നമ്മുടെ ജനാധിപത്യ സംവിധാനത്തിന്‍റെ പോക്ക്
Sunday, April 18, 2021 11:52 PM IST
പ്രതികരണം / ജോ മുറികല്ലേൽ

നമ്മുടെ ജനാധിപത്യക്രമത്തിൽ ഒരു സാദാ പൗരന് വിലയുണ്ടാകുന്ന ഏക അവസരമാണല്ലോ തെരഞ്ഞെടുപ്പുകാലം. അത്തരമൊരു തെരഞ്ഞെടുപ്പു മഹാമഹം കഴിഞ്ഞിരിക്കുന്ന ഈ വേളയിൽ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് വിചിന്തനം ചെയ്താൽ അത് എത്തിനിൽക്കുന്നത് പരിതാപകരമായ അവസ്ഥയിലാണെന്നു മനസിലാക്കാം.

ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കുന്നതും ജയിച്ച് എംഎൽഎ ആയാൽ മന്ത്രിസ്ഥാനത്തിനുവേണ്ടി ആക്രാന്തം കാണിക്കുന്നതും മന്ത്രിയായാൽ ചില പ്രത്യേക വകുപ്പുകൾക്കുവേണ്ടി കടിപിടി കൂടുന്നതും ഇതൊക്കെ ഒരു ജീവൻമരണ പോരാട്ടമായി കാണുന്നതും എന്തുകൊണ്ടാണിവിടെ? ജനത്തെ സേവിക്കാനുള്ള അത്യാവേശം കൊണ്ടാണെന്നു കരുതാൻ വയ്യ. കാരണം ജനസേവനത്തിനുവേണ്ടി മാത്രമാണെങ്കിൽ “ഞാൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്, നിങ്ങൾക്കു വേണമെങ്കിൽ എന്നെ വിജയിപ്പിക്കാം, വിജയിപ്പിച്ചാൽ എന്‍റെ കഴിവിന്‍റെ പരമാവധി നിങ്ങളുടെ നന്മയ്ക്കായി ഞാൻ ഉപയോഗിക്കുന്നതാണ്’’ എന്നു പറഞ്ഞ് മത്സര രംഗത്തിറങ്ങിയാൽ പോരേ?

ജനം നിങ്ങളെ തെരഞ്ഞെടുത്താൽ വാഗ്ദാനത്തിൽ ഉറച്ചുനിന്ന് ജനസേവനം നടത്തുക. ജനം നിങ്ങളെ വോട്ടുചെയ്തു വിജയിപ്പിച്ചില്ലെങ്കിൽ “നിങ്ങളെ സേവിക്കാൻ അവസരം ലഭിക്കാത്തതിൽ എനിക്കു ദുഃഖമുണ്ട്. ഇത് എന്‍റെ നഷ്ടമല്ല, മറിച്ച് നിങ്ങളുടെ നഷ്ടം മാത്രമാണ്.” എന്നു പറഞ്ഞു രംഗം വിട്ടാൽ പോരേ.

പരിധിയില്ലാത്ത സൗഭാഗ്യങ്ങൾ

രാഷ്‌ട്രീയത്തിലെ ഒരു മത്സരാർഥിയുടെ ചിന്ത ഇതൊന്നുമല്ല എന്നും ഭരണസംവിധാനത്തിന്‍റെ ഭാഗമായാൽ കൈവരുന്ന പരിധിയില്ലാത്ത സൗഭാഗ്യങ്ങളാണ് ഇതിന്‍റെ പിന്നിലെ പ്രേരക ശക്തിയെന്നും ആർക്കാണറിയാത്തത്. അധികാരത്തിലെത്തിയാൽ അതിന്‍റെ ‘ലൈം ലൈറ്റിൽ’കിട്ടുന്ന പ്രശസ്തിയും ന്യായവും ന്യായരഹിതവും അന്യായവുമായി ലഭിക്കുന്ന ധനാഗമ മാർഗങ്ങളുമൊക്കെയാണ് മിക്കവരെയും രാഷ്‌ട്രീയത്തിലേക്ക് ആകർഷിക്കുന്നത്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനോ മൂന്നുനേരം വിശപ്പടക്കാൻവേണ്ട ആഹാരം കഴിക്കാനോപോലും മാർഗമില്ലാതിരുന്നവർ ഏതാനും വർഷങ്ങൾ ജനപ്രതിനിധികൾ ആയതുകൊണ്ടുമാത്രം കോടീശ്വരന്മാരായിത്തീരുന്ന കാഴ്ചയും നമ്മുടെ കൺമുന്പിലുണ്ട്. ഇവരാരും വിയർപ്പൊഴുക്കി അധ്വാനിച്ചോ കച്ചവടം നടത്തിയോ ബിസിനസ് ചെയ്തോ ഒന്നുമല്ലല്ലോ ഈ സൗഭാഗ്യങ്ങൾ കൈപ്പിടിയിലാക്കുന്നത്.

