കരളിനെ തൊട്ടുകളിക്കുന്ന കാൻസർ
Tuesday, November 16, 2021 1:52 AM IST
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ശ്വാസകോശത്തിനു താഴെ വലതു വശത്ത് വാരിയെല്ലുകൾക്കടിയിലാണ് കരളിന്‍റെ സ്ഥാനം. മറ്റ് അവയവങ്ങളെപ്പോലെ കരളിനേയും കാൻസർ ബാധിക്കാറുണ്ട്. മുതിർന്നവരിൽ ലിവർ കാൻസറിന്‍റെ ഏറ്റവും സാധാരണമായ രൂപമാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (എച്ച്സിസി).

ഓരോ വർഷവും ഇന്ത്യയിൽ മുപ്പത്തിനാലായിരത്തിലേറെ ആളുകളാണ് ലിവർ ക്യാൻസർ ബാധിതരാകുന്നത്. മുപ്പത്തിമൂവായിരത്തോളം പേർ ഇതുമൂലം മരണപ്പെടുന്നു. 40 മുതൽ70 വരെ വയസുള്ള ആളുകളിലാണ് ലിവർ കാൻസർ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് കരൾ കാൻസർ രോഗബാധ പുരുഷന്മാരിൽ നാലു മടങ്ങു കൂടുതലാണ്.

കരൾ കാൻസറിന്‍റെ അപകട സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.‌ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകൾ ശരീരത്തിൽ നീണ്ടു നിൽക്കുന്ന അണുബാധയാണ്. ലിവർ കാൻസർ ബാധിതനായ ഒരാളുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശമാക്കുന്നതിലെ ഒരു പ്രധാന കാരണവും ഈ വൈറസുകൾ തന്നെ. രോഗിയുടെ പ്രായം, സിറോസിസ്, അമിത മദ്യപാനം, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവയും സ്ഥിതി ഗുരുതരമാക്കും.

പ്രതിരോധ പ്രവർത്തനങ്ങൾ

1)ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധയേൽക്കാതെ നോക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്യുക. 2) മദ്യപാനവും പുകവലിയും നിയന്ത്രിക്കുക. 3) ശരീരഭാരം ആരോഗ്യകരമായ അളവിൽ നിലനിർത്തുക. 4) കാൻസർ വരുത്തിവയ്ക്കാൻ സാധ്യതയുള്ള രാസവസ്തുക്കളുമായുള്ള സമ്പർക്കം നിയന്ത്രിക്കുക. 5) ലിവർ കാൻസറിന് സാധ്യത കൂട്ടുന്ന തരത്തിലുള്ള രോഗങ്ങൾ ബാധിച്ചാൽ കൃത്യമായ ചികിത്സ തേടുക.

രോഗലക്ഷണങ്ങൾ ശരീരം പ്രകടമായി കാണിക്കാൻ വൈകുന്നതുകൊണ്ടുതന്നെ ലിവർ കാൻസർ തുടക്കത്തിലേ കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ടുതന്നെ പ്രതിരോധശേഷി കുറഞ്ഞവരും രോഗബാധ സാധ്യത കൂടുതലുള്ളവരും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതാണ് ഉചിതം.

