മുഖം മിനുങ്ങിയാല്‍ മോടിയേറില്ല
Friday, July 9, 2021 11:53 PM IST
നരേന്ദ്ര മോദി അധികാരത്തിലേറി ഏഴാം വര്‍ഷം മന്ത്രിസഭയുടെ മുഖം മിനുക്കിയതാണു വാര്‍ത്ത. മുഖം നന്നാകാത്തപ്പോള്‍ കണ്ണാടി മാറുന്നതുപോലെ. കോവിഡും സാമ്പത്തികതളര്‍ച്ചയും തൊഴില്‍-വരുമാന നഷ്ടവും വലുതാണ്. കൃഷി, വ്യാവസായിക, ഉത്പാദന, നിര്‍മാണ, ടൂറിസം, കയറ്റുമതി അടക്കമുള്ള സമസ്ത മേഖലകളിലും രാജ്യം പിന്നോട്ടടിച്ചു.

പശ്ചിമബംഗാള്‍, തമിഴ്‌നാട്, കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടി കൂടിയായപ്പോള്‍ പ്രതിച്ഛായ മങ്ങുന്നുവെന്നതു വെറും തോന്നല്‍ മാത്രമല്ലെന്നു മോദിക്കും മനസിലായി. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ അഴിച്ചുപണി പലരും പ്രതീക്ഷിച്ചതിലേറെ വിപുലമായി.

പ്രബലരായ രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവ്‌ഡേക്കര്‍, രമേശ് പൊക്രിയാല്‍ നിഷാങ്ക്, ഡോ. ഹര്‍ഷ വര്‍ധന്‍, തവര്‍ചന്ദ് ഗെലോട്ട്, ഡി.വി. സദാനന്ദ ഗൗഡ, സന്തോഷ് കുമാര്‍ ഗാങ്‌വര്‍, ബാബുള്‍ സുപ്രിയോ തുടങ്ങി 12 പേരെയാണു മന്ത്രിസഭയില്‍നിന്ന് ഒറ്റയടിക്കു നീക്കിയത്. സ്ഥാനക്കയറ്റം നല്‍കിയ ഏഴു സഹമന്ത്രിമാര്‍ ഉള്‍പ്പെടെ പുതിയ 15 കാബിനറ്റ് മന്ത്രിമാര്‍. ഇവരടക്കം 43 മന്ത്രിമാരാണു പുതുതായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മോദി മന്ത്രിസഭയില്‍ 77 പേരായി.

തലയനങ്ങാതെ ഉടലനങ്ങി

വകുപ്പുമാറ്റങ്ങള്‍കൂടി നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ മോദി മന്ത്രിസഭയുടെ സമ്പൂര്‍ണ അഴിച്ചുപണി. മുഖം മിനുക്കിയ മെഗാ വികസനം. യുവാക്കള്‍ക്കും വനിതകള്‍ക്കും പിന്നാക്ക, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസമുള്ളവര്‍ക്കും വലിയ പ്രാതിനിധ്യം. മന്ത്രിസഭയുടെ ശരാശരി പ്രായം 58 ആയി കുറഞ്ഞു. നേരത്തെയിത് 61 വയസായിരുന്നു. മന്ത്രിസഭയില്‍ 11 പുതിയ വനിതകളും ഒബിസി വിഭാഗത്തില്‍നിന്ന് 27പേരും പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍നിന്ന് എട്ടുപേര്‍ വീതവുമുണ്ട്.

നാലു മുന്‍ മുഖ്യമന്ത്രിമാര്‍, 13 അഭിഭാഷകര്‍, ഏഴു മുൻ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനിയര്‍മാര്‍ എന്നിവരും പുതിയ മന്ത്രിമാരിള്‍ ഉള്‍പ്പെടുന്നു. യോഗ്യതയുള്ളവരെയും പ്രഫഷണലുകളെയും വ്യവസായികളെയും മന്ത്രിമാരാക്കി. പലതുകൊണ്ടും മികവുറ്റതാകും പുതിയ മന്ത്രിസഭ- ബിജെപി കേന്ദ്രങ്ങളും മോദി അനുകൂല മാധ്യമങ്ങളും പുറത്തുവിട്ട പ്രചാരണത്തിന്‍റെ കാതലാണിത്. ഒരു തരത്തില്‍ ശരിയുമാണ്. അത്രയും നല്ലത്.

പക്ഷേ, മന്ത്രിസഭയുടെ തലപ്പത്തെ സുപ്രധാനമായ ആറു പദവികളിലോ വകുപ്പുകളോ ചലനമില്ല. ഉടലനങ്ങിയെങ്കിലും തലയനങ്ങിയില്ല. എന്‍ഡിഎ സര്‍ക്കാരിന്‍റെ കാതലില്‍ മാറ്റമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധത്തിലായ ധനമന്ത്രി നിര്‍മല സീതാരാമനും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും മാറിയില്ല. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും തുടരും. ഒരു സഹമന്ത്രി മാത്രമായിരുന്ന വിദേശകാര്യ വകുപ്പില്‍ പൊടുന്നനെ മൂന്നു സഹമന്ത്രിമാരെത്തി.

