കിറ്റെക്സിനെ സർക്കാർ കെട്ടുകെട്ടിക്കുമോ?
Thursday, July 8, 2021 12:18 AM IST
ഒരു മാസത്തിനിടെ പതിനൊന്നു മിന്നൽ പരിശോധനകൾ. മൃഗങ്ങളെപ്പോലെ തങ്ങളെ വേട്ടയാടി രാജ്യത്തെ സകല നിയമങ്ങളും ലംഘിച്ചതായി പരാതി. മാനേജ്മെന്‍റിനും ജീവനക്കാർക്കും ഉറക്കമില്ലാത്ത രാത്രികൾ. പരിശോധനയുടെ വിശേഷങ്ങൾ പാർട്ടി സൈബർ സഖാക്കൾ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചു. സർക്കാർ ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചില്ല. മടുത്തു. 3,500 കോടി രൂപയുടെ നിക്ഷേപത്തിൽനിന്നു പിന്മാറുകയാണ്. കിറ്റെക്സ് എംഡി സാബു ജേക്കബിന്‍റേതാണു ഞെട്ടിപ്പിക്കുന്ന ഈ വാക്കുകൾ.

വിശദീകരണവുമായി വ്യവസായമന്ത്രി രംഗത്തുവന്നു. സർക്കാർ മുൻകൈയെടുത്തു കിറ്റെക്സിൽ പരിശോധന നടത്തിയിട്ടില്ല. കോൺഗ്രസ് ജനപ്രതിനിധികളുടെ പരാതിയിന്മേലാണ് അന്വേഷണം നടത്തിയത്. പ്രവാസി വ്യവസായി യൂസഫലി വിഷയത്തിൽ ഇടപെട്ടു. പൊളിറ്റിക്കൽ ഡിപ്ലോമസിയും ഇക്കണോമിക് ഡിപ്ലോമസിയും ഒരുപോലെ വഴങ്ങുന്ന അദ്ദേഹം സർക്കാരിനെ തള്ളാതെ കിറ്റെക്സിന്‍റെ കൂടെനിന്നു.

3,500 കോടിയുടെ നിക്ഷേപത്തിൽനിന്നു കിറ്റെക്സ് പിന്മാറരുത്. അഞ്ചുവർഷംകൊണ്ട് 35,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണത്. നിക്ഷേപകരെ പരവതാനി വിരിച്ചു സ്വീകരിക്കാൻ സന്നദ്ധമാണ് മറ്റു സംസ്ഥാനങ്ങൾ. പത്തു സംസ്ഥാനങ്ങളിൽനിന്ന് കിറ്റെക്സിനു ക്ഷണപത്രങ്ങൾ ലഭിച്ചുകഴിഞ്ഞു. പത്തുപേർക്ക് ഒരുമിച്ചു ജോലി നൽകാൻ സാധിക്കാത്ത സർക്കാർ നിക്ഷേപകരെ അകറ്റിനിർത്തരുതെന്ന സന്ദേശം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടതോടെ സർക്കാർ ഉണർന്നുപ്രവർത്തിക്കാൻ തുടങ്ങി.

പതിനായിരത്തിലധികം വരുന്ന കിറ്റെക്സ് ജീവനക്കാർ ഒന്നടങ്കം കന്പനിക്കു പിന്തുണ പ്രഖ്യാപിച്ച് അണിനിരന്നതും സർക്കാരിനു സമ്മർദമായി. അതിന്‍റെ ഫലമായി പുതിയ പരിശോധനാ നയവുമായി വ്യവസായമന്ത്രി രംഗപ്രവേശം ചെയ്തു. വ്യവസായശാലകളിലെ പരിശോധനയ്ക്കായി കേന്ദ്രീകൃത പരിശോധനാ സംവിധാനത്തിനു രൂപം നൽകും. ലോ, മീഡിയം, ഹൈ റിസ്ക് വ്യവസായ ശാലകളിൽ വർഷത്തിലൊരിക്കലോ ഓൺലൈനിലോ മാത്രമായിരിക്കും പരിശോധന. ഹൈ റിസ്ക് വ്യവസായ സ്ഥാപനങ്ങളിൽ നോട്ടീസ് നൽകിയശേഷം മാത്രം പരിശോധന.

കിറ്റെക്സ് എംഡി വ്യവസായ സൗഹൃദ സംസ്ഥാനമായ കേരളത്തെ പരസ്യമായി അപകീർത്തിപ്പെടുത്തി എന്നതാണു സർക്കാരിന്‍റെ ആക്ഷേപം. ഗതികേടുകൊണ്ടാണു പ്രതികരിക്കാൻ നിർബന്ധിതനായതെന്നാണ് കിറ്റെക്സ് ഉടമയുടെ വിശദീകരണം. താൻ പത്രസമ്മേളനം നടത്തിയതുകൊണ്ടല്ലല്ലോ വ്യവസായ സൗഹൃദ പട്ടികയിൽ കേരളം പിന്നിലായത്. കേരളത്തിന്‍റെ സ്ഥാനം 28-ാമതാണ്. ഒരു സംസ്ഥാനമേ പിന്നിലുള്ളു. ഉത്സാഹിച്ചാൽ അവരെയും തോൽപ്പിക്കാം.


