എല്ലാറ്റിലുമൊരു ക്രിസോസ്റ്റം ടച്ച്
Thursday, May 6, 2021 12:43 AM IST
ജീവിതത്തിലുടനീളം ഒരു ക്രിസോസ്റ്റം ടച്ച്, അതായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത. ചെറുപ്പത്തിലേ പേര് ധർമിഷ്ഠൻ. ഒൗദ്യോഗിക നാമം പിന്നീട് ഫിലിപ്പ് ഉമ്മൻ എന്നായി. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ അദ്ദേഹം മാർത്തോമ്മ സഭയിൽ മെത്രാനായപ്പോഴാണ് പൊതുസമൂഹം അദ്ദേഹത്തെ ഏറെ ശ്രദ്ധിച്ചുതുടങ്ങിയത്.

പ്രസംഗം, പ്രവൃത്തി, ആരാധന, വേഷം, ഭക്ഷണം എല്ലാറ്റിലുമൊരു ക്രിസോസ്റ്റം ടച്ച്. പ്രസംഗവേദികളെ കൈയിലെടുക്കാനുള്ള അസാധാരണ കഴിവ്, ചെയ്യുന്ന പ്രവർത്തനങ്ങളെ നൂറുശതമാനം ദൈവിക കാഴ്ചപ്പാടോടെ നിർവഹിക്കാനുള്ള താത്പര്യം, രാഷ്‌ട്രത്തോടുള്ള അചഞ്ചലമായ കൂറ്, ഭക്ഷണത്തിൽ കാർഷികവിഭവങ്ങളോട് താത്പര്യം, ജന്മദിനത്തിൽ വട്ടയപ്പം മുറിക്കണമെന്ന ഇഷ്ടം... ഇങ്ങനെ ആ ജീവിതം വ്യത്യസ്തതകളുടെ ടച്ചിലായിരുന്നു.

മാർ ക്രിസോസ്റ്റമിന്‍റെ ഫലിതങ്ങൾ ഏറെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. തിരുവചന സത്യങ്ങളെ സരസമായി അവതരിപ്പിക്കുന്പോഴും ക്രിസോസ്റ്റം തിരുമേനി തമാശകൾ കൂട്ടിച്ചേർക്കും. അര്‍ത്ഥഗര്‍ഭമായിരുന്നു അദ്ദേഹം പറയുന്ന തമാശകൾ. ഗൗരവമേറിയ ചിന്തകള്‍ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ അദ്ദേഹം സമാനതകളില്ലാത്ത സാമർഥ്യമാണു പ്രകടിപ്പിച്ചത്. അതിലൂടെ അദ്ദേഹത്തെ ഭരണകർത്താക്കൾ മുതലുള്ളവർ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു.

സഭാ പിതാവായ ജോണ്‍ ക്രിസോസ്റ്റമിന്‍റെ പേര് സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം മെത്രാൻ സ്ഥാനത്തേക്കെത്തിയത്. ക്രിസോസ്തോമോസ് എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം സ്വർണനാവുകാരൻ എന്നാണ്. ഒരു നൂറ്റാണ്ട് നീണ്ടുനിന്ന ജീവിതം അവസാനിക്കുന്പോൾ ആ പേര് അന്വർഥമാക്കിയാണ് അദ്ദേഹം വിട വാങ്ങുന്നത്. സാധാരണനിലയിൽ മാർത്തോമ്മ സഭയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്പോൾ എപ്പിസ്കോപ്പൽ പദവിയിലെ പേരു മാറാറുണ്ട്. എന്നാൽ തന്‍റെ പേര് പൂർണമായി നിലനിർത്തിയ ഏക മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റമാണ്.

പന്പയുടെ തീരത്തെ വീട്ടിൽ തിരുമേനി താമസിക്കുന്പോൾ അനേകർ അവിടെ ആശ്വാസവാക്കുകൾ തേടിയെത്താറുണ്ടായിരുന്നു. അടുത്തറിയുന്നവർ അപ്പച്ചൻ എന്ന് സ്നേഹപൂർവം വിളിച്ചെങ്കിൽ ആ വിളിയോട് അദ്ദേഹം ഏറെ സന്തോഷത്തോടെ പ്രതികരിച്ചു. പിന്നീട് മാരാമണ്ണിലെ അപ്പച്ചൻ വിളി അനേകരുടെ നാവിൽ നിന്നുതന്നെ ഉണ്ടായി.