വിദേശകാര്യ വകുപ്പിലെ ഏക സഹമന്ത്രിയായിരുന്ന വി. മുരളീധരന്‍ മധ്യ അമേരിക്കയിലെയും കരീബിയന്‍ ദ്വീപിലെയും മൂന്നു രാജ്യങ്ങളില്‍ സന്ദര്‍ശനത്തിലായിരിക്കെ അദ്ദേഹത്തിന്‍റെ പ്രാധാന്യം കുറച്ചു. മിടുമിടുക്കിയായ മീനാക്ഷി ലേഖിയും ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിംഗും കൂടി വിദേശകാര്യ സഹമന്ത്രിമാരായി. മുരളി ഇന്നു തിരിച്ചുവരുമ്പോള്‍ കസേര ഉണ്ടാകുക എന്നതു ഭാഗ്യം.

അമിതമായി ഷാ തന്നെ

കേന്ദ്രമന്ത്രിസഭയില്‍ പുറമേയുള്ള മാറ്റം ഫലത്തിലില്ല. മോദി-അമിത് ഷാ ഭരണം തുടരും. അതില്‍ തര്‍ക്കമോ സംശയമോ ആര്‍ക്കും ഉണ്ടായിരുന്നുമില്ല. കഴിഞ്ഞ ആറു വര്‍ഷം തുടര്‍ന്ന നയങ്ങളും പരിപാടികളും തുടരും. രാജ്‌നാഥും നിര്‍മലയും നിതിന്‍ ഗഡ്കരിയും മുതല്‍ ജെ.പി. നഡ്ഡ വരെയുള്ള പ്രബലരും മുതിര്‍ന്നവരും പോലും മോദി-ഷാ കൂട്ടുകെട്ടിന്‍റെ തീരുമാനങ്ങള്‍ അനുസരിക്കുക മാത്രമേ രക്ഷയുള്ളൂ.

അതിനാല്‍ 43 അല്ല, എല്ലാവരെയും മാറ്റിയാലും മോദി മന്ത്രിസഭയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാകില്ല. മോദി മന്ത്രിസഭയിലെ പ്രധാനികളെന്നു തോന്നിച്ച രവിശങ്കര്‍ പ്രസാദ്, ജാവ്‌ഡേക്കര്‍, ഹര്‍ഷവര്‍ധന്‍ തുടങ്ങിയവരെ കറിവേപ്പിലെ പോലെ കളഞ്ഞതോടെ ഇക്കാര്യത്തിന് അടിവരയിട്ടു. മോദിയും ഷായും മാത്രമാണ് എന്‍ഡിഎ മന്ത്രിസഭ.

സ്വന്തം മുഖങ്ങള്‍ തന്നെയാണ് ഇരുവരുമെന്നതിനാല്‍ ആര്‍എസ്എസിന്‍റെ റോള്‍ പോലും ഇവരിലൂടെയാകും. മന്ത്രിമാരുടെ മാറ്റവും വകുപ്പുമാറ്റവുമെല്ലാം ചതുരംഗക്കളിയിലെ കാലാളുകളുടെ മാറ്റത്തിനു തുല്യം. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന യുപി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യവും പ്രാധാന്യവും കൂട്ടിയതിലെ രാഷ്‌ട്രീയ താത്പര്യവും വ്യക്തമാണ്. 2024 വരയെുള്ള ഭരണനേട്ടങ്ങളെക്കാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയാണു താത്കാലിക ലക്ഷ്യം.

മാറ്റമില്ലാത്ത അജന്‍ഡകള്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കലും മുത്തലാക് നിരോധനവും മുതല്‍ ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കിയ അനുച്ഛേദം 370 റദ്ദാക്കലും ജമ്മു കാഷ്മീരിനെ വെട്ടിമുറിച്ചതും അടക്കമുള്ള അജന്‍ഡകള്‍ ഓരോന്നായി നടപ്പാക്കുന്നതിലാണു ബിജെപി മന്ത്രിസഭയ്ക്കു പ്രാധാന്യം.

