ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട്
Friday, November 26, 2021 1:17 AM IST
മൂന്ന് വട്ടമേശ സമ്മേളനങ്ങൾക്കൊടുവിൽ 1935 ഓഗസ്റ്റിലാണ് ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്‍റിൽ പാസാക്കിയത്. ഇന്ത്യയിൽ പ്രാതിനിധ്യ സർക്കാരിന് തുടക്കം കുറിച്ചത് ഈ നിയമം പാസായതോടെയാണ്. ഇതോടെ പ്രവിശ്യകളിൽ നിലനിന്നിരുന്ന ദ്വിഭരണ സന്പ്രദായം അവസാനിപ്പിക്കുകയും പ്രാദേശിക സ്വയംഭരണം കൊണ്ടുവരികയും ചെയ്തു. \

ആക്ടിലെ നിർദേശങ്ങൾ

* കേന്ദ്രത്തിൽ ഫെഡറൽ സംവിധാനത്തിലുള്ള സർക്കാർ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ.
* സംസ്ഥാനങ്ങൾക്ക് സന്പൂർണ സ്വയംഭരണം

* പ്രവിശ്യകൾക്ക് സ്വയംഭരണാവകാശം
* പ്രവിശ്യകളുടെ ഭാഗിക പുനഃസംഘടന
* ബോംബെയിൽനിന്നും സിന്ധിനെ വേർപടുത്തൽ
* ബിഹാറും ഒറീസയും വ്യത്യസ്ത പ്രവിശ്യകൾ
* ബർമയെ പൂർണമായും ഇന്ത്യയിൽനിന്നു വേർപെടുത്തൽ ശക്തിയേറിയ ബ്രേക്ക് ഉള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്നാണ് ജവഹർലാൽ നെഹ്റു ഈ നിയമത്തെ വിശേഷിപ്പിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.