നിലച്ചുപോയ ഒറ്റക്കന്പിനാദം
Saturday, November 27, 2021 1:44 AM IST
അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയുമായി എനിക്ക് ഏതാണ്ടു നാലു പതിറ്റാണ്ടുകാലത്തെ പരിചയമുണ്ട്. ഞാൻ ഗാനനിരൂപണം എഴുതിത്തുടങ്ങിയ കാലത്ത് മുൻനിരയിൽനിന്ന ഗാനരചയിതാവായിരുന്നു അദ്ദേഹം. സ്വാഭാവികമായും എന്‍റെ വിമർശനങ്ങൾ കൂടുതലും ചെന്നുതറച്ചത് അദ്ദേഹത്തിന്‍റെ ഗാനങ്ങൾക്കുനേരേയായിരുന്നു. അതിൽ പ്രതിഷേധിച്ച് ""വാക്കുകൾ അർഥവേട്ടയ്ക്കുള്ളതല്ല'' എന്ന് അദ്ദേഹം തിരിച്ചടിച്ചു. അധികം താമസിയാതെ മാനഷ്ടത്തിനു കേസു കൊടുക്കുമെന്നു കാണിച്ച് അദ്ദേഹം എനിക്കു വക്കീൽനോട്ടീസ് അയയ്ക്കുകയുംചെയ്തു.

അക്കാലത്താണു തിരുവനന്തപുരത്ത് ചർച്ചാവേദി "ചലച്ചിത്രഗാനങ്ങളുടെ ജയാപജയങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് ഒരു ചർച്ച സംഘടിപ്പിച്ചത്. പ്രഫ. എൻ. കൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷകർ ബിച്ചു തിരുമലയും ഞാനുമായിരുന്നു. എന്നെ കണ്ടപാടെ അദ്ദേഹം വന്നുകെട്ടിപ്പിടിച്ചു.

ഞങ്ങൾ രണ്ടുപേരും അന്നു സ്വന്തം നിലപാടുകൾ വ്യക്തമാക്കി സംസാരിച്ചു. തിരികെ പോകുന്പോഴും എനിക്കു ഹസ്തദാനം നൽകാൻ അദ്ദേഹം മറന്നില്ല. അതാണ് ബിച്ചു തിരുമല. മനസിൽ തെല്ലും കാലുഷ്യം കലരാത്ത, നിഷ്കളങ്കമായി പെരുമാറാൻ കഴിഞ്ഞിരുന്ന, സ്നേഹസന്പന്നനായ മനുഷ്യൻ.

ആയിരത്തോളം ചലച്ചിത്രഗാനങ്ങളും അവയുടെ പകുതിയിലേറെ ചലച്ചിത്രേതര ഗാനങ്ങളുമാണ് ബിച്ചുതിരുമലയുടെ തൂലികയിൽനിന്നു കൈരളിക്കു ലഭിച്ചത്. അവയിൽ എന്നെ ആകർഷിച്ച അനേകം പാട്ടുകളുണ്ട്. അനുഭവത്തിലെ "വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ' എന്ന ഗാനമാണ് പെട്ടെന്ന് ഓർമവരുന്നത്. കാറ്റും വസന്തപഞ്ചമിപ്പെണ്ണും തമ്മിലുള്ള അടുപ്പവും ഹൃദയങ്ങളും ശരീരങ്ങളും പരസ്പരം പങ്കുവച്ചതുമെല്ലാം ഗാനമായി അദ്ദേഹം ആവിഷ്കരിച്ചു. വാകപ്പൂമരവും അതിലെ വാരിളംപൂങ്കുലയും സാധാരണമാണെങ്കിലും ആ പൂങ്കുലയ്ക്കുള്ളിൽ വടക്കൻതെന്നൽ വാടകയ്ക്കു മുറിയെടുത്തു എന്നു പറയുന്നിടത്ത് കവിതയുടെ മിന്നലാട്ടമുണ്ട്.

തെന്നൽ വാടകയ്ക്കു മുറിയെടുത്തതേയുള്ളു. അപ്പോൾ വസന്ത പഞ്ചമിപ്പെണ്ണ് വാതിലിൽ വന്നെത്തിനോക്കി. അവളെ നായകനായ തെന്നൽ കണ്ടില്ല. പകരം അവളുടെ വളകിലുക്കം കേട്ടു.