കോടികൾ മുടക്കി നിക്ഷേപക സംഗമങ്ങൾ നടത്തിയതുകൊണ്ടായില്ല. മനസമാധാനത്തോടെ പ്രവർത്തിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണം. അതിക്രമങ്ങൾ കാണിക്കുകയും ഗുണ്ടാപിരിവു നടത്തുകയും ചെയ്യുന്ന പോഷക സംഘടനകളെയും തൊഴിലാളി യൂണിയനുകളെയും പാർട്ടികൾ നിയന്ത്രിക്കണം. പാർട്ടി നേതൃത്വം നല്ലപിള്ള ചമയുകയും അണികളെ അഴിഞ്ഞാടാൻ അനുവദിക്കുകയുംചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുന്പോൾ കേരളത്തിനു പരിമിതികളുണ്ട്. ഒന്നാമത്തേത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. കുറഞ്ഞ വിസ്തൃതിയും നദിയുകളുടെയും പുഴകളുടെയും സാന്നിധ്യവും വ്യവസായങ്ങൾക്ക് അനുഗുണമാണെങ്കിലും കൂടിയ ജനസാന്ദ്രത പ്രശ്നമാണ്.

രണ്ടാമത്തെ പ്രശ്നം വ്യവസായങ്ങളെ തകർക്കുന്ന ഇവിടത്തെ ട്രേഡ് യൂണിയൻ സംസ്കാരമാണ്. സംരംഭകരെ തകർത്തു തരിപ്പണമാക്കുന്ന രീതിയാണ് ട്രേഡ് യൂണിയനുകളുടെത്. തൊഴിലെടുക്കാതെ ഉ‍യർന്ന വേതനവും സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്ന നേതാക്കൾ. തൊഴിൽ ചെയ്യാൻ തയാറാകുന്നവരെ പിന്തിരിപ്പിക്കുന്നവർ. ശക്തമായ നിയമങ്ങൾ നിലനിന്നിട്ടുപോലും നോക്കുകൂലി സന്പ്രദായം ഇല്ലാതാക്കാൻ സർക്കാരുകൾക്കായോ? ഐപിഎസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടുപകരണങ്ങൾപോലും നോക്കുകൂലി കൊടുക്കാതെ വാഹനത്തിൽനിന്നു താഴെയിറക്കാൻ സമ്മതിക്കാത്ത ട്രേഡ് യൂണിയൻകാരുടെ നാട്.

26 വർഷമായി കിറ്റെക്സ് വിജയകരമായി പ്രവർത്തിച്ചുവരുന്നു. ഇന്നലെവരെ ഇല്ലാത്ത എന്തു നിയമലംഘനമാണ് രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തുണ്ടായത്? ഇപ്പോഴത്തെ പ്രശ്നത്തിന് അടിസ്ഥാനം കിറ്റെക്സ് എംഡിയുടെ രാഷ്‌ട്രീയ പ്രവേശനമാണ്. പഞ്ചായത്തുകളുടെ ഭരണം പിടിച്ചതിനു പിന്നാലെ നിയമസഭയിലേക്കുകൂടി മത്സരിച്ചതു മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികൾക്കു സഹിക്കാനായില്ല. മത്സരത്തിൽ നഷ്ടം സംഭവിച്ചത് കിറ്റെക്സിനും കോൺഗ്രസിനുമാണ്. എന്നിട്ടും രാഷ്‌ട്രീയ പ്രതികാരമെന്നു വ്യാഖ്യാനിക്കത്തക്കവിധം കിറ്റെക്സിനെതിരേ സർക്കാർ തിരിഞ്ഞിരിക്കുകയാണ്.

കോൺഗ്രസ് ജനപ്രതിനിധികളെ പഴിചാരി കിറ്റെക്സിനെ വരച്ചവരയിൽ നിർത്താനാണു റെയ്ഡ് നടത്തിയത്. സംരംഭകരെല്ലാം അറിഞ്ഞിരിക്കണം. രാഷ്‌ട്രീയക്കാർക്കു വ്യവസായമാകാമെങ്കിലും വ്യവസായിക്കു രാഷ്‌ട്രീയം പാടില്ല. വ്യവസായികൾ രാഷ്‌ട്രീയം കളിച്ചാൽ വച്ചുപൊറുപ്പിക്കില്ല, കെട്ടുകെട്ടിക്കും.

അയലാളൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.