Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അബദ്ധ പ്രചാരണങ്ങളുടെ അജണ്ട
Thursday, March 16, 2023 2:37 AM IST
ഫാ. ടോം കൈനിക്കര
ശരീരത്തെക്കുറിച്ച് വ്യത്യസ്തമായി തോന്നുന്നവരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കൃത്യമായ മാർഗങ്ങൾ എന്തൊക്കെയാണെന്ന് ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല.
ഹോർമോണ്‍ ചികിത്സയും, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു മുന്‍പ് ആഗ്രഹിക്കുന്ന ലിംഗത്തിലേക്കു മാറാൻ ശരീരത്തെ ഒരുക്കുന്ന ക്രോസ് സെക്സ് ഹോർമോണ്‍ ചികിത്സയും ദീർഘകാലാടിസ്ഥാനത്തിൽ എന്തൊക്കെ അനന്തരഫലങ്ങളാണ് ഉണ്ടാക്കുക എന്നതു സംബന്ധിച്ച് പഠനങ്ങൾ വളരെ പരിമിതമാണ്. യാതൊരു മുൻകരുതലോ ഫലത്തെ സംബന്ധിച്ച തെളിവുകളോ ഇല്ലാതെ നടത്തുന്ന ഇത്തരം ചികിത്സകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ധാരാളം സഹിച്ച് ചികിത്സ അവസാനിപ്പിച്ച് പഴയ അവസ്ഥയിലേക്കു തിരികെ വന്നവരുടെ കഥകൾ നിരവധിയുണ്ട്. ഇത്തരം ചികിത്സകൾക്ക് പ്രേരകം രോഗികളുടെ ക്ഷേമമോ ആരോഗ്യമോ ചികിത്സയുടെ വിജയമോ എന്നതിനേക്കാൾ ജെൻഡർ പ്രത്യയശാസ്ത്രമാണ്.
ഒരു രോഗിയെ ചികിത്സിക്കുന്പോൾ രോഗി പറയുന്നതും രോഗിക്കു തോന്നുന്നതും അനുഭവപ്പെടുന്നതും മാത്രം അനുസരിച്ച് ചികിത്സ വിധിച്ചാൽ എന്തായിരിക്കും ഫലം? രോഗി പറയുന്നതോടൊപ്പം രോഗം ശാസ്ത്രീയമായി നിർണയിക്കാനും രോഗത്തിന്റെ കാരണവും ചികിത്സയുടെ ഫലവുമെല്ലാം മനസിലാക്കാനും വൈദ്യശാസ്ത്രത്തിനും വൈദ്യനും കഴിഞ്ഞെങ്കിൽ മാത്രമേ ശരിയായ ചികിത്സ എന്നു പറയാനാവൂ. അതേസമയം, ജെൻഡർ സംബന്ധമായ ചികിത്സകളിൽ -ഹോർമോണൽ, സർജറി- രോഗിയുടെ മനസനുസരിച്ചും തോന്നലനുസരിച്ചും രോഗി ആഗ്രഹിക്കുന്ന ലിംഗത്തിലേക്ക് ശരീരത്തെ മാറ്റാനാണ് ചികിത്സാസംബന്ധമായ മാർഗരേഖകളിൽ പോലും പറയുന്നത്. ജെൻഡർ സംബന്ധമായ പ്രശ്നങ്ങൾ ശാരീരികമാണോ മാനസികമാണോ എന്ന് ഇതുവരെയും തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ജെൻഡർ പ്രത്യയശാസ്ത്രങ്ങളുടെ വെളിച്ചത്തിലുള്ള ഇത്തരം ചികിത്സകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
ജെൻഡർ തിയറി
മതത്തിന്റെയോ ജാതിയുടെയോ വർണത്തിന്റെയോ വർഗത്തിന്റെയോ ലിംഗത്തിന്റെയോ സന്പത്തിന്റെയോ പേരിൽ വിവേചനം ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്. എന്നാൽ വ്യത്യസ്ത മതങ്ങളും ജാതിയും വർണവും വർഗവും ആണ്-പെണ് ലിംഗങ്ങളും ഉണ്ടെന്നുള്ളത് വസ്തുതയാണ്. ഈ വ്യത്യാസങ്ങളെയെല്ലാം അംഗീകരിക്കുന്നത് ഒരിക്കലും വിവേചനമാവില്ല.
