Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അടിമയാക്കും ജീവനെടുക്കും ഓണ്‍ലൈൻ ഗെയിം
Tuesday, November 23, 2021 1:04 AM IST
ലോക്ഡൗണിനെതുടർന്ന് ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളെ മൊബൈല്‍ ഫോണുകളുടെ അടിമകളാക്കി മാറ്റിയോയെന്ന സംശയം ബലപ്പെടുകയാണ്. മൊബൈല്‍ ഫോണുകളുമായിരിക്കുന്ന മക്കള്‍ ഓണ്‍ലൈന്‍ പഠനത്തിലാണെന്ന ധാരണയാണ് പല മാതാപിതാക്കള്‍ക്കും. എന്നാൽ അവരിൽ പലരും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായാണ് കൂടുതൽ സമയം ചെലവഴിക്കുന്നതെന്നതാണു യാഥാർഥ്യം. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൽ നടന്ന സംഭവങ്ങള്‍ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഓണ്‍ലൈന്‍ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ടതറിഞ്ഞ് വീട്ടുകാര്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ ആകാശ് എന്ന പതിനാലുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ഇരിങ്ങാലക്കുടയിലാണ്. ഗെയിം കളിച്ച് 5,000 രൂപയാണ് കുട്ടിയ്ക്കു നഷ്ടപ്പെട്ടത്.
ചിറയിന്‍കീഴ് സ്വദേശി സാബിത് എന്ന പതിനാലുകാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ചതിനു പിന്നിലും ഓണ്‍ലൈന്‍ ഗെയിം തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. സാബിതിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോൾ വിവിധ ഓണ്‍ലൈന്‍ ഗെയിമുകള്‍ രഹസ്യ പാസ്വേഡ് ഉപയോഗിച്ച് ലോക് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.
ഇത്തരം അപകടങ്ങളില്‍നിന്നു കുട്ടികളെ എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ചു വിദഗ്ധര്‍ സംസാരിക്കുന്നു.
മാതാപിതാക്കളോട് എന്തും തുറന്നു പറയാനാകണം
റിമ ജോസ്
(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ് ഹൗസ് (ക്യാപ് ഹൗസ്) , തിരുവനന്തപുരം)
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് അവശ്യമായി മാറിയ ഓണ്‍ലൈന്‍ ഉപയോഗം കോവിഡ് മാറിയാലും മുന്നോട്ടുതന്നെ പോകും. കുട്ടികളെപ്പോലെതന്നെ മാതാപിതാക്കളും ഏറെക്കുറെ മൊബൈല്‍ ഉപയോഗത്തില്‍ സന്തോഷം കണ്ടെത്തുന്നവരാണ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം. കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സമയങ്ങളില്‍ മൊബൈല്‍ ഉപയോഗം കുറച്ച് സന്തോഷകരമായ കുടുംബാന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കണം. കുഞ്ഞുങ്ങള്‍ക്ക് എന്തു പ്രശ്നമുണ്ടായാലും അത് മാതാപിതാക്കളോട് തുറന്നുപറയാന്‍ കഴിയണം. ഓണ്‍ലൈന്‍ ഗെയിമുകളുടെ ചതിയിൽപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്ന കുട്ടികള്‍ മാതാപിതാക്കളോട് ഇക്കാര്യം തുറന്നു പറഞ്ഞാലുണ്ടാകുന്ന അനന്തരഫലത്തെയോര്ത്താണ് മരണത്തില്‍ അഭയം തേടുന്നത്. മുഴുവന്‍ സമയവും ഫോണ്‍ മാറ്റിവയ്ക്കണമെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ വിവേകപൂര്‍ണമായി ഫോണ്‍ ഉപയോഗിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം.
കുടുംബത്തില്‍ സന്തോഷം ഉണ്ടാകണം
ഡോ. പി.എം. ചാക്കോ
(പ്രിന്‍സിപ്പൽ, സെന്റ് ബെര്‍ക്കുമാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി, പാലാ.)
അഡിക്ഷന് ഡിസ്ട്രാക്ഷന്‍ ആണെന്നാണ് പറയുന്നത്. ഡിസ്ട്രാക്ഷന്‍ അല്ല, അതൊരു ഉത്തേജനം ആണ്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തിലെ സന്തോഷദായകമായ ഹോര്‍മോണായ ഡോപ്പാമൈന്‍ തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടും. സന്തോഷാവസ്ഥ ഉണ്ടാകുമ്പോള്‍ വീണ്ടും വീണ്ടും ഇത് ആവര്‍ത്തിക്കപ്പെടും.
