Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാറണം, സമരവും
Tuesday, November 16, 2021 11:54 PM IST
അര നൂറ്റാണ്ടിനിടെയിൽ വിസ്മയകരമായ മാറ്റങ്ങൾ സംഭവിച്ച നാടാണ് കേരളം.
തിരിച്ചറിയാൻ പറ്റാത്തവിധം നാടും നാട്ടുരീതികളും മാറിയിട്ടുണ്ട്. പുതുതലമുറ അടിമുടി വ്യത്യസ്തമാണ്. എന്നാൽ, സമരങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ നിൽക്കുകയാണ്. പൊളിച്ചെഴുത്തിന്റെ സമയം അതിക്രമിച്ചു.
കാലങ്ങളായി കേരളത്തിൽ മുഴങ്ങിക്കേൾക്കുന്ന ഒരു മുദ്രാവാക്യമുണ്ട് -"സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും കേരളമാകെ സ്തംഭിപ്പിക്കും'. തലമുറകൾ പലത് മണ്മറഞ്ഞിട്ടും ഈ മുദ്രാവാക്യം ഇപ്പോഴും ഉശിരോടെ മുഴങ്ങുന്നു. പ്രതിഷേധക്കാരുടെ വജ്രായുധമാണു സ്തംഭിപ്പിക്കൽ. സർവതും അടപ്പിച്ചും വാഹനങ്ങൾ തടഞ്ഞും നാടാകെ നിശ്ചലമാക്കും. ജനം നട്ടംതിരിയും.
സഹികെട്ട് ആരെങ്കിലും എതിർത്താൽ അവരെ വളഞ്ഞിട്ട് ആക്രമിക്കും. വലിയ നാശങ്ങളും വരുത്തും. ഇതു പലവട്ടം ചെയ്തിട്ടുള്ളതിനാൽ പ്രതിഷേധക്കാർക്കെതിരേ പ്രതികരിക്കാൻ ആളുകൾ പേടിക്കുന്നു. ഒരു കാരണവുമില്ലാതെ ആരുടെയൊക്കെയോ പ്രതിഷേധം ജനം നിസഹായതയോടെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.
പൊതുജനത്തിനുനേരേ
സമരം ചെയ്യുന്നവർക്കു കാരണങ്ങളുണ്ട്. ശന്പളം കൂട്ടണം, വില കുറയ്ക്കണം എന്നു തുടങ്ങി സാമൂഹ്യവിരുദ്ധർ ചെയ്യുന്ന കുരുത്തക്കേടുകൾ വരെ പ്രത്യക്ഷസമരങ്ങൾക്കു വിഷയമാകാറുണ്ട്. അന്യനാട്ടിലെ പ്രശ്നങ്ങളിലും സ്വന്തംനാടിനെ സമ്മർദത്തിലാക്കി പ്രക്ഷോഭം നടത്തും. ഇതിൽ പൊതുവായതും സ്വകാര്യമായതുമായ വിഷയങ്ങളുണ്ട്.
പ്രതിഷേധത്തിനു തീർച്ചയായും ഇരയാകേണ്ടവരും ശിക്ഷിക്കപ്പെടേണ്ടവരും ഈ വിഷയങ്ങളിലുണ്ട്. പക്ഷേ, സമരങ്ങൾ മിക്കപ്പോഴും പൊതുജനത്തിനുനേരേയാകുന്നു. അവർ ബന്ദിയാക്കപ്പെടുകയും കഷ്ടത്തിലാകുകയും ചെയ്യുന്നു. പ്രതിസ്ഥാനങ്ങളിലുള്ളവർ സമരത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നില്ല. അതിനാൽതന്നെ സമരങ്ങൾ ഭൂരിഭാഗവും ഒരു ഫലവും ഉണ്ടാക്കാറുമില്ല.
സമരം നിലനിൽപ്പിന്
രാഷ്ട്രീയ പാർട്ടിക്കാരാണ് സമരങ്ങളുടെ കുത്തകക്കാർ. അവർ സമരങ്ങൾ ചെയ്തുകൊണ്ടിരിക്കും. ഒരേ മുന്നണിയിലുള്ളവർ ഒരേ വിഷയത്തിൽ വെവ്വേറെ സമരം സംഘടിപ്പിക്കും. ഒരു പാർട്ടിയിലുള്ളവർ ഗ്രൂപ്പുതിരിഞ്ഞുപോലും പൊതുപ്രശ്നത്തിൽ സമരങ്ങൾ നടത്താറുണ്ട്. ഭരണത്തിലുള്ളപ്പോൾ ചെയ്ത കാര്യങ്ങൾ പ്രതിപക്ഷത്താകുന്പോൾ എതിർക്കും.
പ്രതിപക്ഷം ഭരണപക്ഷത്താകുന്പോൾ സമരങ്ങളെ അപ്പാടെ തള്ളിപ്പറയും. സമരം ചെയ്യുന്ന രാഷ്ട്രീയക്കാരുടെ ആത്മാർഥതയ്ക്കും സമരരീതികൾക്കുംനേരേ ചൂണ്ടുവിരൽ ഉയരാൻ പ്രധാനകാരണം ഇതുതന്നെ.
