Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അഫ്ഗാൻ തടവറയിലെ രോദനങ്ങൾ
Monday, July 19, 2021 1:09 AM IST
സ്വർഗം തേടി ചെന്നതു തടവറയിൽ -1 / സ്റ്റാഫ് ലേഖകൻ
നിമിഷയും മെറിൻ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും വീണ്ടും വാർത്തകളിൽ നിറയുകയാണ്. അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാൻ സർക്കാരിന്റെ നിർദേശം ഇന്ത്യ തള്ളിക്കളഞ്ഞു. ഇവർക്കുവേണ്ടി കരയുന്ന മനുഷ്യാവകാശ പ്രവർത്തകരിൽ ചിലർ അറിയണം ഇവർ അഫ്ഗാനിലേക്കു പോയതു ജോലി തേടിയല്ല, ഭീകരപ്രവർത്തനത്തിനാണെന്ന്. മറ്റു രാജ്യങ്ങളിൽ അസമാധാനം നിറയ്ക്കാൻ പോയവരാണ്. അഫ്ഗാനിൽ ഭർത്താക്കൻമാർ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു.
ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഐഎസിനു ക്ഷീണമുണ്ടായി. സാന്പത്തിക സ്രോതസുകൾ അടഞ്ഞതോടെ ഭക്ഷണത്തിനുപോലും വകയില്ലാത്ത അവസ്ഥയിലേക്ക് അവർ വീണു. ഇതോടെയാണ് സ്ത്രീകൾ അടക്കമുള്ളവർ അഫ്ഗാൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയത്. ഇവരിൽ ഭൂരിഭാഗവും ഇന്നു മാതൃരാജ്യങ്ങളിലേക്കു തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു.
ഐഎസ് ഭീകര സംഘടനയിൽ ചേർന്ന ഒട്ടേറെ പെണ്‍കുട്ടികൾ ഇന്ന് കുട്ടികളുമായി ജയിലിലും ഭീകരരുടെ ക്യാന്പുകളിലുമാണ്. എന്നാൽ ഭീകരതയ്ക്കു പിന്നാലെ പോയവരെ തിരികെ എത്തിക്കാൻ ഒരു രാജ്യവും തയാറാകുന്നില്ല. തയാറാകുകയുമില്ല.
ഭർത്താക്കൻമാർ മരിച്ചതോടെ ഇവർ മുന്നിൽ ശൂന്യത മാത്രം കാണുന്നു. ഭീകരക്യാന്പിലോ അവരുടെ താവളത്തിലോ ജീവിച്ചാൽ ഒന്നുകിൽ പലരുടെയും ഭാര്യമാരായി മാറ്റപ്പെടാം. അല്ലെങ്കിൽ ലൈംഗികത്തൊഴിലാളികളായി മാറാം. അതിൽനിന്നു രക്ഷപ്പെടാൻ പലരും ഏതെങ്കിലും ഭീകരനെ വീണ്ടും വിവാഹം കഴിക്കും. താലിബാനെ പോലെയുള്ള ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാൻ കീഴടക്കുന്ന കാലത്തു ജയിലിൽ കിടക്കുന്ന ഇവരുടെ ജീവിതം എന്താകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
‘സ്വർഗം’ തേടി പോയവർ
ഞങ്ങൾ സ്വർഗം തേടി പോകുന്നു; ഇനി ഞങ്ങളെ അന്വേഷിക്കേണ്ട. ഇതായിരുന്നു അവ രുടെ വാക്കുകൾ. അതിനവർ മതം മാറി. മാതാപിതാക്കളെ മറന്നു. കുടുംബത്തിന്റെ വേരുകൾ അറുത്തു മാറ്റി കടന്നുപോയി. നാലു മലയാളി പെണ്‍കുട്ടികൾ. കൂടെ ഭർത്താക്കൻമാരും ഉണ്ടായിരുന്നു. കേരളത്തിൽനിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ഗൾഫ് രാജ്യങ്ങളിലൂടെ അഫ്ഗാനിസ്ഥാനിലെത്തി. സ്വന്തം മതരാഷ്ട്രം കെട്ടിയുയർത്താൻ യുദ്ധത്തിലേർപ്പെട്ടു. ജനങ്ങളെ കൊന്നൊടുക്കി. ചാവേറായി മാറിയവർ ധാരാളം.
സ്ത്രീകളെയും കുട്ടികളെയും പട്ടാളത്തിനുമുന്നിൽ പ്രതിരോധമാക്കി നിർത്തി. എന്നിട്ടു കുട്ടികളെ കൊല്ലുന്നേ എന്ന പ്രചാരണം അഴിച്ചുവിട്ടു. ഭർത്താക്കൻമാർ ശത്രുക്കളാൽ കൊല്ലപ്പെട്ടു. പെണ്‍കുട്ടികൾ പട്ടാളത്തിനു കീഴടങ്ങി. കൈക്കുഞ്ഞുങ്ങളുമായി അവർ ജയിലിൽ അടയ്ക്കപ്പെട്ടു. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവർ. കേരളത്തിൽനിന്നുള്ള സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ, റഫീല (നബീസ) എന്നിവരാണ് അഫ്ഗാൻ ജയിലിലുള്ളത്.
