Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എല്ലാറ്റിലുമൊരു ക്രിസോസ്റ്റം ടച്ച്
Thursday, May 6, 2021 12:43 AM IST
ജീവിതത്തിലുടനീളം ഒരു ക്രിസോസ്റ്റം ടച്ച്, അതായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത. ചെറുപ്പത്തിലേ പേര് ധർമിഷ്ഠൻ. ഒൗദ്യോഗിക നാമം പിന്നീട് ഫിലിപ്പ് ഉമ്മൻ എന്നായി. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ അദ്ദേഹം മാർത്തോമ്മ സഭയിൽ മെത്രാനായപ്പോഴാണ് പൊതുസമൂഹം അദ്ദേഹത്തെ ഏറെ ശ്രദ്ധിച്ചുതുടങ്ങിയത്.
പ്രസംഗം, പ്രവൃത്തി, ആരാധന, വേഷം, ഭക്ഷണം എല്ലാറ്റിലുമൊരു ക്രിസോസ്റ്റം ടച്ച്. പ്രസംഗവേദികളെ കൈയിലെടുക്കാനുള്ള അസാധാരണ കഴിവ്, ചെയ്യുന്ന പ്രവർത്തനങ്ങളെ നൂറുശതമാനം ദൈവിക കാഴ്ചപ്പാടോടെ നിർവഹിക്കാനുള്ള താത്പര്യം, രാഷ്ട്രത്തോടുള്ള അചഞ്ചലമായ കൂറ്, ഭക്ഷണത്തിൽ കാർഷികവിഭവങ്ങളോട് താത്പര്യം, ജന്മദിനത്തിൽ വട്ടയപ്പം മുറിക്കണമെന്ന ഇഷ്ടം... ഇങ്ങനെ ആ ജീവിതം വ്യത്യസ്തതകളുടെ ടച്ചിലായിരുന്നു.
മാർ ക്രിസോസ്റ്റമിന്റെ ഫലിതങ്ങൾ ഏറെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. തിരുവചന സത്യങ്ങളെ സരസമായി അവതരിപ്പിക്കുന്പോഴും ക്രിസോസ്റ്റം തിരുമേനി തമാശകൾ കൂട്ടിച്ചേർക്കും. അര്‍ത്ഥഗര്‍ഭമായിരുന്നു അദ്ദേഹം പറയുന്ന തമാശകൾ. ഗൗരവമേറിയ ചിന്തകള്‍ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ അദ്ദേഹം സമാനതകളില്ലാത്ത സാമർഥ്യമാണു പ്രകടിപ്പിച്ചത്. അതിലൂടെ അദ്ദേഹത്തെ ഭരണകർത്താക്കൾ മുതലുള്ളവർ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു.
സഭാ പിതാവായ ജോണ്‍ ക്രിസോസ്റ്റമിന്റെ പേര് സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം മെത്രാൻ സ്ഥാനത്തേക്കെത്തിയത്. ക്രിസോസ്തോമോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം സ്വർണനാവുകാരൻ എന്നാണ്. ഒരു നൂറ്റാണ്ട് നീണ്ടുനിന്ന ജീവിതം അവസാനിക്കുന്പോൾ ആ പേര് അന്വർഥമാക്കിയാണ് അദ്ദേഹം വിട വാങ്ങുന്നത്. സാധാരണനിലയിൽ മാർത്തോമ്മ സഭയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്പോൾ എപ്പിസ്കോപ്പൽ പദവിയിലെ പേരു മാറാറുണ്ട്. എന്നാൽ തന്റെ പേര് പൂർണമായി നിലനിർത്തിയ ഏക മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റമാണ്.
പന്പയുടെ തീരത്തെ വീട്ടിൽ തിരുമേനി താമസിക്കുന്പോൾ അനേകർ അവിടെ ആശ്വാസവാക്കുകൾ തേടിയെത്താറുണ്ടായിരുന്നു. അടുത്തറിയുന്നവർ അപ്പച്ചൻ എന്ന് സ്നേഹപൂർവം വിളിച്ചെങ്കിൽ ആ വിളിയോട് അദ്ദേഹം ഏറെ സന്തോഷത്തോടെ പ്രതികരിച്ചു. പിന്നീട് മാരാമണ്ണിലെ അപ്പച്ചൻ വിളി അനേകരുടെ നാവിൽ നിന്നുതന്നെ ഉണ്ടായി.