രോഗ ലക്ഷണങ്ങൾ

ശരീരഭാരം കുത്തനെ കുറയുക, വിശപ്പില്ലായ്മ, ലഘു ഭക്ഷണം കഴിച്ചാൽപോലും വയർ നിറഞ്ഞതായി അനുഭവപ്പെടുക, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, കരൾ വികസിക്കുകയും വലതു ഭാഗത്തെ വാരിയെല്ലുകൾക്കു താഴെ നിറഞ്ഞതുപോലെ അനുഭവപ്പെടുകയും ചെയ്യുക, ഇടതുവശത്തെ വാരിയെല്ലുകൾക്കടിയൽ വലിയ പ്ലീഹ (SPLEEN) നിറഞ്ഞതായി അനുഭവപ്പെടുക, അടിവയറ്റിലോ വലതു തോളെല്ലിന്‍റെ വശങ്ങളിലോ വേദന, ഉദരത്തിൽ വീക്കമോ ദ്രാവകമോ രൂപപ്പെടുക, ചൊറിച്ചിൽ, മഞ്ഞപ്പിത്തം, പനി, ചർമ്മത്തിലൂടെ കാണാൻ കഴിയുന്ന തരത്തിൽ വയറിലെ ഞരമ്പുകൾ വികസിക്കുക, അസാധാരണമായ ചതവ്, രക്തസ്രാവം തുടങ്ങിയവയും ലിവർ ക്യാൻസറിന്‍റെ ലക്ഷണങ്ങളാണ്.


ഇവയിൽ ഒന്നോ അതിലധികമോ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിലും അത് ക്യാൻസറാണെന്ന് അർത്ഥമില്ല. എങ്കിലും രോഗലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകുന്ന സാഹചര്യത്തിൽ ഡോക്ടറെ കണ്ടു പരിശോധിക്കുന്നതാണ് നല്ലത്.

ചികിത്സകൾ

ശസ്ത്രക്രിയ: ലിവർ കാൻസർ ഭേദമാക്കാൻ ഏറ്റവും നല്ല മാർഗം ശസ്ത്രക്രിയയോ കരൾ മാറ്റിവയ്ക്കലോ ആണ്.

അബ്ലേഷൻ: കരളിലെ ട്യൂമറുകൾ നീക്കം ചെയ്യാതെ അവയെ നശിപ്പിക്കുന്ന ചികിത്സ.

എംബോലൈസേഷൻ: കരളിലെ ട്യൂമറിലേക്കുള്ള രക്തപ്രവാഹം തടയാനോ കുറയ്ക്കുന്നതിനോ ആയി കരളിലെ ധമനിയിലേക്ക് നേരിട്ട് പദാർത്ഥങ്ങൾ കുത്തിവയ്ക്കുന്ന ചികിത്സ രീതി.
റേഡിയേഷൻ തെറാപ്പി: തീവ്രത കൂടിയ ഊർജ കണങ്ങൾ‌ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതി.

ടാർഗെറ്റഡ് ഡ്രഗ് തെറാപ്പി: കീമോതെറാപ്പിക്ക് സമാനമായി മരുന്നുകൾ രക്തത്തിൽ പ്രവേശിപ്പിച്ച് ശരീരത്തിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും എത്തിക്കുന്നു. ഇത് ശരീരത്തിന്‍റെ മുക്കിലും മൂലയിലേക്കും പടർന്ന ക്യാൻസർ കോശങ്ങൾക്കെതിരേ പ്രവർത്തിക്കും.

ഇമ്യൂണോതെറാപ്പി: ഒരു മനുഷ്യന്‍റെ ശരീരത്തിൽ സ്വാഭാവികമായുള്ള രോഗപ്രതിരോധ സംവിധാനത്തെ ഉപയോഗിച്ച് കാൻസർ കോശങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിന് സഹായിക്കുന്ന ചികിത്സ രീതി.

കാൻസറിന്‍റെ വ്യാപ്തിയും രോഗിയുടെ ആരോഗ്യസ്ഥിതിയും ആശ്രയിച്ചാണ് ഏത് ചികിത്സരീതിയാണ് സ്വീകരിക്കേണ്ടതെന്നു തീരുമാനിക്കുക. ഇതു രോഗിയെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റിന്‍റെ വിവേചനാധികാരം കൂടിയാണ്.

ഡോ. പ്രശാന്ത് പരമേശ്വരൻ
(ലേഖകൻ കോഴിക്കോട് എംവിആർ കാൻസർ സെന്‍ററിലെ കൺസൾട്ടന്‍റ് മെഡിക്കൽ ഓങ്കോളജിസ്റ്റാണ്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.