രാമക്ഷേത്ര നിര്‍മാണവും ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ പ്രതിമനിര്‍മാണവും പോലുള്ളവയും ഇതേ നയസമീപനത്തിന്‍റെ ഭാഗമാണ്. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുകയെന്ന സംഘപരിവാര്‍ അജന്‍ഡയിലേക്കു കാര്യങ്ങള്‍ അതിവേഗം എത്തിക്കുകയാണ്. ജുഡീഷറിയും മാധ്യമങ്ങളും മുതല്‍ കേന്ദ്ര ഏജന്‍സികള്‍ വരെയെല്ലാം സര്‍ക്കാരിന്‍റെ ചൊല്‍പ്പടിക്കു നില്‍ക്കുന്നുവെന്ന ആക്ഷേപങ്ങള്‍ വേറെയും.


വിചാരണത്തടവിലിട്ടു ഫാ. സ്റ്റാന്‍ സ്വാമിയെ കൊലപ്പെടുത്തിയതും യുഎപിഎ, സെഡീഷന്‍ പോലുള്ള രാജ്യദ്രോഹക്കുറ്റം ചുമത്തി എതിര്‍ശക്തികളെ ഇല്ലായ്മ ചെയ്യുന്നതുമായ നടപടികളും തുടരും. ബീഫിന്‍റെ പേരിലും അല്ലാതെയുമുള്ള വര്‍ഗീയ സംഘര്‍ഷങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ദളിത് പീഡനങ്ങളുമെല്ലാം മതപരവും ജാതീയവുമായ മേധാവിത്വം സ്ഥാപിച്ചെടുക്കലിന്‍റെ രൂപഭേദങ്ങള്‍ മാത്രമാകും.

ചങ്ങാത്ത മുതലാളിത്തം മാറില്ല

ചങ്ങാത്ത മുതലാളിമാരെ സഹായിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സാമ്പത്തികനയത്തിനും മാറ്റം പ്രതീക്ഷിക്കരുത്. അംബാനിമാരും അദാനിമാരും ടാറ്റയും ബിര്‍ലയും മുതലുള്ളവര്‍ ഇനിയും തടിച്ചുകൊഴുക്കും. രാജ്യത്തെ 98 ശതമാനം പേരും ദുരിതത്തിലും വരുമാന നഷ്ടത്തിലുമായപ്പോഴും വന്‍കിട കോര്‍പറേറ്റുകള്‍ മാത്രം കോവിഡ് കാലത്തും സമ്പത്തില്‍ വലിയ വര്‍ധനയുണ്ടാക്കി. ഭരിക്കുന്ന സര്‍ക്കാരിലെ പ്രബലരുടെ സഹായമില്ലാതെ ഇതു സാധ്യമാകില്ല.
ജനം കൊടിയ വിഷമത്തിലും എല്ലാ മേഖലകളും പ്രതിസന്ധിയിലും ആയിരിക്കുമ്പോഴും പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ കൂട്ടിയതിന്‍റെ ഗുണം സര്‍ക്കാരിനു മാത്രമല്ല. റിലയന്‍സിന്‍റെ നേട്ടം കാണാതെ പോകില്ല. യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ റഫാല്‍ ജെറ്റ് പ്രതിരോധ ഇടപാട് റദ്ദാക്കിയതും രാജ്യനന്മയ്ക്കാകില്ല. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിനെ തഴഞ്ഞ് അനില്‍ അംബാനിയുടെ കമ്പനിക്ക് റഫാല്‍ ഇടപാടിന്‍റെ അനുബന്ധ കരാര്‍ നല്‍കിയത് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ താത്പര്യത്തിലാണെന്നു ഫ്രഞ്ച് പ്രധാനമന്ത്രി തന്നെ തുറന്നുപറഞ്ഞു.

കോളിളക്കമുണ്ടാക്കിയ വിവാദ കാര്‍ഷിക ബില്ലുകള്‍ മാത്രം മതിയാകും രാജ്യത്തിന്‍റെ സാമ്പത്തിക, കാര്‍ഷിക, വ്യാവസായിക നയങ്ങള്‍ തീരുമാനിക്കുന്ന ശക്തികളെ മനസിലാക്കാന്‍. കൊടുംതണുപ്പും ചുട്ടുപൊള്ളുന്ന ചൂടും കോവിഡും പോലീസ് ഭീഷണികളും നേരിട്ട് ഏഴു മാസം പിന്നിടുന്ന കര്‍ഷക സമരത്തോടുള്ള നിഷേധ നിലപാടില്‍ കാര്യങ്ങള്‍ പച്ചവെള്ളം പോലെ വ്യക്തമാണ്. കാര്‍ഷിക ബില്ലുകളും, വന്‍കിട ബിസിനസുകാരെയും പൂഴ്ത്തിവയ്പുകാരെയും സഹായിക്കുന്ന അവശ്യ സാധന ഭേദഗതി ബില്ലും പിന്‍വലിക്കില്ലെന്നു പുതിയ മോദി മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവര്‍ത്തിച്ചതിലും കാര്യം തെളിയുന്നുണ്ട്.