ദൈവവുമായുള്ള ബന്ധത്തിലും ക്രിസോസ്റ്റം ടച്ച്...
മാരാമണ്ണിൽ, മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വസതിയിലെ സ്വീകരണമുറിയിൽ അപൂർവമായൊരു ചിത്രമുണ്ട്; ഫലിതംകേട്ട് പൊട്ടിച്ചിരിക്കുന്ന യേശുവിന്റെതാണിത്. ‘ഞാൻ ചെയ്യുന്ന ഒത്തിരിക്കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞയാളാണ് യേശു. എങ്കിലും യേശുവും ഞാനും തമ്മിലൊരു ബന്ധമുണ്ട്. രണ്ടുപേർക്കും സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല’.
തന്റെ പ്രാർഥനയിൽപോലും ദൈവവുമായി ഫലിതം പങ്കിടാറുണ്ടെന്നും ദൈവം ഫലിതപ്രിയനാണെന്നും തിരുമേനി പലപ്പോഴും പറയാറുണ്ട്. മാർ ക്രിസോസ്റ്റമിന് ഈശോയുടെ രൂപങ്ങളോ ചിത്രങ്ങളോ സമ്മാനിക്കുന്ന മറ്റു മെത്രാൻമാർക്കും അദ്ദേഹം തിരികെ സമ്മാനങ്ങൾ കരുതിവയ്ക്കാറുണ്ട്. അത് പലപ്പോഴും ചിന്തകൾ ജ്വലിപ്പിക്കുന്നതാകും.
എന്റെ ഭാര്യയെ ഇതുവരെ ഞാനും കണ്ടിട്ടില്ല...
തന്നെ കാണാനെത്തുന്ന എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്ന പതിവ് തിരുമേനിക്കുണ്ടായിരുന്നു. അത് വലിയവനെന്നോ ചെറിയവനെന്നോ ഇല്ല. വീട്ടിൽ എത്തുന്ന യാചകൻവരെ അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു യാചകൻ പറഞ്ഞ കഥ അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്. താൻ സ്വയം മറന്നു ചിരിച്ച സന്ദർഭമായിട്ടാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ‘കോട്ടയത്തെ നാഗന്പടം മൈതാനിയിൽ ഇന്നലെ തിരുമേനി പ്രസംഗിക്കുന്നത് കേൾക്കാൻ ഞാനുമുണ്ടായിരുന്നു. തിരുമേനി പറഞ്ഞ കഥ എനിക്കിഷ്ടപ്പെട്ടു. ഈ പ്രസംഗിക്കുന്ന ബിഷപ് എന്റെ ഫ്രണ്ടാണെന്ന് ഞാനെന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ട്’. എന്നിട്ടു മടങ്ങിപ്പോകുന്പോൾ ആ യാചകൻ നിഷ്കളങ്കമായ ഒരു സംശയം ചോദിച്ചു: ‘ഞാനിവിടെ പലതവണ വന്നിട്ടുണ്ടെങ്കിലും തിരുമേനിയുടെ ഭാര്യയെ ഇതുവരെ കണ്ടിട്ടില്ല’. അതുകേട്ടപ്പോൾ ഞാൻ അയാളോട് പറഞ്ഞു: ‘ശരിയാ, അവള് മഹാകള്ളിയാ. ഞാനും ഇതുവരെ അവളെ കണ്ടിട്ടില്ല’.
രാമൻ ഇഫക്ട്...
ശാസ്ത്രവും മതവും ഭിന്നമല്ല, മനുഷ്യനന്മയാണ് രണ്ടിന്റെയും ലക്ഷ്യം എന്ന ദർശനം തനിക്കു പകർന്നുനൽകിയത് സി.വി. രാമനാണെന്നും മാർ ക്രിസോസ്റ്റം പല വേദികളിലും അനുസ്മരിച്ചിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ സി.വി. രാമനുമായി പരിചയപ്പെടുന്നത് ബംഗളൂരുവിൽ വികാരിയായിരുന്ന കാലത്താണ്.
