പുഴകൾ സമുദ്രത്തേക്കാൾ വലുതായാൽ?
Wednesday, June 16, 2021 11:10 PM IST
രാജ്യത്തെ ഏറ്റവും മഹത്തായ ജനകീയ ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആറു പതിറ്റാണ്ടു രാജ്യം ഭരിച്ച പാർട്ടി പക്ഷേ ഇപ്പോൾ സങ്കടകരമായ അവസ്ഥയിലാണ്. നാഥനില്ലാ കളരി. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ. തൊട്ടതെല്ലാം പൊന്നാക്കിയ പാർട്ടി പരാജയത്തിന്‍റെ പര്യായമായി മാറി. കേരളത്തിലൊഴികെ അണികൾ പലവഴിക്കു ചിതറി. ഏറിയകൂറും ബിജെപിയിൽ ചേക്കേറി. കേരളത്തിൽ അപ്രതീക്ഷിതമായ പരാജയം സംഭവിച്ചിട്ടും അണിബലത്തിൽ വലിയ കുറവുണ്ടായില്ല. കാരണം, അണികൾക്കു വഴിമാറാൻ ഇടമില്ലാതായി. മാറാവുന്നത് ബിജെപിയിലേക്കാണ്. ബിജെപിയാകട്ടെ കോൺഗ്രസിനേക്കാൾ അവശതയിലുമാണ്.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടെങ്കിലും ജയിച്ചവരുമായി വോട്ടുശതമാനത്തിൽ കാര്യമായ വ്യത്യാസമില്ല. സിപിഎമ്മിന്‍റേതുപോലെ കോൺഗ്രസിന് ഉറച്ച വോട്ടുകോട്ടകളില്ല. കേഡർ സ്വഭാവമില്ലാത്ത കോൺഗ്രസ് പാർട്ടിയുടെ വോട്ടുകൾ വിവിധ ജാതി- മത സമുദായങ്ങളിലായി സംസ്ഥാനമൊട്ടാകെ ചിതറിക്കിടക്കുകയാണ്. മധ്യകേരളമായിരുന്നു കോൺഗ്രസിനു മുൻതൂക്കമുള്ള പ്രദേശം. അവിടെയുണ്ടായ ന്യൂനപക്ഷ വോട്ടുചോർച്ച പാർട്ടിയുടെ അടിത്തറയിളക്കി.

രാജ്യത്തു കോൺഗ്രസ് നിലനിൽക്കണമെന്ന ആഗ്രഹം ജനാധിപത്യവിശ്വാസികൾക്കെല്ലാമുണ്ട്. കാരണം, കോൺഗ്രസിനെപ്പോലെ എല്ലാവരെയും ഉൾക്കൊള്ളാൻ പറ്റുന്ന മറ്റൊരു പാർട്ടിയില്ല. നമ്മുടേതുപോലുള്ള ബഹുസ്വരസമൂഹത്തിൽ ജനാധിപത്യ, മതേതര മൂല്യങ്ങളെ പരിപോഷിപ്പിക്കുന്ന പാർട്ടിക്കു വലിയ സ്ഥാനമുണ്ട്. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിലെ അപകടം തിരിച്ചറിയണം. കോൺഗ്രസുകാരല്ലാത്ത സക്കറിയായെയും കാരശ്ശേരി മാഷിനെയുംപോലുള്ളവർപോലും നിരീക്ഷിക്കുന്നത് ജനാധിപത്യത്തിന്‍റെ നിലനിൽപ്പിനു കോൺഗ്രസിന്‍റെ സാന്നിധ്യം അനിവാര്യമാകുന്നുവെന്നാണ്. കോൺഗ്രസ് പ്രത്യയശാസ്ത്രത്തിനു തങ്കത്തിന്‍റെ തിളക്കമുണ്ട്. അതിന്‍റെ നടത്തിപ്പുകാരെക്കുറിച്ചാണ് ആക്ഷേപം. പാർട്ടിയേക്കാൾ വലിയ നേതാക്കന്മാർ ഉണ്ടാകുന്നതും പാർട്ടിയെ കഷണമാക്കി കൂടെ നിർത്തുന്നതുമാണു പ്രശ്നം. പ്രവർത്തകർ കുറവാണ്. നേതാക്കന്മാരുടെ പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു.


