പരിഷ്കരണങ്ങൾ അട്ടിമറിക്കുന്ന ന്യൂനപക്ഷം
Thursday, November 18, 2021 11:57 PM IST
ഇന്ത‍്യ പോലുള്ള ഒരു ജനാധിപത്യരാജ്യത്ത് രാഷ്‌ട്രീയ-സാന്പത്തികരംഗത്തു നടപ്പാക്കുന്ന ഏതു പരിഷ്കരണവും ജനങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിക്കും. പരിഷ്കരണത്തിൽനിന്നു നേട്ടമുണ്ടാകുന്ന ഭൂരിപക്ഷവും പരിഷ്കരണത്തെ എതിർക്കുന്ന ന്യൂനപക്ഷവും. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ ഈ ന്യൂനപക്ഷത്തിന് അധികാരത്തിന്‍റെ ഇടനാഴികളിൽ തങ്ങളുടെ ശബ്ദമുയർത്താനുള്ള സ്വാധീനശക്തിയുണ്ടാകും.

അതേസമയം ബഹുഭൂരിപക്ഷം വരുന്ന നിശബ്ദരായ ജനതയ്ക്കു സ്വാധീനമേതുമില്ലാത്തതിനാൽ നിശബ്ദരായി തുടരേണ്ടിവരികയും ചെയ്യും. ന്യൂനപക്ഷത്തിൽ വരുന്ന സന്പന്നവിഭാഗങ്ങളിൽനിന്നു വ്യത്യസ്തമായി, ഭൂരിപക്ഷത്തിൽ ഉൾപ്പെടുന്നവർക്ക് ആവശ്യമായ ഇടങ്ങളിൽ തങ്ങളുടെ ശബ്ദം ഉയർത്താൻ ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ സമയം ലഭിക്കാറില്ല.

പരിഷ്കാരങ്ങൾ കൊണ്ടുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു ന്യൂനപക്ഷത്തിൽ വരുന്ന സ്വാധീനശക്തിയുള്ള വിഭാഗത്തിന് അറിയാം. പരിഷ്കാരങ്ങൾ നടപ്പിലാകുന്നതുവരെ അവകൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചു ഭൂരിപക്ഷസമൂഹത്തിന് അറിവുണ്ടാകില്ല. വിവരങ്ങൾ ലഭിക്കുന്നതിലും മറ്റുമുള്ള ന്യൂനപക്ഷത്തിന്‍റെ സ്വാധീനം, പരിഷ്കരണത്തെ തടസപ്പെടുത്താനുള്ള സ്വാധീനം ചെലുത്തുന്നതിനുപോലും ഇടയാക്കും. അതിനാൽ പരിഷ്കാരത്തിന്‍റെ രാഷ്‌ട്രീയ സന്പദ്‌വ്യവസ്ഥയെക്കുറിച്ചു മനസിലാക്കുന്നതിനു പൗരന്മാർ ശ്രദ്ധിക്കണം.

കർഷകരെന്ന പേരിൽ ചെയ്യുന്നത്

1991ൽ ഗവണ്‍മെന്‍റ് നടപ്പിലാക്കിയ വിപണിയിലെ പരിഷ്കരണ നടപടികളുമായി താരതമ്യം ചെയ്യുന്പോൾ ഇന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കന്പോള പരിഷ്കാരങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതാണ്. ഉത്പന്നവിപണിയിലെ പരിഷ്കരണം ആഭ്യന്തരനിക്ഷേപകരെയും വിദേശനിക്ഷേപകരെയും നേർക്കുനേർ കൊണ്ടുവരുന്നു.

ജനാധിപത്യരാജ്യത്തു നിക്ഷേപകരെ സംബന്ധിച്ചു വൈകാരികതടസങ്ങളൊന്നും ബാധകമല്ലാത്തതിനാൽ അത്തരം പരിഷ്കരണത്തിനെതിരേ ‘സാധാരണക്കാരൻ’ എന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്താൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നേതാക്കന്മാർക്കു ബുദ്ധിമുട്ടാണ്. ഇതിനു വിപരീതമായി, ബാക്കിയുള്ള 28 സംസ്ഥാനങ്ങളിലെ കോടിക്കണക്കിനു കർഷകരേക്കാൾ കൂടുതൽ സന്പത്തുള്ള പഞ്ചാബ് കർഷകനെ ഉപയോഗിച്ച് ‘സാധാരണക്കാരൻ ’ എന്ന വികാരം എളുപ്പത്തിൽ രൂപപ്പെടുത്താൻ ഇവർക്കു കഴിയും.

മറ്റ് 28 സംസ്ഥാനങ്ങളിലെ സഹോദരങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യത്തിനു തടസമായാണ് ഈ സന്പന്നനായ പഞ്ചാബിലെ കർഷകൻ നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ കാർഷികബിൽ സാധാരണക്കാർക്ക് എതിരാണെന്ന തരത്തിലുള്ള മുദ്രാവാക്യം അപ്രസക്തമാണ്.
‘കുടുംബസ്വത്തു വിൽക്കുന്നു’

യാഥാർഥ്യത്തിൽനിന്ന് അകലെയുള്ള സമാനമായ മറ്റൊരു മുദ്രാവാക്യം സ്വകാര്യവത്കരണത്തിനും ആസ്തി ധനസമാഹരണത്തിനുമെതിരേ ആവർത്തിച്ചു കേൾക്കുന്നു. അസംഘടിതവിഭാഗത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളേക്കാൾ സംഘടിതവിഭാഗത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കു മെച്ചപ്പെട്ട വേതനവും കുറഞ്ഞ തൊഴിൽസമയവുമാണുള്ളത്.


