Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ പോക്ക്
Sunday, April 18, 2021 11:52 PM IST
പ്രതികരണം / ജോ മുറികല്ലേൽ
നമ്മുടെ ജനാധിപത്യക്രമത്തിൽ ഒരു സാദാ പൗരന് വിലയുണ്ടാകുന്ന ഏക അവസരമാണല്ലോ തെരഞ്ഞെടുപ്പുകാലം. അത്തരമൊരു തെരഞ്ഞെടുപ്പു മഹാമഹം കഴിഞ്ഞിരിക്കുന്ന ഈ വേളയിൽ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് വിചിന്തനം ചെയ്താൽ അത് എത്തിനിൽക്കുന്നത് പരിതാപകരമായ അവസ്ഥയിലാണെന്നു മനസിലാക്കാം.
ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കുന്നതും ജയിച്ച് എംഎൽഎ ആയാൽ മന്ത്രിസ്ഥാനത്തിനുവേണ്ടി ആക്രാന്തം കാണിക്കുന്നതും മന്ത്രിയായാൽ ചില പ്രത്യേക വകുപ്പുകൾക്കുവേണ്ടി കടിപിടി കൂടുന്നതും ഇതൊക്കെ ഒരു ജീവൻമരണ പോരാട്ടമായി കാണുന്നതും എന്തുകൊണ്ടാണിവിടെ? ജനത്തെ സേവിക്കാനുള്ള അത്യാവേശം കൊണ്ടാണെന്നു കരുതാൻ വയ്യ. കാരണം ജനസേവനത്തിനുവേണ്ടി മാത്രമാണെങ്കിൽ “ഞാൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്, നിങ്ങൾക്കു വേണമെങ്കിൽ എന്നെ വിജയിപ്പിക്കാം, വിജയിപ്പിച്ചാൽ എന്റെ കഴിവിന്റെ പരമാവധി നിങ്ങളുടെ നന്മയ്ക്കായി ഞാൻ ഉപയോഗിക്കുന്നതാണ്’’ എന്നു പറഞ്ഞ് മത്സര രംഗത്തിറങ്ങിയാൽ പോരേ?
ജനം നിങ്ങളെ തെരഞ്ഞെടുത്താൽ വാഗ്ദാനത്തിൽ ഉറച്ചുനിന്ന് ജനസേവനം നടത്തുക. ജനം നിങ്ങളെ വോട്ടുചെയ്തു വിജയിപ്പിച്ചില്ലെങ്കിൽ “നിങ്ങളെ സേവിക്കാൻ അവസരം ലഭിക്കാത്തതിൽ എനിക്കു ദുഃഖമുണ്ട്. ഇത് എന്റെ നഷ്ടമല്ല, മറിച്ച് നിങ്ങളുടെ നഷ്ടം മാത്രമാണ്.” എന്നു പറഞ്ഞു രംഗം വിട്ടാൽ പോരേ.
പരിധിയില്ലാത്ത സൗഭാഗ്യങ്ങൾ
രാഷ്ട്രീയത്തിലെ ഒരു മത്സരാർഥിയുടെ ചിന്ത ഇതൊന്നുമല്ല എന്നും ഭരണസംവിധാനത്തിന്റെ ഭാഗമായാൽ കൈവരുന്ന പരിധിയില്ലാത്ത സൗഭാഗ്യങ്ങളാണ് ഇതിന്റെ പിന്നിലെ പ്രേരക ശക്തിയെന്നും ആർക്കാണറിയാത്തത്. അധികാരത്തിലെത്തിയാൽ അതിന്റെ ‘ലൈം ലൈറ്റിൽ’കിട്ടുന്ന പ്രശസ്തിയും ന്യായവും ന്യായരഹിതവും അന്യായവുമായി ലഭിക്കുന്ന ധനാഗമ മാർഗങ്ങളുമൊക്കെയാണ് മിക്കവരെയും രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനോ മൂന്നുനേരം വിശപ്പടക്കാൻവേണ്ട ആഹാരം കഴിക്കാനോപോലും മാർഗമില്ലാതിരുന്നവർ ഏതാനും വർഷങ്ങൾ ജനപ്രതിനിധികൾ ആയതുകൊണ്ടുമാത്രം കോടീശ്വരന്മാരായിത്തീരുന്ന കാഴ്ചയും നമ്മുടെ കൺമുന്പിലുണ്ട്. ഇവരാരും വിയർപ്പൊഴുക്കി അധ്വാനിച്ചോ കച്ചവടം നടത്തിയോ ബിസിനസ് ചെയ്തോ ഒന്നുമല്ലല്ലോ ഈ സൗഭാഗ്യങ്ങൾ കൈപ്പിടിയിലാക്കുന്നത്.