കോവിഡ് പാക്കേജ് ഭേദം

മുഖം മിനുക്കിയ മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ കോവിഡ് അടിയന്തര പാക്കേജിനായി 23,123 കോടി രൂപ അനുവദിച്ചതു ചെറുതെങ്കിലും നല്ല തുടക്കമായി. സംസ്ഥാന സര്‍ക്കാരുകളുടേതാണു ഇതില്‍ 8,000 കോടി. പക്ഷേ കഴിഞ്ഞ വര്‍ഷം മധ്യത്തിലെങ്കിലും വേണ്ട തീരുമാനമായിരുന്നു ഇതെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡ്യവ്യ പോലും സമ്മതിക്കും.

കോവിഡ് കേസുകളിലും മരണസംഖ്യയിലും ലോകത്തു മൂന്നാമതെത്തിയതു മിച്ചം. ശ്മശാനങ്ങളിലും, സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ പാര്‍ക്കുകളിലും പാര്‍ക്കിംഗ് മേഖലകളിലും കൂട്ടിയിട്ടു ചിതയെരിച്ചതും മൃതദേഹങ്ങള്‍ ഗംഗാനദിയിലൊഴുക്കേണ്ടി വന്നതുമെല്ലാം വീഴ്ചകളുടെ ആഘാതം കൂട്ടി. കോവിഡും ലോക്ഡൗണുകളും വാക്‌സിനേഷനും കൈകാര്യം ചെയ്യുന്നതിലെ വന്‍ പാളിച്ചകള്‍ പോലെ ഗുരുതരമാണു മറ്റു പല വീഴ്ചകളും.

ആരോഗ്യ, ഐടി, വാര്‍ത്താവിതരണ, വനം- പരിസ്ഥിതി, പെട്രോളിയം, വ്യോമയാനം തുടങ്ങിയ വകുപ്പുകളില്‍ തല മാറ്റിയതുകൊണ്ടു മാത്രം കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചകള്‍ മറയ്ക്കാനാകില്ല. സാമ്പത്തിക മുരടിപ്പിനെ തുടര്‍ന്നു ധനമന്ത്രാലയത്തിലാണു ജനം ശരിയായ മാറ്റം ആഗ്രഹിച്ചത്. പക്ഷേ അതുണ്ടായതുമില്ല. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ച നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായി പടവലങ്ങ പോലെ കീഴോട്ടായി. 2020-21 സാമ്പത്തിക വര്‍ഷം 7.3 ശതമാനമാണു ജിഡിപി ചുരുങ്ങിയത്. 1979-80ല്‍ പോലും 5.2 ശതമാനമായിരുന്നു ജിഡിപി പിന്നോട്ടടിച്ചത്.

മന്ത്രിമാരല്ല, മനസ് മാറണം

പെട്രോള്‍, ഡീസല്‍ വില കൂട്ടലും ഭക്ഷ്യയെണ്ണയും പയര്‍, പരിപ്പു വര്‍ഗങ്ങള്‍ എന്നിവ മുതല്‍ മത്സ്യം, മാംസം, മുട്ട തുടങ്ങിയവയുടെ ക്രമാതീത വിലക്കയറ്റവും ആകും ആകെ ഗ്രാഫിലെ മുകളിലോട്ടുള്ള വരകള്‍. കള്ളപ്പണവും അഴിമതിയും ഭീകരതയും മുതല്‍ കോവിഡ് വരെ ഇല്ലാതാക്കുമെന്ന വാഗ്ദാനങ്ങള്‍ വെറും മോഹങ്ങളായി ശേഷിച്ചു.

നോട്ട് അസാധുവാക്കലാണു സമ്പദ്ഘടനയെ തളര്‍ത്താന്‍ തുടക്കമായത്. പിന്നീടിങ്ങോട്ടു സാമ്പത്തിക മേഖലയില്‍ കിതപ്പു കൂടിയതേയുള്ളൂ. സാധാരണക്കാരും കര്‍ഷകരും ചെറുകിട, ഇടത്തരം ബിസിനസുകാരും വ്യവസായികളും മുതല്‍ 130 കോടിയില്‍ അഞ്ചു ശതമാനത്തില്‍ താഴെ സമ്പന്നരും അതിസമ്പന്നരും ഒഴികെ എല്ലാവരും സര്‍ക്കാരിന്‍റെ പരാജയങ്ങളുടെ ഇരകളായി. അതിനാല്‍ മന്ത്രിമാരല്ല, സര്‍ക്കാരിന്‍റെ നയങ്ങളും പരിപാടികളുമാണു മാറേണ്ടത്. മോദി മന്ത്രിസഭയിലെ മാറ്റത്തെ ഒറ്റ വാക്കില്‍ പറയാം. നയം മാറാതെ ആളുകള്‍ മാറിയിട്ടു ഫലമില്ല.

ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.