നിരവധി മലയാളികൾ ഐഎസ് ക്യാന്പിലേക്കു പോയിട്ടുണ്ട്. ഡോക്ടർമാരും എൻജിനിയർമാരും വരെ കേരളത്തിൽനിന്നു പോയി. എന്നാൽ ഈ നാലുമലയാളി പെണ്‍കുട്ടികൾ ഇരകളായി മാറുകയായിരുന്നു. ഇവരെ പ്രണയിച്ചു വീഴ്ത്തി ഇരകളാക്കുകയായിരുന്നു. മതം മാറി ഇസ്ലാമാകുകയും ഐഎസിൽ ചേർന്നു ജിഹാദിന് ഇറങ്ങിത്തിരിക്കുകയും ചെയ്ത യുവതികളുടെ പോരാട്ടം ഒടുവിൽ എത്തിനിൽക്കുന്നത് അഫ്ഗാൻ ജയിലഴിക്കുള്ളിലാണ്.
26 പുരുഷൻമാരും 13 സ്ത്രീകളും 21 കുട്ടികളും അടക്കം 60 പേരാണ് ഇന്ത്യയിൽനിന്ന് അഫ്ഗാനിസ്ഥാൻ വഴി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര ഭീകരസംഘടനയിൽ ചേർന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. യുഎഇ, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങൾ വഴിയാണ് ഇവർ തങ്ങളുടെ യാത്ര തീരുമാനിച്ചത്. ആദ്യ ഗ്രൂപ്പ്, 2016 മേയിലാണ് അഫ്ഗാനിലെ നാൻഗർഹാറിലെത്തിച്ചേർന്നത്. അഫ്ഗാനിലെ ഐഎസ് നിയന്ത്രിത മേഖലയാണിത്. അവസാന സംഘം 2018 നവംബറോടു കൂടിയും.
ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ആറു യുവതികളടക്കം 21 പേരുടെ ചിത്രങ്ങളാണ് ’മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽപ്പെടുത്തി എൻഐഎ പുറത്തുവിട്ടത്. ഇവരിൽ 14 പേർ 26 വയസിൽ താഴെയുള്ളവരാണ്. 36 വയസുള്ള കോഴിക്കോട് സ്വദേശി ഷജീർ മനഗലശേരിയാണ് കൂട്ടത്തിൽ പ്രായം ചെന്നയാൾ. ചെറിയ സംഘങ്ങളായാണ് ഇവർ രാജ്യം വിട്ടത്. ഐഎസിൽ 24 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. 10 സ്ത്രീകളും 21 കുട്ടികളും 2019 നവംബർ 15ന് അഫ്ഗാനിസ്ഥാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയിരുന്നു.
13 രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റിലെ 408 അംഗങ്ങളെ തടവിൽ പാർപ്പിച്ചിട്ടുള്ളതായാണ് നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് കാബൂളിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. ഇതിൽ നാല് ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാക്കിസ്ഥാനികളും രണ്ടു ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമാണുള്ളത്. തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാൻ സർക്കാർ ചർച്ചകൾ നടത്തുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. മലയാളികൾ ജയിലിൽ തന്നെയാണ്.
2019 ഡിസംബറിൽ കാബൂളിൽ വച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കുട്ടികൾക്കൊപ്പം കഴിയുന്ന നാലു വനിതകളെയും കണ്ടിരുന്നു. ഇവരുമായി നടത്തിയ അഭിമുഖത്തിൽനിന്ന് ഇവർക്ക് ഇപ്പോഴും തീവ്രമൗലികവാദ നിലപാടാണുള്ളതെന്നു മനസിലായെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഫ്രാൻസ് സ്വീകരിച്ച മാതൃകയിൽ ഇവരെ അവിടെത്തന്നെ വിചാരണ ചെയ്യാൻ അഫ്ഗാനിസ്ഥാൻ അധികൃതരോട് അഭ്യർഥിക്കണമെന്നാണ് കരുതുന്നതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതേ നിലപാടു തന്നെയാണ് ഇന്ത്യ സ്വീകരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐഎസിലെ സ്ത്രീകൾക്ക് ചാവേർ ആക്രമണത്തിനു പരിശീലനം ലഭിച്ചതിന് തെളിവുണ്ട്. കുട്ടികൾക്കു പോലും മാരകായുധങ്ങൾ ഉപയോഗിക്കാൻ അറിയാം. നഴ്സറി ക്ലാസുകളിൽ മനുഷ്യന്റെ കഴുത്ത് അറുക്കാനുള്ള പരിശീലനം നല്കിയാൽ എന്തായിരിക്കും സ്ഥിതി. ഇതെല്ലാം ഐഎസ് ക്യാന്പിൽ നല്‍കുന്നുണ്ട്. തോക്ക് ഉപയോഗിക്കാനും കഴുത്ത് അറുക്കാനും പഠിപ്പിക്കുന്നു.
ഐഎസിൽ ചേർന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിൽ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ നീക്കവും. എന്നാൽ, ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുൻ അംബാസഡർ കെ.പി. ഫാബിയൻ ആവശ്യപ്പെട്ടിരുന്നു. മടക്കികൊണ്ടുവരാതിരിക്കാൻ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാൽ മറ്റ് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നുമാണു ഫാബിയൻ പറഞ്ഞത്. അതേസമയം, ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്.
കേരളത്തിൽനിന്നു പോയ നാലു പെണ്‍കുട്ടികളിൽ രണ്ടു പേർ ക്രിസ്ത്യൻ മതവിശ്വാസികളായിരുന്നു. ഒരാൾ ഹിന്ദുവും ഒരാൾ മുസ്ലിമും. ക്രിസ്ത്യൻ, ഹിന്ദു പെണ്‍കുട്ടികൾ മതം മാറി മുസ്ലിം നാമം സ്വീകരിച്ചാണ് ജിഹാദിനായി പുറപ്പെട്ടത്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്ണീരിനു യാതൊരു വിലയും കല്പിക്കാതെ പോയവർ.
( തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top