കോൺഗ്രസ് രക്ഷപ്പെടുമെങ്കിൽ ഇത്തവണ അതു സംഭവിക്കും. ദുർബലമാണെങ്കിലും ഹൈക്കമാൻഡ് രണ്ടും കല്പിച്ചാണ്. ഗ്രൂപ്പ് മാനേജർമാരെ ഒതുക്കാനും പാർട്ടിയെ രക്ഷിക്കാനും എഐസിസി തീരുമാനിച്ചിരിക്കുന്നു. അതിന്‍റെ സൂചനയാണ് പ്രതിപക്ഷനേതാവിന്‍റെയും കെപിസിസി അധ്യക്ഷന്‍റെയും തെരഞ്ഞെടുപ്പ്. രണ്ടുപേരും ഐ ഗ്രൂപ്പുകാരാണ്. എങ്കിലും അവരുടെ മനസിൽ ഗ്രൂപ്പിനേക്കാൾ വലുത് പാർട്ടിയാണ്. ഗ്രൂപ്പിൽ പെടാത്തവരെ ഉന്നതസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കണമെങ്കിൽ മറ്റു പാർട്ടികളിൽനിന്ന് ഇറക്കുമതി ചെയ്യണം. കാരണം, ഗ്രൂപ്പിൽപ്പെടാത്ത ഒരു നേതാവും കോൺഗ്രസിലില്ല. കരുണാകരൻ-ആന്‍റണി ഗ്രൂപ്പുകൾ അസ്തമിച്ചപ്പോൾ അതിന്‍റെ തുടർച്ചയായി ഉമ്മൻചാണ്ടി-ചെന്നിത്തല ഗ്രൂപ്പുകൾ ശക്തിപ്പെട്ടു. ഗ്രൂപ്പുകൾ ഒരു കാലത്തും അപ്രത്യക്ഷമായിട്ടില്ല. ഗ്രൂപ്പുകളിൽ തലമുറമാറ്റം സംഭവിച്ചതേയുള്ളൂ.

പ്രതിപക്ഷനേതാവ് സതീശനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ജനങ്ങൾ ആവശ്യപ്പെട്ട നേതാക്കന്മാരാണ്. ഗ്രൂപ്പുകളുടെ അംഗീകാരപ്രകാരം വന്നവരല്ല. ജനവികാരത്തെ കേന്ദ്ര കോൺഗ്രസ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. ജനങ്ങളിൽനിന്ന് അകന്ന കോൺഗ്രസിന് ഇതു നല്ല സൂചനയാണ്. ഗ്രൂപ്പുവാഴ്ച ഇല്ലാതാക്കാനാണ് ഇരുവരുടെയും നിയോഗമെങ്കിലും ഗ്രൂപ്പുകളെ ഉടനടി അമർച്ചചെയ്യാമെന്നു തീരുമാനിച്ചാൽ പണി പാളും. കാരണം, ഗ്രൂപ്പുകൾ അത്ര പ്രബലമാണ്. ഗ്രൂപ്പ്നേതാക്കളെ വെട്ടിനിരത്താതെ കൂടെ നിർത്താനും അണികൾക്ക് ആവേശം പകരാനും കഴിവുള്ളവരാണ് ഇരുവരും.

മൂന്നു വർക്കിംഗ് പ്രസിഡന്‍റുമാരെ നിശ്ചയിച്ചപ്പോൾ കോൺഗ്രസിനു പതിവുള്ള ജാതി, മത, സമുദായ സമവാക്യങ്ങൾ പാലിക്കുന്നതിൽ പാർട്ടി ശ്രദ്ധിച്ചിട്ടുണ്ടെന്ന കാര്യം കാണേണ്ടതാണ്. യുഡിഎഫ് കൺവീനറെ കണ്ടെത്തുന്നതിലും ഈ മാനദണ്ഡം പാലിക്കാനാണു സാധ്യത. സതീശന്‍റെ ആക്രമണോത്സുകതയും സുധാകരന്‍റെ പോരാട്ടവീര്യവും പാർട്ടിക്കു നല്ലതാണ്. എന്നാൽ, അതോടൊപ്പം നാടിനു വേണ്ടത് നീതിയുള്ള രാഷ്‌ട്രീയവും നന്മയുള്ള പ്രവർത്തനശൈലിയുമാണ്.

അയലാളൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.