Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ലീഗിന്റെ ജൂബിലിയും കേരളത്തിലെ മുന്നണികളും
Sunday, March 12, 2023 12:43 AM IST
ദ്വിജന്
കേരളത്തിലെ ജനാധിപത്യമുന്നണിയിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിന്റെ 75-ാം പിറന്നാളിനോടനുബന്ധിച്ച് ലീഗ് നേതാവ് എം.കെ. മുനീർ മുന്നണിബന്ധങ്ങളിൽ ഒരു പുനഃക്രമീകരണത്തിനായി നടത്തിയ ആഹ്വാനം തീർത്തും നിസാരമായി തള്ളികളയാവുന്നതല്ല. ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി ദേശീയതലത്തിൽ സിപിഐ സഹകരണം പുനഃസ്ഥാപിക്കണമെന്നാണു മുനീറിന്റെ ആഹ്വാനം.
ഈ ആഹ്വാനം അത്ര ഗൗരവമുള്ളതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചെങ്കിലും, അങ്ങനെ വല്ലതും നടക്കാനിടയുണ്ടോ എന്നു ചിന്തിക്കാവുന്ന കാലമാണിത്. മുസ്ലിം ലീഗ് വർഗീയകക്ഷിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു തോന്നിയിട്ട് അധികകാലമായിട്ടില്ല. ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് അനുചിതമായി എന്നു പ്രതികരിച്ച സിപിഐയോടുതന്നെയാണ് പുനർചിന്തയ്കക്കു സമയമായെന്നു മുനീർ പറയുന്നതെന്നതും ഗൗരവമുള്ള കാര്യം തന്നെ.
ശക്തമാകുന്ന ലീഗ്
1948 മാർച്ച് 10ന് ഭാരതത്തിലെ പഴയകാല അഖിലേന്ത്യാ മുസ്ലിം ലീഗ് പ്രവർത്തകരെപ്പോലും അന്പരപ്പിച്ച് മദ്രാസിലെ രാജാജി ഹാളിൽ പുനർജനിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇക്കഴിഞ്ഞ 75 വർഷംകൊണ്ട് വർത്തമാനകാല കേരളത്തിലും ഭാരതത്തിലും നിർണായക രാഷ്ട്രീയപ്രസ്ഥാനമായി മാറി. മതാടിസ്ഥാനത്തിൽ മുസ്ലിംകൾ പാക്കിസ്ഥാൻ രൂപീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ ബാക്കി നിന്ന മുസ്ലിംകളെ ദേശദ്രോഹികളായി മുദ്രകുത്തിയ കാലത്താണ് രാജാജി ഹാളിലെ ചരിത്രസംഭവം.
മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ എക്കാലവും ലീഗ് ബദ്ധശ്രദ്ധരായിരുന്നു. സാമുദായിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി മറ്റു കാര്യങ്ങളിൽ ഏറെ ഇടപെടാതിരിക്കാൻ ശ്രദ്ധിച്ചു. മലപ്പുറം ജില്ലയും സംവരണവും പോലെ സർക്കാരിൽനിന്ന് ഓരോ നേട്ടങ്ങൾ കൈക്കലാക്കിക്കൊണ്ടിരുന്നു. 1948ൽ 51 പേർ മാത്രം സംബന്ധിച്ച രാജാജി ഹാളിലെ പിറന്നാൾ ചടങ്ങിന്റെ 75-ാം വാർഷികത്തിനു മദിരാശിയിൽ നടത്തപ്പെട്ടത് വൻ ശക്തിപ്രകടനമായിരുന്നു. ബിജെപി ബദലിനു രൂപംകൊടുക്കാൻ നേതൃത്വപരമായ പങ്ക് വഹിക്കാൻ തീരുമാനിച്ചു. കോണ്‍ഗ്രസ് പാർട്ടി അടക്കമുള്ള തമിഴ്നാട്ടിലെ ഡിഎംകെ മോഡൽ ബദലാണ് ലീഗ് മുന്നോട്ടുവയ്ക്കുന്നത്.