ഇവയുടെയൊക്കെ മണിവാതിൽ തുറന്നുതരുന്ന മാന്ത്രികത്താക്കോലായ സ്ഥാനാർഥിത്വം കൈവിട്ടുപോയാൽ എങ്ങനെ സഹിക്കും‍? പ്രതിഷേധത്തിന്‍റെ ഏതു മാർഗവും അവർ സ്വീകരിച്ചെന്നിരിക്കും. ചിലർ രാജിവച്ച് വേറെ പാർട്ടിയിൽ ചേരും. ചിലർ പകുതി മീശ വടിച്ചുകളഞ്ഞു പ്രതിഷേധം കാണിക്കും. ചിലർ തല മുഴുവനോ പകുതിയോ മുണ്ഡനം ചെയ്തായിരിക്കും പ്രതിഷേധം പ്രകടിപ്പിക്കുന്നത്.

യോഗ്യത?

രാഷ്‌ട്രീയത്തിലിറങ്ങാനും ജനപ്രതിനിധിയാകാനുമൊന്നും യാതൊരു വിദ്യാഭ്യാസ യോഗ്യതയോ കൂടിയ പ്രായപരിധിയോ നിഷ്കർഷിക്കപ്പെട്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഏതുതരം ജോലിക്കായാലും ഒരു വിരമിക്കൽ പ്രായമുണ്ടെന്നു നമുക്കറിയാം. എന്ത് അസുഖം വന്നാലും എത്ര മുന്തിയ ചികിത്സയും പൊതു ഖജനാവിൽനിന്ന് പണമെടുത്ത് നടത്താമെന്നുള്ളത് രാഷ്‌ട്രീയത്തിൽകൂടി മാത്രം കൈവരുന്ന സൗഭാഗ്യമാണ്. യോഗ്യതയൊന്നും നിഷ്കർഷിക്കപ്പെട്ടിട്ടില്ലെങ്കിലും സ്വന്തം ശന്പളവും അലവൻസുകളും പെൻഷനും മറ്റെല്ലാ ആനുകൂല്യങ്ങളും സ്വയം നിശ്ചയിച്ചു നേടിയെടുക്കാൻ അവകാശമുള്ള ഒരേയൊരു കൂട്ടർ രാഷ്‌ട്രീയക്കാർ മാത്രമാണ്. വേണ്ടിവന്നാൽ സമരത്തിന്‍റെ പേരിൽ പൊതുമുതൽ നശിപ്പിക്കാനും അതിന്‍റെ പേരിൽ കേസൊന്നും പാടില്ലെന്നു തീരുമാനിക്കാനും അധികാരമുള്ളവർ മറ്റേതു മേഖലയിലാണുള്ളത്?

ഒരാൾ മത്സരിച്ച് എംഎൽഎ ആയി എന്നു കരുതുക. എംഎൽഎ ആയി സംസ്ഥാനത്തെ സേവിച്ചു മടുത്തതുകൊണ്ടോ മറ്റെന്തെങ്കിലും നേട്ടങ്ങൾ ഉള്ളതുകൊണ്ടോ ഒരു എംപിയാകണമെന്ന് അദ്ദേഹത്തിനു തോന്നിയാൽ പാർലമെന്‍റിലേക്കു മത്സരിക്കാം, എംപിയാകാം, എംഎൽഎ സ്ഥാനം രാജിവയ്ക്കാം. ലോക്സഭാ എംപിയാണെങ്കിൽ ആ സ്ഥാനം രാജിവച്ച് രാജ്യസഭാ മെംബറാകാം. അതും മടുത്താൽ വീണ്ടും അസംബ്ലിയിലേക്കു മത്സരിക്കാം. തീർന്നില്ല. ഒരാൾക്ക് ഒരേ സമയം ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കാം. എല്ലായിടത്തും ജയിച്ചാൽ ഇഷ്ടപ്പെട്ടതു തെരഞ്ഞെടുത്തു മറ്റെല്ലാം രാജിവയ്ക്കാം. ഇങ്ങനെ ഒഴിവു വരുന്ന മണ്ഡലങ്ങളിലെല്ലാം ഉപതെരഞ്ഞെടുപ്പുകൾ വേണ്ടിവരുന്നു. ഇതിനൊക്കെ ചെലവാകുന്ന കോടികൾ അത്താഴപ്പട്ടിണിക്കാരിൽനിന്നുവരെ പിരിച്ചെടുക്കുന്ന നികുതികളിൽനിന്ന് ഈടാക്കാമല്ലോ.


തീർന്നില്ല, ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മാത്രം കാണപ്പെടുന്ന സവിശേഷതകൾ. നിയമനിർമാണ സഭയിൽ ഒരു വിശ്വാസ/അവിശ്വാസ വോട്ടെടുപ്പു നടക്കുന്നുവെന്നു കരുതുക. ജനപ്രതിനിധികൾ കൂറുമാറി വോട്ടുചെയ്യാതിരിക്കാൻ അവരെ റിസോർട്ടുകളിൽ തടവിലിട്ട് സംരക്ഷിക്കുന്നതും നമ്മുടെ രാജ്യത്തിന്‍റെ മാത്രം പ്രത്യേകതയാണ്.

