മാർ പവ്വത്തിൽ നിത്യതയിൽ
മാർ പവ്വത്തിൽ നിത്യതയിൽ ജോണ്‍സണ്‍ വേങ്ങത്തടം
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യന്മാരുടെ സാന്നിധ്യം... ഇങ്ങനെ കേരളത്തിന്‍റെ ചെറുപരിച്ഛേദമായി മാറിയ മെത്രാപ്പോലീത്തൻ പള്ളി അങ്കണം വികാരവായ്പോടെ തങ്ങളുടെ പ്രിയപ്പെട്ട ഇടയശ്രേഷ്ഠനു യാത്രാമൊഴിയേകി.

ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ഭൗതികശരീരം മനസിൽ തൊടുന്ന ശുശ്രൂഷകൾക്കുശേഷം കബറടക്കി. മെത്രാപ്പോലീത്തന്‍ പള്ളിയിലെ മര്‍ത്ത്മറിയം കബറിടക്കപള്ളിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു കബറടക്കം.

സീറോ മലബാര്‍ സഭ, ലത്തീന്‍, സീറോ മലങ്കര റീത്തുകളിലെ ആര്‍ച്ച്ബിഷപ്പുമാരും മെത്രാന്മാരും വൈദികരും സമര്‍പ്പിതരും, വിശ്വാസിസമൂഹവും വലിയ ഇടയനു യാത്രാമൊഴിയേകാൻ എത്തിയിരുന്നു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് സംസ്‌കാര ശുശ്രൂഷ ആരംഭിച്ചത്. മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, കേരള റീജൺ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരുമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

അമ്പതില്‍പ്പരം ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും വിശുദ്ധ കുര്‍ബാനയില്‍ പങ്കു ചേർന്നു. ഇന്നലെ രാവിലെ 9.30നു സംസ്‌കാര ശുശ്രൂഷയുടെ രണ്ടാംഭാഗം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. മൂന്നാം ഭാഗത്തോടെയാണു വിശുദ്ധ കുര്‍ബാന ആരംഭിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ അനുസ്മരണപ്രസംഗം നടത്തി.


മാര്‍ തോമസ് പാടിയത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുശോചനസന്ദേശം വായിച്ചു. തുടര്‍ന്ന് ആഗോള കത്തോലിക്കാ സഭയിലെയും മറ്റു സഭകളിലെയും മേലധ്യക്ഷന്മാരുടെയും രാഷ്‌ട്രീയ ഭരണരംഗത്തുള്ളവരുടെയും അനുശോചന സന്ദേശവും വായിച്ചു. നാലാം ഭാഗത്തോടെ ഭൗതികശരീരത്തിൽ കാര്‍മികന്‍ പുഷ്പമുടി അണിയിച്ചു.

തുടര്‍ന്ന് ദേവാലയത്തോടു മാര്‍ പവ്വത്തിൽ വിടപറയുന്ന രംഗം വികാരനിർഭരമായിരുന്നു. സഭയോടു വിടചൊല്ലുന്നതിന്‍റെ സൂചനയായി ഭൗതികശരീരം അടക്കം ചെയ്ത മഞ്ചം അള്‍ത്താരയിലും ദേവാലയത്തിന്‍റെ ഇരുവശങ്ങളിലും ആനവാതിലിലും മുട്ടിക്കുന്ന ശുശ്രൂഷയും ഹൃദയങ്ങളെ സ്പർശിച്ചു.

ഗാര്‍ഡ് ഓഫ് ഓണറിനുശേഷം ഭൗതികശരീരം അടക്കം ചെയ്ത മഞ്ചം മാര്‍ പവ്വത്തിലിന്‍റെ ബന്ധുക്കള്‍ കബറടക്കപള്ളിയിലേക്ക് എടുത്തു. ചെമ്പ് പട്ടയില്‍ കൊത്തി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാര്‍ പവ്വത്തിലിന്‍റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയില്‍ അടക്കം ചെയ്തു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജോസഫ് പെരുന്തോട്ടവും ഭൗതികശരീരത്തില്‍ ചുംബിച്ചു. ""ഞങ്ങളുടെ പ്രിയപ്പെട്ട പിതാവേ, ഇതുവരെ ഞങ്ങള്‍ അങ്ങയെ അനുഗമിച്ചു. ഇനി ദൈവത്തിന്‍റെ മാലാഖമാര്‍ അങ്ങയെ അനുഗമിച്ചു കൊള്ളും'' എന്ന കാര്‍മികന്‍റെ പ്രാര്‍ഥനയോടെ അള്‍ത്താരയില്‍ മുന്‍ഗാമികളുടെ കല്ലറകള്‍ക്കരികെ ഭൗ തികശരീരം കബറടക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.