ഈ വ്യത്യാസങ്ങളുടെ പേരിൽ വിവേചനമുണ്ടെങ്കിൽ വ്യത്യാസങ്ങളെ നിഷേധിക്കാതെ വിവേചനത്തെ ഇല്ലാതാക്കുന്നതാണ് ശരിയായ പോംവഴി. വ്യത്യസ്തമായ ലൈംഗികാഭിമുഖ്യവും ആകർഷണവും ഉള്ളവരെ സഹായിക്കാൻ മനുഷ്യവർഗം ആണും പെണ്ണും ആണെന്ന പരമമായ സത്യത്തെ നിഷേധിച്ചാൽ അതു വെറും മിഥ്യ ആയിരിക്കും. വർണവിവേചനം അവസാനിപ്പിക്കാൻ മനുഷ്യൻ കറുപ്പും വെളുപ്പും ഇരുനിറവും ഉള്ളവരാണെന്ന സത്യം നിഷേധിക്കാതെ നിറത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കുകയല്ലേ യഥാർഥ പരിഹാരം.
ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യനെ സംബന്ധിച്ച് രൂപപ്പെട്ട പല സിദ്ധാന്തങ്ങളിൽ ഒന്നാണ് ജെൻഡർ തിയറി. അടിസ്ഥാനപരമായ മനുഷ്യന്റെ സ്ത്രീ പുരുഷ ലിംഗവ്യത്യാസത്തെ ഇല്ലാതാക്കി ഒരാളുടെ മനസിന്റെ തോന്നലനുസരിച്ച് ശരീരത്തനപ്പുറം ഇഷ്ടമുള്ള ജെൻഡർ തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സാധിക്കണമെന്നാണ് ജെൻഡർ തിയറി പറയുന്നത്. ശാരീരിക പ്രത്യേകതകൾക്കപ്പുറം ആണ്-പെണ് ലിംഗവ്യത്യാസം ഒരു സാമൂഹ്യ-സാംസ്കാരിക നിർമിതിയാണെന്നാണ് ഈ തിയറി പറയുന്നത്. ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെയൊക്കെ ചെയ്യണം, പെരുമാറണം, വസ്ത്രം ധരിക്കണം എന്നെല്ലാമുള്ള രീതികൾ സാംസ്കാരിക നിർമിതികളാണ്. അത്തരം വ്യത്യാസങ്ങൾ മനുഷ്യനിർമിതമാണ്. അവയെല്ലാം മാറിക്കൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് ലിംഗത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി ഒരു വേർതിരിവോ വ്യത്യാസമോ ആവശ്യമില്ല. ഓരോരുത്തരുടെയും ഇഷ്ടവും തോന്നലും ശരീരത്തെക്കുറിച്ചുള്ള അവബോധമനുസരിച്ച് ജീവിക്കാം എന്നൊക്കെയാണ് ഈ സിദ്ധാന്തം സമർഥിക്കുന്നത്.
ജെൻഡർ എന്ന വാക്കും ജെൻഡർ തിയറി എന്ന ആശയവും സ്ത്രീപക്ഷ തത്വങ്ങൾക്ക് അടിത്തറ പാകിയവയാണ്. പുരുഷലിംഗം ആധിപത്യത്തിന്റെയും കരുത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകമായി കണക്കാക്കിയതിനാൽ ചരിത്രത്തിൽ സ്ത്രീകൾക്ക് പല വിവേചനങ്ങളും നേരിടേണ്ടിവന്നുവെന്നും ശാരീരിക ലിംഗത്തിനപ്പുറമുള്ള ലിംഗപദവി അതുകൊണ്ടുതന്നെ സ്ത്രീപക്ഷ സൗഹൃദ ആശയമായി പരിഗണിക്കാമെന്നുമാണ് ഫെമിനിസ്റ്റുകൾ മനസിലാക്കിയത്. എന്നാൽ ജൂഡിത് ബട്ലറെപ്പോലെയുള്ള മാനവികതാവാദികൾ പറയുന്നത് ലിംഗപദവിയുടെയോ ലിംഗവ്യത്യാസത്തിന്റെയോ യാതൊരു ലേബലുകളും ഇല്ലാതെ മാനവികതയുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി തുല്യജീവിതം നയിക്കാൻ എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകൾ പ്രാപ്തരാവണം എന്നാണ്. ചുരുക്കത്തിൽ, സ്ത്രീ-പുരുഷ ദ്വന്ദ്വം പോലും തുല്യതയ്ക്കെതിരാണെന്നാണ് വാദം.