ദൈവവുമായുള്ള ബന്ധത്തിലും ക്രിസോസ്റ്റം ടച്ച്...

മാരാമണ്ണിൽ, മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വസതിയിലെ സ്വീകരണമുറിയിൽ അപൂർവമായൊരു ചിത്രമുണ്ട്; ഫലിതംകേട്ട് പൊട്ടിച്ചിരിക്കുന്ന യേശുവിന്‍റെതാണിത്. ‘ഞാൻ ചെയ്യുന്ന ഒത്തിരിക്കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞയാളാണ് യേശു. എങ്കിലും യേശുവും ഞാനും തമ്മിലൊരു ബന്ധമുണ്ട്. രണ്ടുപേർക്കും സ്വന്തമായി ഒരു സെന്‍റ് ഭൂമിപോലുമില്ല’.

തന്‍റെ പ്രാർഥനയിൽപോലും ദൈവവുമായി ഫലിതം പങ്കിടാറുണ്ടെന്നും ദൈവം ഫലിതപ്രിയനാണെന്നും തിരുമേനി പലപ്പോഴും പറയാറുണ്ട്. മാർ ക്രിസോസ്റ്റമിന് ഈശോയുടെ രൂപങ്ങളോ ചിത്രങ്ങളോ സമ്മാനിക്കുന്ന മറ്റു മെത്രാൻമാർക്കും അദ്ദേഹം തിരികെ സമ്മാനങ്ങൾ കരുതിവയ്ക്കാറുണ്ട്. അത് പലപ്പോഴും ചിന്തകൾ ജ്വലിപ്പിക്കുന്നതാകും.

എന്‍റെ ഭാര്യയെ ഇതുവരെ ഞാനും കണ്ടിട്ടില്ല...

തന്നെ കാണാനെത്തുന്ന എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്ന പതിവ് തിരുമേനിക്കുണ്ടായിരുന്നു. അത് വലിയവനെന്നോ ചെറിയവനെന്നോ ഇല്ല. വീട്ടിൽ എത്തുന്ന യാചകൻവരെ അദ്ദേഹത്തിന്‍റെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു യാചകൻ പറഞ്ഞ കഥ അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്. താൻ സ്വയം മറന്നു ചിരിച്ച സന്ദർഭമായിട്ടാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ‘കോട്ടയത്തെ നാഗന്പടം മൈതാനിയിൽ ഇന്നലെ തിരുമേനി പ്രസംഗിക്കുന്നത് കേൾക്കാൻ ഞാനുമുണ്ടായിരുന്നു. തിരുമേനി പറഞ്ഞ കഥ എനിക്കിഷ്ടപ്പെട്ടു. ഈ പ്രസംഗിക്കുന്ന ബിഷപ് എന്‍റെ ഫ്രണ്ടാണെന്ന് ഞാനെന്‍റെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ട്’. എന്നിട്ടു മടങ്ങിപ്പോകുന്പോൾ ആ യാചകൻ നിഷ്കളങ്കമായ ഒരു സംശയം ചോദിച്ചു: ‘ഞാനിവിടെ പലതവണ വന്നിട്ടുണ്ടെങ്കിലും തിരുമേനിയുടെ ഭാര്യയെ ഇതുവരെ കണ്ടിട്ടില്ല’. അതുകേട്ടപ്പോൾ ഞാൻ അയാളോട് പറഞ്ഞു: ‘ശരിയാ, അവള് മഹാകള്ളിയാ. ഞാനും ഇതുവരെ അവളെ കണ്ടിട്ടില്ല’.


രാമൻ ഇഫക്ട്...

ശാസ്ത്രവും മതവും ഭിന്നമല്ല, മനുഷ്യനന്മയാണ് രണ്ടിന്‍റെയും ലക്ഷ്യം എന്ന ദർശനം തനിക്കു പകർന്നുനൽകിയത് സി.വി. രാമനാണെന്നും മാർ ക്രിസോസ്റ്റം പല വേദികളിലും അനുസ്മരിച്ചിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ സി.വി. രാമനുമായി പരിചയപ്പെടുന്നത് ബംഗളൂരുവിൽ വികാരിയായിരുന്ന കാലത്താണ്.