പ്രശ്നങ്ങളുള്ള കുട്ടികള്‍, മാനസിക വിഷമം അനുഭവിക്കുന്നവര്‍, പഠനത്തില്‍ പിന്നാക്കാവസ്ഥയിലുള്ളവരൊക്കെ ഓണ്‍ലൈന്‍ ഗെയിം പോലുള്ള ഉത്തേജനം തേടിപ്പോകും. കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങളോ വൈകല്യങ്ങളോ ഉണ്ടോയെന്നാണ് ആദ്യം കണ്ടുപിടിക്കേണ്ടത്. മോട്ടിവേഷന്റെ കുറവുണ്ടോയെന്നും നോക്കണം. പഠിച്ചു വലിയ ജോലി കിട്ടുമ്പോള്‍ കിട്ടുന്ന മധുരം മൊബൈല്‍ ഗെയിം കളിക്കുന്നതിനെക്കാള്‍ വലിയ സന്തോഷം നല്കുന്നതാണെന്ന ചിന്ത കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കണം.
ചെറുപ്പത്തിലേ നിയന്ത്രിക്കണം
ധന്യ മേനോന്
(സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍)
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കുമ്പോള് അതിനു പിന്നില്‍ ചതിക്കുഴി ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം മാതാപിതാക്കള്‍ ഉള്‍ക്കൊള്ളണം. കുട്ടി മൊബൈല്‍ ഫോണിന് അടിമയാണെന്ന് തുടക്കത്തില്‍തന്നെ മനസിലായാല്‍ കൗണ്‍സലിംഗ് കൊടുക്കാം. മൊബൈല്‍ ഉപയോഗം നിയന്ത്രണാതീതം ആയാല്‍ ഒന്നും ചെയ്യാനാകില്ലെന്ന വസ്തുത മാതാപിതാക്കള്‍ മറക്കരുത്. അതിനാല്‍തന്നെ കുട്ടിയായിരിക്കുമ്പോള്‍തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ഓണ്‍ലൈന്‍ ക്ലാസിന്റെ ബാക്കിപത്രം
നിഷിത മോഹന്‍ദാസ്
(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് പരവൂര്‍, കൊല്ലം.)
അമിതമായുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഓണ്‍ലൈന്‍ ക്ലാസിന്റെ ബാക്കിപത്രമാണ്. ക്ലാസുകള്‍ അവസാനിച്ചശേഷവും നോട്സ് എഴുതാനും ക്ലാസ് വീഡിയോ കാണാനുമായി ഉപയോഗിക്കുന്ന ഫോണ്‍ പിന്നീട് മറ്റ് അനാവശ്യകാര്യങ്ങള്‍ക്കായി അമിതമായി ഉപയോഗിക്കുന്നു. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ നീളുന്നു ഉപയോഗം. കൂട്ടുകാരെ നേരില്‍ കാണാതെ ഇരിക്കുന്നതിനാല്‍ ഇത്തരം പ്ലാറ്റ്ഫോമുകള് വഴി കാണുന്നതിലും സൗഹൃദം നിലനിര്‍ത്തുന്നതിലും തെറ്റില്ല. എന്നാല്‍ ഒരുപരിധിക്കപ്പുറം ഇതിന് അടിമപ്പെട്ട് പോകുന്ന പ്രവണതയാണ് ഇപ്പോള്‍ അധികമായി കാണുന്നത്.
ഇരിക്കുമ്പോഴും കഴിക്കുമ്പോഴും കിടക്കുമ്പോഴും മൊബൈല്‍ ഇല്ലാതെ പറ്റില്ലായെന്ന അവസ്ഥയിലുള്ള കുട്ടികളുമായി വരുന്ന മാതാപിതാക്കളെയാണ് കൗണ്‍സലിംഗില്‍ കാണാന്‍ ഇടയാകുന്നത്. ഇത്തരം ശീലങ്ങള്‍ കാരണം കുട്ടികള്‍ മാതാപിതാക്കളുമായി സഹകരിക്കുന്നതില്‍ ഗണ്യമായി കുറവുണ്ടാകുന്നു.