പാർട്ടിക്കാർക്ക് സമരം ചെയ്യുക എന്നത് നിലനിൽപ്പിന്റെ കാര്യമാണ്. തങ്ങളും രംഗത്തുണ്ടെന്ന് അവർക്ക് പലരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്.
നാലാൾ അറിയാൻ അക്രമം
ധർണയോ സത്യഗ്രഹമോ നടത്തിയാൽ അത് അധികം പേരിലേക്ക് എത്തില്ല. റോഡ് തടസപ്പെടുത്തിയാൽ അത് നാലാൾ അറിയും. ഓഫീസിനു കല്ലെറിയുകയോ വാഹനങ്ങൾ തകർക്കപ്പെടുകയോ ചെയ്താൽ നാടാകെ പരക്കും. പരിക്കും മരണവുമൊക്കെ ഉണ്ടായാൽ സംഭവം കൊഴുക്കും. പാർട്ടി അതോടെ ഉഷാറാകും.
പണ്ടുതൊട്ടുള്ള ഈ ചിന്താഗതിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. സംഘടനകളുടെ വാർഷിക റിപ്പോർട്ടുകളിൽ ഭാരവാഹികൾക്ക് എഴുതിവയ്ക്കാനായിപ്പോലും സമരങ്ങൾ നടത്താറുണ്ട്. പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനായി പിരിവെടുക്കുന്നവരുണ്ട്. അതിൽ വെട്ടിപ്പ് നടത്തുന്നവരുമുണ്ട്.
പൊതുജനങ്ങളുടെ പണം വാങ്ങിയശേഷം അവരെ ബുദ്ധിമുട്ടിപ്പിച്ച് സമരം നടത്തുന്നതിൽ സംഘടനകൾക്ക് ഒരു മനഃപ്രയാസവും ഇല്ല. സമരങ്ങളെ വിമർശിച്ചാൽ സമരക്കാർ ന്യായീകരണങ്ങൾ നിരത്തും. നാടിനും നാട്ടുകാർക്കും വേണ്ടിയാണ് സമരമെന്നു പറഞ്ഞ് വായടപ്പിക്കാൻ നോക്കും. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശത്തെപ്പറ്റി വാചാലരാകും. സമരങ്ങളെ എതിർക്കുന്നവരെ അരാഷ്ട്രീയവാദികളെന്നോ പിന്തിരിപ്പന്മാരെന്നോ പരിഹസിക്കും.
അവകാശങ്ങൾ എല്ലാവർക്കും
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനയിൽ ഉറപ്പുനൽകുന്നുണ്ട്. പക്ഷേ, അത് പരമമല്ലെന്നു സുപ്രീംകോടതിതന്നെ പറയുന്നു. ഒരു വിഭാഗത്തിന്റെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റൊരു വിഭാഗത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതാകരുതെന്ന് പരമോന്നത കോടതി അടിവരയിട്ട് വ്യക്തമാക്കുന്നു. പൊതുവഴി തടസപ്പെടുത്തിയുള്ള സമരം അനുവദിക്കാനാവില്ലെന്നും സഞ്ചാരസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണെന്നും പ്രതിഷേധത്തിനു വേണ്ടിയുള്ള കൂടിച്ചേരലുകൾ നിയന്ത്രണങ്ങൾക്കു വിധേയമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അര നൂറ്റാണ്ടിനിടെയിൽ വിസ്മയകരമായ മാറ്റങ്ങൾ സംഭവിച്ച നാടാണ് കേരളം. തിരിച്ചറിയാൻ പറ്റാത്തവിധം നാടും നാട്ടുരീതികളും മാറിയിട്ടുണ്ട്. പുതുതലമുറ അടിമുടി വ്യത്യസ്തമാണ്. എന്നാൽ, സമരങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ നിൽക്കുകയാണ്. പൊളിച്ചെഴുത്തിന്റെ സമയം അതിക്രമിച്ചിട്ടും പൂച്ചയ്ക്ക് മണികെട്ടാൻ ആരും ഒരുക്കമല്ല.
വിദേശത്തേക്കു നോക്കാം
വിദേശത്തു കാണുന്ന നല്ല കാര്യങ്ങൾ സ്വന്തം നാട്ടിൽ നടപ്പാക്കാൻ ആരും മടിക്കാറില്ല. പുതിയ രീതികൾ പഠിക്കാൻ സർക്കാരുകൾ വിദേശത്തേക്ക് സംഘങ്ങളെ അയയ്ക്കാറുമുണ്ട്. ഗുണകരമായ മാറ്റങ്ങൾ ഇതുവഴി സംഭവിക്കാറുമുണ്ട്. സമരങ്ങളുടെ കാര്യത്തിൽ പഠനം നടത്താനോ മാറ്റങ്ങൾ വരുത്താനോ യാതൊരു ശ്രമവുമില്ല. മിക്ക വികസിത രാജ്യങ്ങളിലും പൊതുജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരങ്ങൾ നടക്കാറില്ല. വഴിതടയലും പണിമുടക്കും അവിടങ്ങളിൽ കേട്ടുകേൾവി മാത്രം. പൊതുനിരത്തിൽ ഉച്ചഭാഷിണിക്കും പടക്കം പൊട്ടിക്കലിനുമൊക്കെ കടുത്ത നിരോധനമാണ്.