ജെൻഡർ ന്യൂട്രാലിറ്റി
ആളുകളുടെ ലിംഗമോ ലിംഗപദവിയോ പരിഗണിക്കാതെ സാമൂഹിക സംവിധാനങ്ങളും നയപരിപാടികളും ഭാഷയും ക്രമീകരിക്കണമെന്ന ആശയമാണ് ജെൻഡർ ന്യൂട്രാലിറ്റി മുന്നോട്ടു വയ്ക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമുകളും അധ്യാപകരെ അഭിസംബോധന ചെയ്യുന്നതും ജെൻഡർ ന്യൂട്രൽ ആയിരിക്കണമെന്ന കേരള സർക്കാർ അടുത്തകാലത്തു നൽകിയ നിർദേശങ്ങളും ഇത്തരം ആശയങ്ങളുമായി ചേർന്നുപോകുന്നതാണ്. ലിംഗത്തിന്റെയും ലിംഗപദവിയുടെയും പേരിലുള്ള അസമത്വവും വിവേചനവുമാണ് ഇത്തരം നിർദേശങ്ങൾക്കു കാരണമായി പറയുന്നത്. ഇതിന്റെ തുടർച്ചയായി തന്നെയാണ് കോളജ് കാന്പസുകളിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ഇത്തരം ആശയങ്ങളെ അനുകൂലിച്ചുകൊണ്ട് ‘ലിംഗസമത്വം’ പ്ലക്കാർഡുകളുമായി പ്രകടനം നടത്തിയത്. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് എല്ലാ മേഖലയിലും പെണ്‍കുട്ടികൾ ആണ്‍കുട്ടികളേക്കാൾ മികച്ച പ്രകടനവും ഉന്നതവിജയവും കാഴ്ചവയ്ക്കുന്പോൾ ഇത്തരം കാട്ടിക്കൂട്ടലുകൾ അവരുടെ ആശയപരമായ പാപ്പരത്തമായേ മനസിലാക്കാനാവൂ.
യഥാർഥത്തിൽ ഒരേ പേരു വിളിച്ചാലോ ഒരേ വസ്ത്രം ധരിച്ചാലോ ആണ്-പെണ് ലിംഗവ്യത്യാസം മാഞ്ഞുപോകുമോ? അതിലൂടെ ലിംഗസമത്വം സാധ്യമാകുമോ? സ്ത്രീയും പുരുഷനും ശരീരത്തിലും മനസിലും ചിന്തയിലും എല്ലാം വ്യത്യസ്തത പുലർത്തുന്നവരാണെന്ന സത്യം അംഗീകരിച്ചാൽ എങ്ങനെയാണ് തുല്യതയ്ക്ക് തടസമാവുന്നത്? അതംഗീകരിക്കാതെ എങ്ങനെയാണ് മനുഷ്യനെ പൂർണമായി മനസിലാക്കാൻ സാധിക്കുന്നത്? പ്രധാനമായും ലൈംഗിക ന്യൂനപക്ഷങ്ങളുടെ മറപിടിച്ചാണ് ജെൻഡർ തിയറി വാദക്കാർ സ്ത്രീ-പുരുഷ വ്യത്യാസം വിവേചനത്തിനു കാരണമാകുമെന്നു വാദിക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളിൽ തന്നെ ഓരോ വിഭാഗത്തിനും വ്യത്യസ്തമായ ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടിവരുന്നത്. ഇതിൽ ഓരോന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമാണ്. അതിനുപകരം മനുഷ്യശരീരത്തിലും മനസിലും ലൈംഗികാകർഷണത്തിലുമുള്ള എല്ലാ ക്രമഭംഗങ്ങളെയും സാമാന്യവത്കരിച്ച് അത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവരെ അതിൽത്തന്നെ തളച്ചിടുകയാണ് യഥാർഥത്തിൽ ഇക്കാലത്ത് നടക്കുന്നത്. ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സ്ത്രീ-പുരുഷ ദ്വന്ദ്വത്തെ എതിർക്കുന്നതും അത് ലിംഗവിവേചനമെന്ന് LGBTQ ക്കാരും ജെൻഡർ തിയറിക്കാരും വാദിക്കുന്നതും. മനുഷ്യന്റെ അടിസ്ഥാനപ്രകൃതിയായ സ്ത്രീ-പുരുഷ ഭാവത്തെ നിഷേധിച്ചാലേ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാൻ സാധിക്കൂ എന്ന വാദത്തിന്റെ യുക്തി സാമാന്യബുദ്ധിക്കു മനസിലാക്കാൻ പ്രയാസമാണ്.