പൊളിച്ചെഴുതേണ്ട കാലം
കേരളത്തിലെ ഇരുമുന്നണികളും ഏറെ അപചയിച്ചതിന്റെ ദുരന്തങ്ങൾ സമൂഹം ശരിക്കും അനുഭവിക്കുന്ന നാളുകളാണിത്. അതുകൊണ്ടുതന്നെ മുന്നണി ബന്ധങ്ങൾ പൊളിച്ചെഴുതുന്നതിനെക്കുറിച്ചുള്ള ചിന്തകൾ ശുഭോദർക്കമാണ്. എല്ലാം ഒരു ക്ലീൻ സ്ലേറ്റിൽ തുടങ്ങാൻ കാലമായതുപോലുണ്ട്. 1979ൽ ഇന്നത്തെ ഇടതുമുന്നണിയുടെ ചർച്ച തുടങ്ങുന്പോൾ ഇഎംഎസ് മുന്നോട്ടുവച്ച നിബന്ധനയാണ് ക്ലീൻ സ്ലേറ്റ്. തങ്ങൾക്കിപ്പോൾ അതുണ്ട്, ഇതുണ്ട് എന്നൊന്നും പറയേണ്ട. ഏതെല്ലാം നിയമസഭാ മണ്ഡലത്തിൽ തങ്ങൾക്കു ശക്തിയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ചർച്ച തുടങ്ങണം. ഓരോ പാർട്ടിക്കും അവർക്ക് അർഹതപ്പെട്ട സീറ്റുകൾ കിട്ടും. ജയിച്ചുവരുന്ന എംഎൽഎമാരുടെ എണ്ണമനുസരിച്ച് മന്ത്രിമാർ. മുഖ്യമന്ത്രിപദവി കിട്ടുന്ന കക്ഷിക്ക് അതിനനുസരിച്ച് മറ്റു മന്ത്രിമാരുടെ എണ്ണത്തിൽ കുറവു വരും. വകുപ്പുകളുടെ കാര്യത്തിലും പാർട്ടിയുടെ ജനപിന്തുണ അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാം. ഇന്ന് ഏതെങ്കിലും മുന്നണിയിൽ ഒരു ഘടകകക്ഷിക്ക് ആഭ്യന്തര വകുപ്പ് ചോദിക്കാൻ ധൈര്യമുണ്ടോ? പാർട്ടികളുടെ അന്തസും വിലപേശൽ ശക്തിയും കൂട്ടായ്മയും വർധിക്കാൻ ഒരു പൊളിച്ചെഴുത്തു നല്ലതുതന്നെ.
മുന്നണികളുടെ പിറവി
ഒരു പാർട്ടിക്കും ഒറ്റയ്ക്കു ഭരിക്കാനാവില്ലെന്നു മനസിലാക്കിയാണ് മുന്നണികൾ രൂപംകൊണ്ടത്. മുന്നണിയിലെ എല്ലാം കക്ഷികളുടെയും പദ്ധതികളും വികാരങ്ങളുമുൾക്കൊണ്ട് രൂപംകൊടുക്കുന്ന ഒരു കർമ പരിപാടിയുടെ അടിസ്ഥാനത്തിൽ എല്ലാ കക്ഷികളും വലുപ്പച്ചെറുപ്പമില്ലാതെ മുന്നണിയുടെ വിജയത്തിനുവേണ്ടി കൂട്ടായി പ്രവർത്തിച്ച് വിജയിക്കുന്നതിനാണ് മുന്നണികൾ ഉണ്ടാക്കപ്പെട്ടത്. സ്വാതന്ത്ര്യസന്പാദന കാലം മുതലേ കേരളത്തിൽ മുന്നണികൾ ഉണ്ടായിരുന്നു. ഇന്നത്തെ ഇടതു-വലതു മുന്നണികൾ രൂപംകൊണ്ടത് 1979ലാണ്. അന്നു മുതൽ കേരള രാഷ്ട്രീയം രണ്ടു മുന്നണികളുടെ ചുറ്റും കറങ്ങുന്നു. പിന്നീടു വന്ന ബിജെപിക്ക് 15 ശതമാനം വരെ ജനപിന്തുണ ഉണ്ടായിട്ടും നല്ല മുന്നണി കിട്ടാത്തതുകൊണ്ട് തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
മുന്നണികളുണ്ടായ കാലത്ത് എല്ലാം ചർച്ച ചെയ്തായിരുന്നു തീരുമാനിക്കുക. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ നാട്ടിലെ ജനകീയ പ്രക്ഷോഭങ്ങൾ- എല്ലാം മുന്നണിയിൽ മുഖം നോക്കാതെ ചർച്ച ചെയ്യും. മാറ്റങ്ങൾ വരുത്തും. സിൽവർ ലൈൻ പോലുള്ള ജനകീയസമരങ്ങളെ മുന്നണി വിവേകത്തോടെ നേരിടും. ആരെയും ചോദ്യം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും സീറ്റ് ചർച്ച നടക്കും. ജയിച്ച സീറ്റ് തോൽക്കുന്നതുവരെ ഒരു കൂട്ടർക്ക് എന്ന രീതി പോലും മാറിയ വേളകളുണ്ട്. ഇന്ന് സ്ഥിതിയാകെ മാറി. ഒരു യജമാനനും കുറെ അടിയാന്മാരുമായി. യജമാനൻ എല്ലാം നിശ്ചയിക്കും. അടിയാന്മാർ 'ഓമ്പ്രാ' പറയും. പല കക്ഷികൾക്കും പേരല്ലാതെ കാര്യമായി ജനപിന്തുണ ഇല്ലതായി. പലപ്പോഴും ചെറിയ കക്ഷികളെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കി ഇല്ലാതാക്കാൻ യജമാനന്മാർ നോക്കി. ആ ദുരന്തത്തിൽപ്പെടാതിരുന്നത് ലീഗും സിപിഐയും മാത്രം. ഇരുമുന്നണിയിലും ഏറെ വ്യത്യാസമല്ല കാര്യങ്ങൾ.
