Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമസഭ കഴിഞ്ഞാൽ പുറത്തു സമരം വിട്ടുവീഴ്ചയില്ല
Friday, March 17, 2023 10:14 PM IST
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷത്തിന്റെ പക്ഷം വിശദീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദീപിക തിരുവനന്തപുരം ബ്യൂറോ ചീഫ് സാബു ജോണിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ...
തുടങ്ങി നിമിഷങ്ങൾക്കകം പിരിയുന്ന നിയമസഭ. പ്രതിപക്ഷ ബഹളത്തിൽ മുങ്ങിപ്പോകുന്ന സഭാ നടപടികൾ. കൈയാങ്കളി വരെ എത്തിയ ഭരണ-പ്രതിപക്ഷ സംഘർഷം. മുഖാമുഖം വാക്പോരാട്ടം നടത്തുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.
സമീപകാലത്തൊന്നും കാണാത്ത വിധത്തിൽ സംഘർഷത്തിലേക്കു നീങ്ങുകയാണു സംസ്ഥാന രാഷ്ട്രീയം. ബജറ്റിലെ നിരക്കുവർധനകൾക്കെതിരേ പ്രതിപക്ഷം തുടങ്ങിവച്ച സമരം പിന്നീട് സ്വർണക്കടത്തിനെതിരേയുള്ള പ്രതിഷേധമായും മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധമായും രൂപാന്തരം പ്രാപിച്ചു. സമരക്കാർക്കു നേരേയുള്ള പോലീസ് മർദനത്തിലും വ്യാപകപ്രതിഷേധമുയർന്നു.
ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ നിയമസഭയിൽ ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല. ഐജിഎസ്ടി, കെസ്ആർടിസി, ബ്രഹ്മപുരം സംഭവങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരേ കോർപറേഷനിൽ നടന്ന ലാത്തിച്ചാർജ്, ചെങ്കോട്ടുകോണത്തു പെണ്‍കുട്ടിക്കു നേരെയുണ്ടായ ആക്രമണം... ഇങ്ങനെ ഒന്നിനു പിറകേ ഒന്നായി അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നിഷേധിക്കപ്പെട്ടതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. വാക്കൗട്ട് ബഹിഷ്കരണത്തിലേക്കും പിന്നീട് നടുത്തളത്തിൽ സമാന്തരസഭ സംഘടിപ്പിക്കുന്നതിലേക്കും വരെ നീണ്ടു. ഒടുവിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തിയപ്പോൾ വാച്ച് ആൻഡ് വാർഡും ഭരണപക്ഷത്തെ ഏതാനും അംഗങ്ങളും ചേർന്നു പ്രതിപക്ഷത്തെ കായികമായിത്തന്നെ നേരിട്ടു. വ്യാഴാഴ്ച സമ്മേളനം 17 മിനിറ്റുകൊണ്ടു പൂർത്തിയാക്കിയപ്പോൾ ഇന്നലെ അത് ഒൻപതു മിനിറ്റിലേക്കു ചുരുങ്ങി.
സഭയിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ ചില നീക്കങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും തിങ്കളാഴ്ച എന്തു സംഭവിക്കുമെന്നു പ്രവചിക്കാനാകില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുവദിച്ച അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ:
?ഏറ്റുമുട്ടലിലേക്കു നീങ്ങാൻ പെട്ടെന്നുണ്ടായ പ്രകോപനം എന്താണ്.
=അടിയന്തരപ്രമേയം അനുവദിക്കാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ എനിക്കു കടുത്ത നിലപാടെടുക്കേണ്ടിവന്നു. ജനകീയ വിഷയങ്ങൾ നിയമസഭയിൽ എത്തിക്കുന്നത് അടിയന്തരപ്രമേയത്തിലൂടെയാണ്. അത് ഒഴിവാക്കുന്നതിനു സമ്മതം മൂളിയാൽ ഞാൻ ജനങ്ങളുടെ മുമ്പിൽ പ്രതിക്കൂട്ടിലാകും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം തയാറല്ല.
? പ്രതിപക്ഷത്തെ സർക്കാർ നിസാരമായി കാണുന്നതുകൊണ്ടാണോ അവകാശങ്ങൾ നിഷേധിക്കുന്നത്.
= അവരുടെ അസഹിഷ്ണുതയും അസ്വസ്ഥതയുമാണ് കാണിക്കുന്നത്. അവർ വല്ലാതെ പ്രതിരോധത്തിലാകുന്നു. ഞങ്ങളുടെ ചോദ്യങ്ങൾക്ക് അവർക്കു മറുപടി പറയാനില്ല.
? സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണു ഭരണപക്ഷം പറയുന്നത്.
= തലേദിവസം ഞങ്ങൾ നിയമസഭയ്ക്കുള്ളിൽ സമാന്തരസഭ കൂടിയിരുന്നു. അടുത്ത ദിവസവും അടിയന്തരപ്രമേയം അനുവദിക്കാതെ വന്നപ്പോൾ പുതിയൊരു സമരമുറ എന്ന നിലയിലാണ് സ്പീക്കറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നത്. അതു പ്രതിഷേധം അറിയിക്കാൻ മാത്രമായിരുന്നു. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് ഇങ്ങനെ പ്രതിഷേധം പ്രകടിപ്പിക്കാൻ തീരുമാനിച്ചത്. സ്പീക്കറെ തടയില്ലെന്നും പറഞ്ഞിരുന്നു. മുക്കാൽ മണിക്കൂറിനു ശേഷം ഞാനും കുഞ്ഞാലിക്കുട്ടി സാഹിബും കൂടി വന്ന് സമരം അവസാനിപ്പിക്കാം എന്നു പറഞ്ഞാണ് ഞങ്ങൾ രണ്ടു പേർ ഒഴികെയുള്ളവർ പ്രതിഷേധിക്കാൻ പോയത്. അവിടെ ഭരണപക്ഷ എംഎൽഎമാർ എന്തിനാണു വന്നത്?
? പ്രതിപക്ഷ നേതാവിന്റെ സർട്ടിഫിക്കറ്റ് വാങ്ങി നല്ല മന്ത്രിയാകേണ്ടെന്നാണല്ലോ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറയുന്നത്.
= ഒരു കാലത്തും ഒരു മന്ത്രിയും പ്രതിപക്ഷ നേതാവിന്റെ സർട്ടിഫിക്കറ്റ് വാങ്ങിയല്ല പ്രവർത്തിക്കുന്നത്. അങ്ങനെ പറയുന്നത് മറ്റു മന്ത്രിമാരെ ചെറുതാക്കാനാണ്. അവർ അങ്ങനെ ശ്രമിക്കുന്നവരാണെന്നു ധാരണ പരത്താനാണ്.
? പ്രതിപക്ഷം അത്ര പോരാ എന്ന വിമർശനമുണ്ടല്ലോ.
= പ്രതിപക്ഷം ഒരു കാലത്തുമില്ലാത്തതുപോലെ സജീവമാണ്. മുമ്പും നിയമസഭയ്ക്കകത്ത് നല്ല പെർഫോർമൻസ് എന്നുതന്നെയാണു പറഞ്ഞിരുന്നത്. പുറത്തു വേണ്ടത്ര സജീവമല്ലെന്നായിരുന്നു പരാതി. ഇപ്പോൾ പുറത്തും സമരപരമ്പരകളാണ് അഴിച്ചുവിടുന്നത്.
? സമരം തീരാൻ എന്താണു വഴി.
=സർക്കാർ വിചാരിക്കണം. ഞങ്ങൾക്ക് പ്രതിപക്ഷത്തിന്റെ അവകാശങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. പാർലമെന്ററികാര്യ മന്ത്രി ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, അടിയന്തരപ്രമേയത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചു. സർക്കാരിന് ആത്മാർഥമായ ആഗ്രഹമുണ്ടായിരുന്നെങ്കിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസ് എടുക്കുമായിരുന്നോ?
? നിയമസഭ ഗില്ലറ്റിൻ ചെയ്ത് അവസാനിപ്പിച്ചാൽ പ്രതിപക്ഷം എന്തു ചെയ്യും.
= ഞങ്ങൾ സമരം പുറത്തേക്കു വ്യാപിപ്പിക്കും. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നു പ്രഖ്യാപിച്ചിട്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാട്ടിയില്ലേ.
? യുഡിഎഫും ബിജെപിയുമായി ധാരണയിലായി എൽഡിഎഫ് സർക്കാരിനെതിരേ നീങ്ങുകയാണെന്ന ആരോപണമാണല്ലോ അവർ ഉയർത്തുന്നത്.
= അവരുടെ ആ ആരോപണം ആരു വിശ്വസിക്കും.
? മറ്റു വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് നികുതിവർധന ഉൾപ്പെടെയുള്ള യഥാർഥ വിഷയങ്ങളിൽനിന്നു സർക്കാർതന്നെ ജനശ്രദ്ധ തിരിച്ചു വിടുകയാണെന്നു തോന്നാറുണ്ട്. യുഡിഎഫ് ആ കെണിയിൽ വീഴുകയാണോ.