ഒരിക്കൽ തിരുമേനി സി.വി. രാമനോടു പറഞ്ഞു, ഞാൻ നാട്ടിൽ മടങ്ങിച്ചെല്ലുന്പോൾ സി.വി. രാമനുമായി പരിചയമുണ്ടെന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുകൊണ്ട് അവരെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി പ്രകാശത്തെപ്പറ്റി എന്തെങ്കിലും രഹസ്യം എനിക്ക് പറഞ്ഞുതരണമെന്ന്. സി.വി. രാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘ഫാദർ, പ്രകാശം എന്താണെന്നു ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കയാണ്. നാളെ വൈകുന്നേരം എന്റെ വീട്ടിൽവന്നാൽ എന്നെക്കാൾ നന്നായി പ്രകാശത്തെ അറിഞ്ഞ ഒരാളെ പരിചയപ്പെടുത്തിത്തരാം’.
പിറ്റേന്നു വൈകുന്നേരം തിരുമേനി സി.വി. രാമന്റെ വീട്ടിലെത്തി. വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്പോൾ ഒരു കൊച്ചുപെണ്‍കുട്ടി കൈയിൽ വിളക്കുമേന്തി ദീപം... ദീപം...എന്നുരുവിട്ടുകൊണ്ട് പൂമുഖത്തേക്കുവന്നു. അത് സി.വി. രാമന്റെ കൊച്ചുമകളായിരുന്നു. ആ വിളക്കിനുമുന്പിൽ അവൾ സന്ധ്യാവന്ദനം നടത്തി.
സി.വി.രാമൻ ആ കുട്ടിയെച്ചൂണ്ടി എന്നോടുപറഞ്ഞു: ‘വെളിച്ചത്തെക്കുറിച്ച് എന്നെക്കാൾ നന്നായി അറിവുള്ളത് ഇവൾക്കാണ്. ഇവൾ മനസിലാക്കിയതുപോലെ പ്രകാശത്തെ അറിയാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല’. ആ ശാസ്ത്രപ്രതിഭയുടെ വിനയവും ഈശ്വരചൈതന്യത്തോടുള്ള വിനീതഭാവവുമാണ് എന്നെ ആകർഷിച്ച രാമൻ ഇഫക്ട്.
അവകാശികളെ നിശ്ചയിക്കുന്നവർ സൂക്ഷിച്ചോ...
കാലശേഷം അവകാശികളെ നിശ്ചയിക്കുന്നതു സംബന്ധിച്ചു തിരുമേനി സരസമായി പ്രതികരിച്ചിട്ടുണ്ട്. അവകാശികളെ സംബന്ധിച്ച വിവരം എഴുതിവച്ചിട്ടാണോ ചെടികളും മരങ്ങളും ഒക്കെ കായ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഒരിക്കൽ തന്നെ കാണാൻ വന്ന ബാങ്ക് മാനേജർ വിഷയം തിരുമേനിയുടെ മുന്‍പിലേക്ക് എടുത്തിട്ടു. സ്വന്തമായുണ്ടാക്കിയ പണം അവകാശികളെ നിശ്ചയിക്കാതെ നിരവധിയാളുകൾ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു മാനേജരുടെ പരിഭവം. ക്രിസോസ്റ്റം തിരുമേനി മറുപടി പറഞ്ഞു: ‘മക്കളുള്ള പലരും അവകാശികളെ വയ്ക്കാത്തതിന് കാരണമുണ്ട്’.
ഒരു അപ്പൂപ്പൻ തന്നോട് പറഞ്ഞ കഥയും അദ്ദേഹം എടുത്തിട്ടു. അദ്ദേഹത്തിന് ആറാണു മക്കൾ. ആരെ നോമിനി വച്ചാലും മറ്റുള്ളവർ പിണങ്ങും. നോമിനിയായവൻ വേഗത്തിൽ പണം സ്വന്തമാക്കാൻ ശ്രമിക്കും. അക്കൗണ്ട് വെളിപ്പെടുത്തി മൂന്നാംനാൾ തിരുമേനി തന്റെ അന്ത്യകൂദാശയ്ക്കു വന്നേക്കണമെന്ന് ബുക്ക് ചെയ്യുമെന്നായിരുന്നു അപ്പൂപ്പന്റെ പ്രതികരണം.
ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
Latest News
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top