ഇടതുമുന്നണി
ഇടത്ത് സിപിഎം കാര്യങ്ങൾ തിരുമാനിക്കുന്നു. മത്സരിക്കാനുള്ള സീറ്റുകൾ മാത്രമല്ല, മന്ത്രിസഭയിലെ വകുപ്പുകൾ പോലും യജമനാനനാണ് നിശ്ചയിക്കുന്നത്. ഘടകകക്ഷികളുടെ വകുപ്പുകളിൽ പോലും യജമാൻ ഇടപെടും. ഘടകകക്ഷികളുടെ ഓഫീസുകളിൽ കാര്യങ്ങൾ നടത്തുന്നത് എകെജി സെന്ററിലെ നോമിനികളായി. സ്വന്തം പാർട്ടി വഴി നടത്താനാകാത്ത കാര്യങ്ങൾ ഘടകകക്ഷികളുടെ ചെലവിൽ നടത്തുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന് ഒരു കുഴപ്പവും ഇല്ലെന്നതടക്കം മുഖ്യമന്ത്രി എന്തും പറയുന്ന സ്ഥിതി. നാട്ടിൽ നടക്കുന്ന എല്ലാ അഴിമതിയിലും സഖാക്കൾ, അതും വലിയ നേതാക്കളുടെ മക്കൾ പങ്കുകാരാണ് എന്ന ചിന്ത പടരുന്നു.
ഒരാഴ്ചയായി കൊച്ചി നഗരത്തെ വിഷപ്പുകയിൽ കൊല്ലുന്ന ബ്രഹ്മപുരം ദുരന്തത്തിൽ പോലും ഇത്തരം ദുർഗന്ധം കൂടിക്കലരുന്നു. കൊച്ചിയിൽ മാത്രമല്ല കോഴിക്കോട്ടും ഈ ഏജൻസിക്കാണ് കരാർ. അവിടെ ഇതുവരെ തീ ഉണ്ടായില്ല. അതുകൊണ്ട് ആരും കഥകൾ അറിഞ്ഞില്ല. വേറെ ഏതെല്ലാം നഗരസഭകളിൽ ഇവർക്ക് കോണ്‍ട്രാക്ട് ഉണ്ടാവുമോ ആവോ?
ജനാധിപത്യമുന്നണി
ജനാധിപത്യമുന്നണിയിൽ വളരെക്കാലമായി കോണ്‍ഗ്രസാണ് എല്ലാം തീരുമാനിക്കുന്നത്. അവിടെ വഴക്കോടു വഴക്കാണ്. മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ചുവച്ചിരിക്കുന്നവർ പലരുണ്ട്. അവർ പരസ്പരം വെട്ടുന്നു. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവർ തോറ്റതിനു കാരണം മുഖ്യമന്ത്രി ആകാനുള്ള പലരുടെയും കൊതിയാണ്. അതുകൊണ്ട് ഇനി കുറേക്കാലത്തേക്ക് കോണ്‍ഗ്രസിന് മുഖ്യമന്ത്രിസ്ഥാനം കിട്ടാത്ത ജനാധിപത്യ മുന്നണി വരണം. ഘടകകക്ഷിക്കും അതിന് അർഹത വരണം.
പ്രധാനമന്ത്രിപദം വേണമെന്നു പറഞ്ഞ് കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തെ തകർക്കില്ലെന്ന ഖാർഗെയുടെ നിലപാടാണ് കേരളത്തിലും വേണ്ടത്. അല്ലെങ്കിൽ ഇത്രയും ജനവിരുദ്ധ വികാരം ഉണ്ടെങ്കിലും സിപിഎം പലതും കളിക്കും. പിണറായിയെ മാറ്റാം. ഇപ്പോഴത്തെ കഥാപാത്രങ്ങളെ എല്ലാം മാറ്റാം, അങ്ങനെ പലതും.
സിപിഐ എന്തു നേടി?
1979ൽ സിപിഐ കോണ്‍ഗ്രസ് മുന്നണി വിട്ടതും കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം വരെ വിട്ടതും സർക്കാർ മുന്നോട്ടുകൊണ്ടുപോകാൻ ആവാതിരുന്നതുകൊണ്ടാണെങ്കിലും പറയുന്ന കാരണം ഇടതു പാർട്ടികളുടെ ലയനമായിരുന്നു. 2023 ആയിട്ടും അതു നടന്നിട്ടില്ല. ചുരുക്കത്തില്‍, ഇടതു സംഖ്യത്തിനായി നഷ്ടം സഹിക്കുന്നനത് സിപിഐയാണ്. കേരളത്തിൽ നാലു മന്ത്രിമാരുണ്ടെങ്കിലും ദേശീയതലത്തിൽ ഈ കൂട്ടുകൊണ്ട് സിപിഐക്ക് പ്രയോജനമില്ലെന്നതും യാഥാര്‍ഥ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top