സ്വാതന്ത്ര്യസമരവും പയ്യന്നൂരും
Tuesday, November 16, 2021 11:48 PM IST
ഉപ്പു സത്യഗ്രഹത്തിന്‍റെ അലയൊലികൾ അങ്ങ് വടക്കേ ഇന്ത്യയിൽ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഇങ്ങ് തെക്കേ ഇന്ത്യയിലെ തമിഴ്നാട്ടിലും കേരളത്തിലുമൊക്കെ അനുബന്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്നു.

1928 ലെ സൈമണ്‍ കമ്മീഷൻ ബഹിഷ്കരണവും അതിനെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുമാണ് കേരളത്തിലെ പയ്യന്നൂരെന്ന പ്രദേശത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിന്‍റെ ഭാഗമാക്കിയത്.

പിന്നീട് ചരിത്ര പ്രാധാന്യമുള്ള പല സംഭവങ്ങൾക്കും പയ്യന്നൂർ വേദിയായി. 1930 മാർച്ച് ഒന്പതിന് വടകരയിൽ ചേർന്ന കെപിസിസി യോഗമാണ് കേരളത്തിലെ ഉപ്പു സത്യഗ്രഹത്തിനുള്ള അനുമതി നൽകിയത്.

1930 ഏപ്രിൽ 13 ന് കെ. കേളപ്പന്‍റെ നേതൃത്വത്തിൽ കെ.ടി. കുഞ്ഞിരാമൻ മാസ്റ്റർ, പി. കൃഷ്ണപിള്ള, ഒയ്യാരത്ത് ശങ്കരൻ നന്പ്യാർ, സി.എച്ച്. ഗോവിന്ദൻ എന്നിവർ കോഴിക്കോട്ടുനിന്നു പയ്യന്നൂരിലേക്ക് ജാഥ നയിച്ചു. ദണ്ഡി യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ യാത്ര. ഏപ്രിൽ 22 ന് പയ്യന്നൂരിൽ ജാഥ പയ്യന്നൂരിലെത്തി.


ഏപ്രിൽ 23 ന് രാവിലെ കെ. കേളപ്പന്‍റെ നേതൃത്വത്തിൽ സംഘം പയ്യന്നൂരിലെ ഉളിയത്ത് കടവിൽ എത്തി കടൽ വെള്ളമെടുത്ത് ഉപ്പു കുറുക്കി പയ്യന്നൂർ അങ്ങാടിയിൽ വിറ്റു. വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം, മദ്യവർജനം, അയിത്തോച്ചാടനം എന്നീ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം പയ്യന്നൂരിൽ സജീവമായിരുന്നു. 1934ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജിയും. 1953ൽ ആചാര്യ വിനോബാ ഭാവേയും പയ്യന്നൂർ സന്ദർശിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.