അവനു കോരിത്തരിപ്പുണ്ടാക്കാൻ ആ വളകിലുക്കം ധാരാളം മതിയായിരുന്നു. തെല്ലുനേരത്തെ നിശബ്ദതയ്ക്കുശേഷം അവൻ അവളെ വിരൽ ഞൊടിച്ചുവിളിച്ചു. (കാറ്റാണു നായകനെന്നതിനാൽ വിരൽ ഞൊടിച്ചു വിളിക്കുന്നതിനു സാധ്യതയേറുന്നു.) മടിച്ചുമടിച്ച്, വിരൽ കടിച്ച് വിധുവദനയും (പൂർണചന്ദ്രന്‍റെ ശോഭ മുഴുവൻ ആവാഹിച്ചവളെന്നും കാമുകനെ കണ്ടതിനാൽ വിളറി വെളുത്തവൾ എന്നും അർഥം) അവൾ ഒതുങ്ങിയും നാണംകുണുങ്ങിയും നിന്നു. പഴയകാലത്തെ പെൺകുട്ടികൾ പുരുഷസാന്നിധ്യമുണ്ടാകുന്പോൾ കാട്ടുന്ന ചേഷ്ടകളത്രയും വസന്തപഞ്ചമിപ്പെണ്ണിന്‍റെ കാര്യത്തിലും ഒന്നൊഴിയാതെ ഗാനത്തിൽ കൊണ്ടുവന്നിരിക്കുന്നു ബിച്ചു തിരുമല.


മറ്റൊരു ഗാനം "തെരുവുഗീത'ത്തിലേതാണ്.
"ഹൃദയം ദേവാലയം-ഹൃദയം ദേവാലയം
പോയ വസന്തം നിറമാല ചാർത്തും
ആരണ‍്യദേവാലയം- മാനവ ഹൃദയം ദേവാലയം'

മനുഷ്യഹൃദയത്തെ ദേവാലയമായി കല്പിച്ചത് ഒന്നാന്തരമായിട്ടാണ്. പോയ വസന്തം നിറമാല ചാർത്തിയ ആരണ്യദേവാലയമാണെന്നു പറയുന്നതോടെ കൂടുതലറിയാനുള്ള താത്പര്യം നമ്മിൽ ജനിക്കുന്നു.

"ആനകളില്ലാതെ അന്പാരിയില്ലാതെ
ആറാട്ടു നടക്കാറുണ്ടിവിടെ- സ്വപ്നങ്ങൾ
ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേർന്ന്
കഥകളിയാടാറുണ്ടിവിടെ- ചിന്തകൾ
സപ്താഹം ചെയ്യാറുണ്ടിവിടെ
മുറജപമില്ലാത്ത, കൊടിമരമില്ലാത്ത
പുണ്യമഹാക്ഷേത്രം- മാനവ-ഹൃദയം ദേവാലയം'

ക്ഷേത്രത്തിൽ നടക്കുന്നതൊക്കെയും തേടിപ്പിടിച്ചു രചയിതാവ് ഗാനത്തിൽ കൊണ്ടുവന്നിരിക്കുന്നു. പക്ഷേ, എല്ലാം വിപരീതാർഥത്തിലാണെന്നു മാത്രം. അങ്ങനെ പ്രയോഗിച്ചതുകൊണ്ടാണ് ഈ ഗാനം ശ്രദ്ധേയമായത്.

ഇനിയുമുണ്ട് ബിച്ചു തിരുമലയുടെ രചനയിൽ എനിക്കു പ്രിയപ്പെട്ട പാട്ടുകൾ. "ഒരു മയിൽപ്പീലിയായ് ഞാൻ' (അണിയാത്ത വളകൾ), "മനസിൽനിന്നു മനസിലേക്കൊരു മടക്കസഞ്ചാരം' (കടിഞ്ഞൂൽ കല്യാണം), "നക്ഷത്ര ദീപങ്ങൾ തിളങ്ങി' (നിറകുടം), "ആയിരം കണ്ണുമായ്' (നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്), "പവനരച്ചെഴുതുന്നു' (വിയറ്റ്നാം കോളനി), "മാമാങ്കം പലകുറി കൊണ്ടാടി', "വലംപിരിശംഖിൽ തുളസീതീർഥം ' (രണ്ടും "വസന്തഗീതങ്ങൾ' എന്ന സംഗീത ആൽബത്തിൽ).

എല്ലാം അവശേഷിപ്പിച്ച് അദ്ദേഹം കടന്നുപോയിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഗാനങ്ങൾ മാത്രം മതി ആ സ്മരണ എന്നെന്നും നിലനിർത്താൻ.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.