തൊഴിൽതന്നെ രാഷ്‌ട്രീയം

ഇത്രയുമൊക്കെ പറഞ്ഞപ്പോൾ ചില വിദേശരാജ്യങ്ങളിലെ രീതികളെപ്പറ്റിയും മനസിലാക്കുന്നതു നന്നായിരിക്കും. അമേരിക്കയിലാണെങ്കിൽ മുഖ്യ രാഷ്‌ട്രീയ പാർട്ടികൾ ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയുമാണ്. റിപ്പബ്ലിക്കൻ മുക്ത അമേരിക്കയെന്ന് ഡെമോക്രാറ്റുകളോ ഡെമോക്രാറ്റിക് മുക്ത അമേരിക്കയെന്ന് റിപ്പബ്ലിക്കന്മാരോ പ്രസംഗിക്കാറില്ല. ജനാധിപത്യ സംവിധാനത്തിന്‍റെ നിലനിൽപ്പിന് ശക്തമായ പ്രതിപക്ഷം വേണമെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു. സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ അവിടത്തെ പ്രസിഡന്‍റോ മറ്റു ഫെഡറൽ നേതാക്കളോ ചെന്നു നിലവാരമില്ലാത്ത പ്രസംഗങ്ങൾ നടത്താറില്ല.

പല വിദേശരാജ്യങ്ങളിലും ഭരണത്തലവന്മാർപോലും സ്വന്തമായി ബിസിനസ് നടത്തിയോ കാർഷികവൃത്തിയിലേർപ്പെട്ടോ ഒക്കെയാണു വരുമാനമുണ്ടാക്കുന്നത്. ഉദാഹരണത്തിന് യുഎസ് പ്രസിഡന്‍റായിരുന്ന ജോർജ് ബുഷ് (സീനിയർ) ഒരു കന്നുകാലി ഫാമിന്‍റെ ഉടമയായിരുന്നു. ഭരണകാലം കഴിഞ്ഞാൽ അവർ പഴയ തൊഴിലിലേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്യുന്നു. പ്രസിഡന്‍റാകുന്നതിനുമുന്പും ഇപ്പോഴും ബിൽ ക്ലിന്‍റൺ വരുമാനമുണ്ടാക്കുന്നത് യൂണിവേഴ്സിറ്റികളിൽ പ്രസംഗ പരന്പര നടത്തിയും പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചുമൊക്കെയാണ്. ഒബാമയാകട്ടെ പഴയ വക്കീൽപണിയിലേക്കു തിരിച്ചുപോയി.

പഴയ ഒരു സംഭവം: 2008-ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒബാമയ്ക്കെതിരേ മത്സരിച്ചത് റിപ്പബ്ലിക്കൻ പാർട്ടിയിലെ ജോൺ മക്കെയ്നായിരുന്നു. ഒബാമയുടെ വിജയപ്രഖ്യാപനം ഉണ്ടായപ്പോൾ മക്കെയ്ൻ അദ്ദേഹത്തെ സന്ദർശിച്ചു പറഞ്ഞതിങ്ങനെ. “ഇന്നലെവരെ താങ്കൾ എന്‍റെ എതിരാളിയായിരുന്നു. ഇന്നു മുതൽ താങ്കൾ എന്‍റെയുംകൂടി പ്രസിഡന്‍റാണ്. അഭിവാദനങ്ങൾ.’’
ഒരിക്കൽ ഒരു വിദേശ രാഷ്‌ട്രത്തലവൻ ഇന്ത്യ സന്ദർശിക്കാൻ വന്നപ്പോൾ അത്താഴ വിരുന്നിനിടെ ഒരു മന്ത്രിയോടു ചോദിച്ചു. താങ്കളുടെ തൊഴിൽ എന്താണെന്ന്. നമ്മുടെ മന്ത്രി പറഞ്ഞു. ഞാനൊരു രാഷ്‌ട്രീയക്കാരനാണെന്ന്. അപ്പോൾ വിദേശി ചോദിച്ചു. “അല്ല, ജീവസന്ധാരണത്തിന് താങ്കൾ എന്തു ചെയ്യുന്നു എന്നാണു ഞാൻ ചോദിച്ചത്” മന്ത്രി പറഞ്ഞു, ഞാൻ ഒരു ഫുൾടൈം രാഷ്‌ട്രീയക്കാരനാണെന്നു പറഞ്ഞല്ലോ. കാര്യം ശരിക്കും മനസിലായിട്ടോ അതോ ഒന്നും പിടികിട്ടാത്തതിനാലോ സന്ദർശകൻ വിഷയം മാറ്റി.

ജനാധിപത്യത്തിന്‍റെ ലിങ്കൺ മോഡൽ നിർവചനംതന്നെ മാറ്റിയെഴുതിയിരിക്കുന്നു നമ്മുടെ രാഷ്‌ട്രീയക്കാർ. അത് ഇപ്രകാരമാണ്. “രാഷ്‌ട്രീയക്കാർക്കുവേണ്ടി രാഷ്‌ട്രീയക്കാരാൽ നടത്തപ്പെടുന്ന രാഷ്‌ട്രീയക്കാരുടെ ഭരണം.’’

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.