= എല്ലാ പ്രശ്നങ്ങളിലും സമരം ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. നികുതിവർധനയ്ക്കെതിരേ വളരെ ഫലപ്രദമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നു. ഇപ്പോൾ ഭരണവിരുദ്ധ വികാരം ശക്തമാണ്. അതു ഞങ്ങൾ നടത്തിയ സമരങ്ങളുടെയും പ്രചാരണങ്ങളുടെയും ഫലമാണ്. യുഡിഎഫ് പ്രതിപക്ഷത്തിരുന്ന ഏതു കാലയളവിലാണ് ഇത്രയേറെ സമരങ്ങൾ നടന്നിട്ടുള്ളത്.
? ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പു നടന്നാൽ.
= സംശയമില്ല. ഞങ്ങൾ ജയിക്കും. ഈ സർക്കാരിനെ ജനങ്ങൾ അത്രമേൽ വെറുത്തു കഴിഞ്ഞു. ഈ സർക്കാർ വന്നതിനു ശേഷം മൂന്നു തവണ തദ്ദേശ ഉപതെരഞ്ഞെടുപ്പുകൾ നടന്നു. മൂന്നിലും ഞങ്ങൾ വലിയ മുന്നേറ്റം നടത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻവിജയം നേടി. അതു മറക്കരുത്. ഇപ്പോൾ ഞങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടിയല്ല തയാറെടുക്കുന്നത്. അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണിപ്പോൾ നടക്കുന്നത്.
? ജനകീയ വിഷയങ്ങൾ ഉയർത്തേണ്ട സമയത്ത് സംഘടനയിൽ പ്രശ്നങ്ങളല്ലേ.
= അതൊക്കെ ഡൽഹിയിൽ പറഞ്ഞുതീർത്തു. ഇനി ചെറിയ ചില തർക്കങ്ങളേയുള്ളൂ. അതും ഉടൻ പരിഹരിക്കും. പുനഃസംഘടന പൂർത്തിയാക്കേണ്ടതുണ്ട്. അതു വൈകാതെ തീർക്കാൻ സാധിക്കും. അതുകഴിഞ്ഞാൽ ഞങ്ങൾ കുതിച്ചു മുന്നേറും.
? കേരളവും ബിജെപി പിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപകാലത്തു പറഞ്ഞല്ലോ. ബിജെപി യുഡിഎഫിനു ഭീഷണിയാകുമോ.
= ബിജെപിക്കു കേരളത്തിൽ സ്പേസ് ഇല്ലാതായിരിക്കുകയാണ്. അവർക്കു 12 ശതമാനം വോട്ട് മാത്രമാണുള്ളത്. കേരളത്തിലെ ഹിന്ദുക്കളിൽ പോലും ഭൂരിപക്ഷവും അവരെ എതിർക്കുന്നു എന്നാണിതു കാണിക്കുന്നത്. ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ച് ഭരണം പിടിക്കുമെന്നാണിപ്പോൾ പറയുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ഉത്തരേന്ത്യയിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിച്ചു തകർക്കുന്നത് സംഘപരിവാർ സംഘടനകളാണ്. ക്രൈസ്തവർ മതപരിവർത്തനം നടത്തുന്നു എന്നു പറഞ്ഞാണ് അക്രമങ്ങൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾ അവർക്കൊപ്പം കൂടുമെന്നു കരുതാനാകുമോ.
? നരേന്ദ്ര മോദി കേരളത്തിൽ മത്സരിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ഭയമുണ്ടോ.
= അതുകൊണ്ടു കാര്യമായ എന്തെങ്കിലും മാറ്റമുണ്ടാകും എന്നു കരുതുന്നില്ല. ഭരണപക്ഷത്തിന്റെ ഭീഷണിരാഷ്ട്രീയത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നും വരുംദിനങ്ങളിലും വൻ പോരാട്ടമാണു നടക്കാൻ പോകുന്നതെന്നും പറഞ്ഞാണ് പ്രതിപക്ഷനേതാവ് അഭിമുഖം അവസാനിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
പത്തനംതിട്ട മണ്ഡലത്തിലും ഇവിഎം മെഷീനിനെതിരെ പരാതി; ബിജെപിയുടെ ഒരു സ്ലിപ്പ് അധികമായി വന്നു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
Latest News
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
പത്തനംതിട്ട മണ്ഡലത്തിലും ഇവിഎം മെഷീനിനെതിരെ പരാതി; ബിജെപിയുടെ ഒരു സ്ലിപ്പ് അധികമായി വന്നു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top