ഇവയുടെയൊക്കെ മണിവാതിൽ തുറന്നുതരുന്ന മാന്ത്രികത്താക്കോലായ സ്ഥാനാർഥിത്വം കൈവിട്ടുപോയാൽ എങ്ങനെ സഹിക്കും? പ്രതിഷേധത്തിന്റെ ഏതു മാർഗവും അവർ സ്വീകരിച്ചെന്നിരിക്കും. ചിലർ രാജിവച്ച് വേറെ പാർട്ടിയിൽ ചേരും. ചിലർ പകുതി മീശ വടിച്ചുകളഞ്ഞു പ്രതിഷേധം കാണിക്കും. ചിലർ തല മുഴുവനോ പകുതിയോ മുണ്ഡനം ചെയ്തായിരിക്കും പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
യോഗ്യത?
രാഷ്ട്രീയത്തിലിറങ്ങാനും ജനപ്രതിനിധിയാകാനുമൊന്നും യാതൊരു വിദ്യാഭ്യാസ യോഗ്യതയോ കൂടിയ പ്രായപരിധിയോ നിഷ്കർഷിക്കപ്പെട്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഏതുതരം ജോലിക്കായാലും ഒരു വിരമിക്കൽ പ്രായമുണ്ടെന്നു നമുക്കറിയാം. എന്ത് അസുഖം വന്നാലും എത്ര മുന്തിയ ചികിത്സയും പൊതു ഖജനാവിൽനിന്ന് പണമെടുത്ത് നടത്താമെന്നുള്ളത് രാഷ്ട്രീയത്തിൽകൂടി മാത്രം കൈവരുന്ന സൗഭാഗ്യമാണ്. യോഗ്യതയൊന്നും നിഷ്കർഷിക്കപ്പെട്ടിട്ടില്ലെങ്കിലും സ്വന്തം ശന്പളവും അലവൻസുകളും പെൻഷനും മറ്റെല്ലാ ആനുകൂല്യങ്ങളും സ്വയം നിശ്ചയിച്ചു നേടിയെടുക്കാൻ അവകാശമുള്ള ഒരേയൊരു കൂട്ടർ രാഷ്ട്രീയക്കാർ മാത്രമാണ്. വേണ്ടിവന്നാൽ സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കാനും അതിന്റെ പേരിൽ കേസൊന്നും പാടില്ലെന്നു തീരുമാനിക്കാനും അധികാരമുള്ളവർ മറ്റേതു മേഖലയിലാണുള്ളത്?
ഒരാൾ മത്സരിച്ച് എംഎൽഎ ആയി എന്നു കരുതുക. എംഎൽഎ ആയി സംസ്ഥാനത്തെ സേവിച്ചു മടുത്തതുകൊണ്ടോ മറ്റെന്തെങ്കിലും നേട്ടങ്ങൾ ഉള്ളതുകൊണ്ടോ ഒരു എംപിയാകണമെന്ന് അദ്ദേഹത്തിനു തോന്നിയാൽ പാർലമെന്റിലേക്കു മത്സരിക്കാം, എംപിയാകാം, എംഎൽഎ സ്ഥാനം രാജിവയ്ക്കാം. ലോക്സഭാ എംപിയാണെങ്കിൽ ആ സ്ഥാനം രാജിവച്ച് രാജ്യസഭാ മെംബറാകാം. അതും മടുത്താൽ വീണ്ടും അസംബ്ലിയിലേക്കു മത്സരിക്കാം. തീർന്നില്ല. ഒരാൾക്ക് ഒരേ സമയം ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കാം. എല്ലായിടത്തും ജയിച്ചാൽ ഇഷ്ടപ്പെട്ടതു തെരഞ്ഞെടുത്തു മറ്റെല്ലാം രാജിവയ്ക്കാം. ഇങ്ങനെ ഒഴിവു വരുന്ന മണ്ഡലങ്ങളിലെല്ലാം ഉപതെരഞ്ഞെടുപ്പുകൾ വേണ്ടിവരുന്നു. ഇതിനൊക്കെ ചെലവാകുന്ന കോടികൾ അത്താഴപ്പട്ടിണിക്കാരിൽനിന്നുവരെ പിരിച്ചെടുക്കുന്ന നികുതികളിൽനിന്ന് ഈടാക്കാമല്ലോ.
തീർന്നില്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രം കാണപ്പെടുന്ന സവിശേഷതകൾ. നിയമനിർമാണ സഭയിൽ ഒരു വിശ്വാസ/അവിശ്വാസ വോട്ടെടുപ്പു നടക്കുന്നുവെന്നു കരുതുക. ജനപ്രതിനിധികൾ കൂറുമാറി വോട്ടുചെയ്യാതിരിക്കാൻ അവരെ റിസോർട്ടുകളിൽ തടവിലിട്ട് സംരക്ഷിക്കുന്നതും നമ്മുടെ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്.