ആശയപ്രചാരണങ്ങൾക്കു പിന്നിൽ
അറിവുകൾ നേടാനും അതനുസരിച്ചു പ്രവർത്തിക്കാനും മനുഷ്യനു പല മാർഗങ്ങളുണ്ട്. അതിലേറ്റവും ആധികാരികമായത് വസ്തുനിഷ്ഠമായി ശാസ്ത്രീയ അറിവുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മനുഷ്യനു ലഭിക്കുന്നതാണ്. അടുത്തകാലത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ ഭാര്യയുടെ പ്രസവത്തിനു കൂട്ടിരിക്കാൻ വന്ന വിശ്വനാഥൻ എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം അപമാനിച്ചു മരണത്തിലേക്കു തള്ളിവിട്ട വാർത്ത നാം വായിച്ചു. ആ സമയം അടുത്തിരിക്കുന്നവനിൽനിന്നും ആൾക്കൂട്ടത്തിൽനിന്നും കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ ആളുകൾ പ്രവർത്തിച്ചത് ഒരാളുടെ മരണത്തിനു കാരണമായി. വിശ്വനാഥന്റെ രൂപവും ഭാവവും നോക്കി അയാൾ മോഷ്ടാവാണെന്നായിരുന്നു ആളുകൾക്ക് അടുത്തു നിൽക്കുന്നവരിൽനിന്നും ആൾക്കൂട്ടത്തിൽനിന്നും കിട്ടിയ അറിവ്. കൂടുതൽ ആളുകൾ പറയുന്നതും ചിന്തിക്കുന്നതും മാത്രം കേട്ട് പ്രവർത്തിച്ചാൽ സത്യമാകണമെന്നില്ലെന്നും ദുരന്തമാകുമെന്നും ഈ സംഭവം പഠിപ്പിക്കുന്നു.
ആധുനികകാലത്തു ലഭിക്കുന്ന അറിവിന്റെ മറ്റൊരു ഉറവിടമാണ് മാധ്യമചർച്ചകൾ. പലതരത്തിലുള്ള ആശയങ്ങളുടെ വക്താക്കൾ ശക്തമായി ആശയപ്രചാരണം നടത്തുന്പോൾ ആളുകൾ ആകൃഷ്ടരാവുകയും അവയുമായി താദാത്മ്യപ്പെടുകയും തെറ്റായ ആശയങ്ങൾക്കുവേണ്ടിപ്പോലും എന്തും ചെയ്യാൻ തയാറാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ജെൻഡർ തിയറിയുടെയും LGBTQ ആശയങ്ങളുടെയും ജെൻഡർ ന്യൂട്രൽ പ്രചാരണങ്ങളുടെയുടെയും പിന്നിൽ ഇത്തരം ഉറവിടങ്ങളിൽനിന്നു കിട്ടുന്ന അറിവുകൾ ആധിപത്യം പുലർത്തുന്നു എന്നു തോന്നിപ്പോകാറുണ്ട്. മനുഷ്യനെക്കുറിച്ചും സ്ത്രീ-പുരുഷ ഭാവത്തെക്കുറിച്ചും മനുഷ്യന്റെ സാമൂഹ്യജീവിതത്തെക്കുറിച്ചുമൊക്കെ ആൾക്കൂട്ടം പറയുന്നതും മാധ്യമങ്ങളിലൂടെ മാത്രം പ്രചരിക്കുന്നതും ‘പുരോഗമന’ ആശയങ്ങളിലൂടെ മാത്രം പുറത്തുവരുന്നതുമാണ് യാഥാർഥ്യം എന്നു വിശ്വസിപ്പിക്കുന്നു.
ഏതെല്ലാം രീതിയിൽ സത്യത്തെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും മനുഷ്യനെന്നത് അടിസ്ഥാനപരമായി സ്ത്രീയും പുരുഷനുമാണെന്നും അവർക്ക് ശരീരവും മനസും ആത്മാവും ഉണ്ടെന്നും മനുഷ്യനു ജനിക്കാനും പക്വത പ്രാപിക്കാനും നന്നായി വളരാനും വികസിക്കാനും അമ്മയുടെയും അപ്പന്റെയും സ്നേഹവും പരിശീലനവും വേണമെന്നുള്ളതും എക്കാലത്തെയും സത്യമായി അവശേഷിക്കും.സാങ്കേതിക വിദ്യകളിലൂടെ മനുഷ്യനെ രൂപപ്പെടുത്താനും വികസിപ്പിക്കാനും മറ്റു പലതും സാധിക്കുമെങ്കിലും മനുഷ്യനു പകരമാക്കാൻ ഒരു സാങ്കേതികവിദ്യക്കും പ്രത്യയശാസ്ത്രങ്ങൾക്കും സാധിക്കില്ല എന്നത് ഓരോ കാലത്തും വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന സത്യമാണ്.
(അവസാനിച്ചു)
(വിവാഹ-കുടുംബ വിഷയങ്ങളെ സംബന്ധിച്ച ഗവേഷണ പഠനകേന്ദ്രമായ ചങ്ങനാശേരി തുരുത്തി കാനാ ജോൺപോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീൻ ഓഫ് സ്റ്റഡീസാണ് ഗവേഷകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top