അതിനാൽ സംഘടിതമേഖലയിൽ ജോലിചെയ്യുന്നവർക്കു പ്രത്യേക അവകാശമുള്ളതായി കണക്കാക്കാം. 2018-19ലെ സാന്പത്തികസർവേ പ്രകാരം പ്രത്യേകാവകാശമുള്ള തൊഴിലിടങ്ങളിൽ കർക്കശമായ തൊഴിൽ നിയമങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് പുതിയ തൊഴിൽ സൃഷ്ടിക്കുന്നതു കുറയുകയും യുവാക്കളുടെ തൊഴിലവസരങ്ങൾ അപഹരിക്കപ്പെടുകയും ചെയ്തു.

ജിഡിപിയുടെ സിംഹഭാഗവും സ്വകാര്യമേഖല സംഭാവന ചെയ്യുന്ന സന്പദ്ഘടനയിൽ പൊതുമേഖലയ്ക്കു മാത്രം പരിഗണന ലഭിക്കുന്നതു കുടുംബത്തിൽ കൂടുതൽ സന്പാദിക്കുന്നയാളെ അനാഥനാക്കുന്ന ഇടപാടാണ്. 2019-20ലെ സാന്പത്തികസർവേ പ്രകാരം പൊതുമേഖല സൃഷ്ടിച്ച മൂല്യത്തിന്‍റെ ഭൂരിഭാഗവും രണ്ടാംതരമായിരുന്നു. അതുകൊണ്ടുതന്നെ ‘കുടുംബസ്വത്തു വിൽക്കുന്നു’ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ധാരണയില്ലായ്മയെയാണു കാണിക്കുന്നത്. കാരണം ആസ്തിധനസമാഹരണത്തിന്‍റെ ഭാഗമായി സന്പദ്‌രംഗത്ത് ഉത്പാദനക്ഷമമായ ഉപയോഗത്തിനായി പൊതുമേഖലയെ പാട്ടത്തിനു നൽകുകയാണു ചെയ്യുന്നത്; വിൽക്കുകയല്ല.

നിലവിലെ സ്ഥിതി തുടരുക എന്ന സവിശേഷാധികാരം പേറുന്ന ന്യൂനപക്ഷം, പരിഷ്കരണങ്ങളെ എതിർക്കുന്നതിനു പിന്നിലുള്ള നിക്ഷിപ്ത താത്പര്യങ്ങളെക്കൂടി പൗരന്മാർ മനസിലാക്കണം. അവർ ‘സാധാരണക്കാർ’ എന്ന പേരിൽ ഉയർത്തിക്കാട്ടുന്നതു പദവിയിലിരിക്കുന്നവരെയും അധികാരത്തിന്‍റെ ഇടനാഴികളിൽ സ്വാധീനമുള്ളവരെയുമാണ്. അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമമാണ്.

നേരേമറിച്ച്, പരിഷ്കരണങ്ങൾ ലക്ഷ്യമിടുന്നതു സവിശേഷാധികാരങ്ങളേതുമില്ലാത്ത കോടിക്കണക്കിനു ‘ശരിയായ സാധാരണക്കാരെ’യാണ്. പരിഷ്കരണങ്ങൾക്കെതിരേ നിൽക്കുന്നവരുടെ ഉദ്ദേശ്യങ്ങൾ മനസിലാക്കാനും സാധാരണക്കാർക്കായി പരിഷ്കരണങ്ങൾ കൊണ്ടുവരാൻ നിർവ്യാജമായി ശ്രമിക്കുന്നവരെ മനസിലാക്കാനും പൗരന്മാർക്കു കഴിയണം.

അഭിനന്ദിക്കണം

അവസാനമായി, നഷ്ടസാധ്യത സഹിച്ചു പരിഷ്കരണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരെ അഭിനന്ദിക്കേണ്ടതുമുണ്ട്. പരിഷ്കരണങ്ങൾ പ്രഖ്യാപിക്കുന്പോൾ, അവയെക്കുറിച്ച് അറിയുകയോ അവയെ സ്വാധീനിക്കുകയോ ചെയ്യാനാകാത്ത സാധാരണക്കാർക്കുവേണ്ടി, പിന്നിൽ പ്രവർത്തിക്കുന്നവർ രാഷ്‌ട്രീയപരമായ ഉത്തരവാദിത്വംകൂടിയാണെടുക്കുന്നത്.

നമ്മുടേതുപോലൊരു ജനാധിപത്യരാജ്യത്തു സംരംഭകരെപ്പോലെതന്നെ പരിഷ്കരണം കൊണ്ടുവരുന്നവരെയും നാം പരിഗണിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇന്ത്യൻ സന്പദ്‌വ്യവസ്ഥ എല്ലാവർക്കും ഗുണകരമായി മാറുകയുള്ളൂ.

ഡോ. കെ.വി. സുബ്രഹ്മണ്യൻ
(കേന്ദ്രസർക്കാരിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.