്ചയായി രണ്ടു തവണ ലോകകപ്പ് ഫൈനലിൽ എത്തുന്ന നാലാമത് യൂറോപ്യൻ രാജ്യം എന്ന നേട്ടത്തിനാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. ഇറ്റലി (1934, 1938), നെതർലൻഡ്സ് (1974, 1978), ജർമനി (1982, 1986, 1990) എന്നീ ടീമുകളാണ് ഈ നേട്ടം മുന്പ് സ്വന്തമാക്കിവർ. ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിനെയും അർജന്‍റീനയെയും ഒരു എഡിഷൻ നോക്കൗട്ടിൽ കീഴടക്കിയ രണ്ടാമത് ടീം എന്ന നേട്ടത്തിന്‍റെ വക്കിലാണ് ക്രൊയേഷ്യ. 2014 ലോകകപ്പ് ചാന്പ്യന്മാരായ ജർമനിയാണ് (ബ്രസീലിനെ സെമിയിലും അർജന്‍റീനയെ ഫൈനലിലും) ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്.