പക്ഷേ, അവിടങ്ങളിലും പ്രതിഷേധങ്ങൾ നടക്കാറുണ്ട്. പ്രതിഷേധക്കാർ തങ്ങളുടെ ആവശ്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി പാതയോരത്ത് നിരന്നുനിൽക്കും. അതല്ലെങ്കിൽ വലിയ ചത്വരങ്ങളിലോ മൈതാനങ്ങളിലോ ഒത്തുകൂടും. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള കൂറ്റൻ പ്രകടനങ്ങൾ നടത്തിയാൽ പോലും ഗതാഗതം മുടങ്ങാതിരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കും. എന്നിരുന്നാലും ചില പ്രക്ഷോഭങ്ങൾ ഇവിടങ്ങളിലും കൈവിട്ടുപോകാറുണ്ട്. അത് അത്യപൂർവമാണെന്നു മാത്രം.
നീതിനിഷേധങ്ങൾ
നീതി നിഷേധിക്കപ്പെടുന്പോഴാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. ശന്പളത്തിലും ആനുകൂല്യങ്ങളിലുമടക്കം എല്ലാറ്റിനും വ്യക്തമായ മാനദണ്ഡങ്ങളും ശക്തമായ ഭരണസംവിധാനവും സുതാര്യമായ ഭരണനിർവഹണവും ഉണ്ടായാൽ നീതിനിഷേധ പ്രശ്നങ്ങൾ ഉണ്ടാവില്ല.
ഉദാഹരണത്തിന് എണ്ണവില അനിയന്ത്രിതമായി ഉയരുന്പോൾ അതിന്റെ കാര്യകാരണങ്ങൾ പൗരനു വ്യക്തമാകണം. തങ്ങൾ പറ്റിക്കപ്പെടുന്നതല്ലെന്നു ബോധ്യമായാൽ ജനം അത് ഉൾക്കൊള്ളും. മറിച്ചായാൽ പ്രകോപിതരാകും. കോവിഡിൽ ലോകം മുഴുവൻ അടച്ചിട്ടപ്പോൾ അതിന്റെ അനിവാര്യത ഉൾക്കൊണ്ട ലോകജനതയെ ഓർക്കുക.
സമരങ്ങൾക്ക് അറുതി വരുത്താൻ പ്രധാനമായി വേണ്ടത് പ്രതിഷേധിക്കാൻ അവസരം ഉണ്ടാക്കാതിരിക്കലാണ്. അതിനു വേണ്ടത് നീതി നിഷധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കലാണ്. ഭരണകൂടമാണ് ഇത് ചെയ്യേണ്ടത്. നിയമവ്യവസ്ഥയുള്ള രാജ്യത്ത് ഏതുകാര്യത്തിലും കോടതി മുഖേന പരിഹാരം കാണാനാവും.
എന്നാൽ, അനിയന്ത്രിതമായി വൈകുന്ന കോടതി നടപടികൾ കാരണം ഈ മാർഗം സ്വീകരിക്കാൻ ആളുകൾ മടിക്കുന്നു. കൂടുതൽ കോടതികളും ബെഞ്ചുകളും സ്ഥാപിച്ച് ഇവിടെയുമാകാം മാറ്റം.
സഹനസമരങ്ങൾ
സമരമല്ലാതെ മറ്റു വഴികളൊന്നുമില്ലെന്നുവന്നാൽ മാത്രമായിരിക്കണം സമരം. നീതി നിഷേധിക്കുന്ന കേന്ദ്രമേതോ അതിനു നേരേയാകണം സമരം ചെയ്യേണ്ടത്. ആർക്കെതിരേയാണോ സമരം അവർക്കു പരിഹരിക്കാൻ കഴിയുന്നതായിരിക്കണം സമരവിഷയം.
ഒരുക്കങ്ങളോടെ തുടങ്ങുന്ന സമരത്തിന് വേഗത്തിൽ ഫലപ്രാപ്തി ഉറപ്പ്. അക്രമസമരത്തേക്കാൾ ശക്തി, സഹനസമരത്തിനുണ്ടെന്നു നമ്മുടെ സ്വാതന്ത്ര്യസമരംതന്നെ സാക്ഷ്യം. പൊതുജനങ്ങളുടെ അനുഭാവവും സഹനസമരങ്ങൾക്കേ കിട്ടൂ.
എം. റോയ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
Latest News
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top