Fifa2022
ക്രിസ്റ്റ്യാനോ വീണ്ടും ബെഞ്ചിൽ; റാമോസ് പോർച്ചുഗൽ പോർമുന
ക്രിസ്റ്റ്യാനോ വീണ്ടും ബെഞ്ചിൽ; റാമോസ് പോർച്ചുഗൽ പോർമുന
Saturday, December 10, 2022 8:08 PM IST
ദോഹ: പോർച്ചുഗൽ ക്വാർട്ടറിൽ മൊറോക്കോയെ നേരിടാനിറങ്ങുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൈഡ് ബെഞ്ചിൽ തന്നെ. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റോണോയെ പരിശീലകൻ ഫെർണാണ്ടോ സാന്‍റോസ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല.

പ്രീ ക്വാർട്ടറിൽ പകരക്കാരനായി ഇറങ്ങേണ്ടിവന്ന ക്രിസ്റ്റ്യാനോ 2008 ന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് പോർച്ചുഗലിന്‍റെ സുപ്രധാന മത്സരത്തിൽ ആദ്യ 11 ൽ ഉൾപ്പെടാതെ പോകുന്നത്.

ക്രിസ്റ്റ്യാനോയ്ക്കു പകരക്കാരനായി ഇറങ്ങി ഹാട്രിക് സ്വന്തമാക്കിയ ഗോൺസാലോ റാമോസ് തന്നെയാണ് ഇന്നും പോർച്ചുഗലിന്‍റെ മുന്നേറ്റം നയിക്കുക. ബ്രൂണോ ഫെർണാണ്ടസ്, ബെർനാർഡോ സിൽവ, ജാവോ ഫിലിക്സ് എന്നിവർ റാമോസിന് പിന്തുണ നൽകും.

സിറ്റ്സർലൻഡിനെതിരായ മത്സരത്തിലെ ടീമിൽ ഒരു മാറ്റമാണ് സാന്‍റോസ് വരുത്തിയിരിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡിൽ വില്യം കാർവാലോയ്ക്ക് പകരം റൂബൻ നെവ്സിനെ ഉൾപ്പെടുത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ താരം ജാവോ കാൻസലോ റൊണാൾഡോയ്ക്കൊപ്പം ഇന്നും ബെഞ്ച് പങ്കിടും.

ഇന്നത്തെ സുപ്രധാന മത്സരത്തിൽ മൊറോക്കോ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രതിരോധത്തിലാണ് മാറ്റം വരുത്താൻ ആഫ്രിക്കൻ കരുത്തർ നിർബന്ധിതരായത്. നയേഫ് അഗേർഡും നൗസൈർ മസ്‌റോവിയും പരിക്ക് മൂലം ആദ്യ ഇലവനിൽനിന്നും പുറത്തായി. സെന്‍റർ ബാക്കിൽ വെസ്റ്റ് ഹാം ഡിഫൻഡറിന് പകരം ജവാദ് എൽ യാമിക് കളിക്കും. ബയേൺ മ്യൂണിക്ക് താരത്തിന് പകരം യഹ്യ അത്തിയാത് ലെഫ്റ്റ് ബാക്കിൽ ഇറങ്ങും.