ഒന്നിനോടും ഒരു താത്പര്യമില്ലാതെ, ഉത്തരവാദിത്വമില്ലാതെ അലസരായി മാറുന്നു. സമയത്ത് ആഹാരം കഴിക്കാതെയും കുളിക്കാതെയും ഉറങ്ങാതെയും കുട്ടികളിലെ ജീവിതരീതികളില്‍ത്തന്നെ അനാരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇതിന്റെ പേരില്‍ കുട്ടികളും മാതാപിതാക്കളുമായി വലിയ വഴക്കുകള്‍ വരെ സംഭവിക്കുന്നു. മൊബൈല്‍ ഉപയോഗം ഒരു അഡിക്ഷനായി മാറിക്കഴിഞ്ഞാല്‍ പിന്നെ ഇവരില്‍നിന്ന് ഫോണ്‍ മാറ്റിവയ്ക്കുമ്പോള്‍ അമിതമായ ദേഷ്യവും അമര്‍ഷവും പ്രകടമാകും. ചില സാഹചര്യങ്ങളില്‍ ഇവര്‍ അക്രമാസക്തരായി മാറുന്നതും കാണാം.
മാതാപിതാക്കളേ ഇതു ശ്രദ്ധിക്കാം
കൊച്ചുകുട്ടിയായാലും മുതിര്‍ന്നവര്‍ ആയാലും വീട്ടിലുളളവര്‍ക്ക് എപ്പോഴും ശ്രദ്ധിക്കാന്‍ പറ്റുന്ന സ്ഥലത്തിരുന്നു ഫോണ്‍ ഉപയോഗിക്കാന്‍ പറയണം. അവര്‍ എന്താണ് മൊബൈലില്‍ കാണുന്നതെന്ന് മുതിര്‍ന്നവര്‍ അറിഞ്ഞിരിക്കണം. മുറിക്കുള്ളില്‍ അടച്ചിരുന്നുള്ള മൊബൈല്‍ ഉപയോഗം കര്‍ശനമായി വിലക്കുക.
മുതിര്‍ന്നവരുടെ മൊബൈല്‍ ഉപയോഗം മക്കള്‍ ശ്രദ്ധിക്കുമെന്നത് മറക്കരുത്. അവരെ ശ്രദ്ധിക്കണമെന്ന് പറയുമ്പോഴും കുഞ്ഞിനെ സംശയത്തോടെ നോക്കിക്കാണരുത്. അത് അവരില്‍ ദേഷ്യം ഉളവാക്കാനായി മാത്രമേ സഹായിക്കൂ. മുതിര്‍ന്നവര്‍ക്ക് സമാധാനമായിരിക്കാന്വേണ്ടി മക്കള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ കൊടുക്കുന്ന പ്രവണത തെറ്റാണ്. ഭാവിയില്‍ അവര്‍ക്ക് നിങ്ങളേക്കാള്‍ പ്രാധാന്യം മൊബൈലിനോടാകും.
മൊബൈല്‍ ഉപയോഗത്തിന് കൃത്യമായ സമയപരിധി വയ്ക്കണം. ദിവസവും രണ്ടുമണിക്കൂര്‍ കളിക്കുന്നതിനും സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്നതിനുമായി മാറ്റിവയ്ക്കാം. അത് എപ്പോഴൊക്കെ വേണമെന്ന് മാതാപിതാക്കളും കുട്ടികളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. അത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നതു മാതാപിതാക്കള്‍ ഉറപ്പുവരുത്തേണ്ടതാണ്. പറഞ്ഞ സമയപരിധിക്കപ്പുറം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഏര്‍പ്പെടുത്തിയ സമയം വീണ്ടും കുറയ്ക്കുക.
കൊച്ചുകുട്ടികളില്‍ ഇത്തരം അച്ചടക്ക മുറകള്‍ പ്രാവര്‍ത്തികമാകുമെങ്കിലും കൗമാരക്കാരായവരില്‍ അത് വിജയിക്കണമെന്നില്ല. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക. മാതാപിതാക്കള്‍ ഇത്തരം നിബന്ധനകള്‍ എന്തിനാണ് ഏര്‍പ്പെടുത്തുന്നതെന്നും നിങ്ങളുടെ ഉളളിലെ ഉത്കണ്ഠ എന്താണെന്നും സ്നേഹപൂര്‍വം അവരോട് തുറന്നുപറയണം. ഒരു പരിധിവരെ അവരത് മനസിലാക്കുകയും അനുസരിക്കുകയും ചെയ്യും.
സീമ മോഹന്‍ലാല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top