ഒരിക്കൽ തിരുമേനി സി.വി. രാമനോടു പറഞ്ഞു, ഞാൻ നാട്ടിൽ മടങ്ങിച്ചെല്ലുന്പോൾ സി.വി. രാമനുമായി പരിചയമുണ്ടെന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുകൊണ്ട് അവരെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി പ്രകാശത്തെപ്പറ്റി എന്തെങ്കിലും രഹസ്യം എനിക്ക് പറഞ്ഞുതരണമെന്ന്. സി.വി. രാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘ഫാദർ, പ്രകാശം എന്താണെന്നു ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കയാണ്. നാളെ വൈകുന്നേരം എന്‍റെ വീട്ടിൽവന്നാൽ എന്നെക്കാൾ നന്നായി പ്രകാശത്തെ അറിഞ്ഞ ഒരാളെ പരിചയപ്പെടുത്തിത്തരാം’.

പിറ്റേന്നു വൈകുന്നേരം തിരുമേനി സി.വി. രാമന്‍റെ വീട്ടിലെത്തി. വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്പോൾ ഒരു കൊച്ചുപെണ്‍കുട്ടി കൈയിൽ വിളക്കുമേന്തി ദീപം... ദീപം...എന്നുരുവിട്ടുകൊണ്ട് പൂമുഖത്തേക്കുവന്നു. അത് സി.വി. രാമന്‍റെ കൊച്ചുമകളായിരുന്നു. ആ വിളക്കിനുമുന്പിൽ അവൾ സന്ധ്യാവന്ദനം നടത്തി.

സി.വി.രാമൻ ആ കുട്ടിയെച്ചൂണ്ടി എന്നോടുപറഞ്ഞു: ‘വെളിച്ചത്തെക്കുറിച്ച് എന്നെക്കാൾ നന്നായി അറിവുള്ളത് ഇവൾക്കാണ്. ഇവൾ മനസിലാക്കിയതുപോലെ പ്രകാശത്തെ അറിയാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല’. ആ ശാസ്ത്രപ്രതിഭയുടെ വിനയവും ഈശ്വരചൈതന്യത്തോടുള്ള വിനീതഭാവവുമാണ് എന്നെ ആകർഷിച്ച രാമൻ ഇഫക്ട്.

അവകാശികളെ നിശ്ചയിക്കുന്നവർ സൂക്ഷിച്ചോ...

കാലശേഷം അവകാശികളെ നിശ്ചയിക്കുന്നതു സംബന്ധിച്ചു തിരുമേനി സരസമായി പ്രതികരിച്ചിട്ടുണ്ട്. അവകാശികളെ സംബന്ധിച്ച വിവരം എഴുതിവച്ചിട്ടാണോ ചെടികളും മരങ്ങളും ഒക്കെ കായ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഒരിക്കൽ തന്നെ കാണാൻ വന്ന ബാങ്ക് മാനേജർ വിഷയം തിരുമേനിയുടെ മുന്പിലേക്ക് എടുത്തിട്ടു. സ്വന്തമായുണ്ടാക്കിയ പണം അവകാശികളെ നിശ്ചയിക്കാതെ നിരവധിയാളുകൾ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു മാനേജരുടെ പരിഭവം. ക്രിസോസ്റ്റം തിരുമേനി മറുപടി പറഞ്ഞു: ‘മക്കളുള്ള പലരും അവകാശികളെ വയ്ക്കാത്തതിന് കാരണമുണ്ട്’.

ഒരു അപ്പൂപ്പൻ തന്നോട് പറഞ്ഞ കഥയും അദ്ദേഹം എടുത്തിട്ടു. അദ്ദേഹത്തിന് ആറാണു മക്കൾ. ആരെ നോമിനി വച്ചാലും മറ്റുള്ളവർ പിണങ്ങും. നോമിനിയായവൻ വേഗത്തിൽ പണം സ്വന്തമാക്കാൻ ശ്രമിക്കും. അക്കൗണ്ട് വെളിപ്പെടുത്തി മൂന്നാംനാൾ തിരുമേനി തന്‍റെ അന്ത്യകൂദാശയ്ക്കു വന്നേക്കണമെന്ന് ബുക്ക് ചെയ്യുമെന്നായിരുന്നു അപ്പൂപ്പന്‍റെ പ്രതികരണം.


ബിജു കുര്യൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.