തൊഴിൽതന്നെ രാഷ്ട്രീയം
ഇത്രയുമൊക്കെ പറഞ്ഞപ്പോൾ ചില വിദേശരാജ്യങ്ങളിലെ രീതികളെപ്പറ്റിയും മനസിലാക്കുന്നതു നന്നായിരിക്കും. അമേരിക്കയിലാണെങ്കിൽ മുഖ്യ രാഷ്ട്രീയ പാർട്ടികൾ ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയുമാണ്. റിപ്പബ്ലിക്കൻ മുക്ത അമേരിക്കയെന്ന് ഡെമോക്രാറ്റുകളോ ഡെമോക്രാറ്റിക് മുക്ത അമേരിക്കയെന്ന് റിപ്പബ്ലിക്കന്മാരോ പ്രസംഗിക്കാറില്ല. ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിന് ശക്തമായ പ്രതിപക്ഷം വേണമെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു. സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ അവിടത്തെ പ്രസിഡന്റോ മറ്റു ഫെഡറൽ നേതാക്കളോ ചെന്നു നിലവാരമില്ലാത്ത പ്രസംഗങ്ങൾ നടത്താറില്ല.
പല വിദേശരാജ്യങ്ങളിലും ഭരണത്തലവന്മാർപോലും സ്വന്തമായി ബിസിനസ് നടത്തിയോ കാർഷികവൃത്തിയിലേർപ്പെട്ടോ ഒക്കെയാണു വരുമാനമുണ്ടാക്കുന്നത്. ഉദാഹരണത്തിന് യുഎസ് പ്രസിഡന്റായിരുന്ന ജോർജ് ബുഷ് (സീനിയർ) ഒരു കന്നുകാലി ഫാമിന്റെ ഉടമയായിരുന്നു. ഭരണകാലം കഴിഞ്ഞാൽ അവർ പഴയ തൊഴിലിലേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്യുന്നു. പ്രസിഡന്റാകുന്നതിനുമുന്പും ഇപ്പോഴും ബിൽ ക്ലിന്റൺ വരുമാനമുണ്ടാക്കുന്നത് യൂണിവേഴ്സിറ്റികളിൽ പ്രസംഗ പരന്പര നടത്തിയും പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചുമൊക്കെയാണ്. ഒബാമയാകട്ടെ പഴയ വക്കീൽപണിയിലേക്കു തിരിച്ചുപോയി.
പഴയ ഒരു സംഭവം: 2008-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒബാമയ്ക്കെതിരേ മത്സരിച്ചത് റിപ്പബ്ലിക്കൻ പാർട്ടിയിലെ ജോൺ മക്കെയ്നായിരുന്നു. ഒബാമയുടെ വിജയപ്രഖ്യാപനം ഉണ്ടായപ്പോൾ മക്കെയ്ൻ അദ്ദേഹത്തെ സന്ദർശിച്ചു പറഞ്ഞതിങ്ങനെ. “ഇന്നലെവരെ താങ്കൾ എന്റെ എതിരാളിയായിരുന്നു. ഇന്നു മുതൽ താങ്കൾ എന്റെയുംകൂടി പ്രസിഡന്റാണ്. അഭിവാദനങ്ങൾ.’’
ഒരിക്കൽ ഒരു വിദേശ രാഷ്ട്രത്തലവൻ ഇന്ത്യ സന്ദർശിക്കാൻ വന്നപ്പോൾ അത്താഴ വിരുന്നിനിടെ ഒരു മന്ത്രിയോടു ചോദിച്ചു. താങ്കളുടെ തൊഴിൽ എന്താണെന്ന്. നമ്മുടെ മന്ത്രി പറഞ്ഞു. ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന്. അപ്പോൾ വിദേശി ചോദിച്ചു. “അല്ല, ജീവസന്ധാരണത്തിന് താങ്കൾ എന്തു ചെയ്യുന്നു എന്നാണു ഞാൻ ചോദിച്ചത്” മന്ത്രി പറഞ്ഞു, ഞാൻ ഒരു ഫുൾടൈം രാഷ്ട്രീയക്കാരനാണെന്നു പറഞ്ഞല്ലോ. കാര്യം ശരിക്കും മനസിലായിട്ടോ അതോ ഒന്നും പിടികിട്ടാത്തതിനാലോ സന്ദർശകൻ വിഷയം മാറ്റി.
ജനാധിപത്യത്തിന്റെ ലിങ്കൺ മോഡൽ നിർവചനംതന്നെ മാറ്റിയെഴുതിയിരിക്കുന്നു നമ്മുടെ രാഷ്ട്രീയക്കാർ. അത് ഇപ്രകാരമാണ്. “രാഷ്ട്രീയക്കാർക്കുവേണ്ടി രാഷ്ട്രീയക്കാരാൽ നടത്തപ്പെടുന്ന രാഷ്ട്രീയക്കാരുടെ ഭരണം.’’
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top